trending

ഭർത്താവ് പ്രവാസി, നേരിൽ കാണണം, ശബ്ദ സന്ദേശമയച്ച് സ്ത്രീയാണെന്ന് വിശ്വസിപ്പിക്കും, ഫിനിക്സ് കപ്പിൾസിന്റെ തട്ടിപ്പിങ്ങനെ

പാലക്കാട് ഹണി ട്രാപ്പുകേസിൽ അറസ്റ്റിലായ കൊല്ലം സ്വദേശിനി ദേവുവും ഇവരുടെ ഭർത്താവ് കണ്ണൂർ സ്വദേശി ഗോകുൽ ദീപുവും സൈബർ ലോകത്തെ മിന്നും താരങ്ങളായിരുന്നു. സൈബർ ലോകത്ത് റീൽസിലും യുട്യൂബിലുമായി ഈ ദമ്പതികൾ അറിയപ്പെട്ടിരുന്നത് ഫീനിക്‌സ് കപ്പിൾസ് എന്നായിരുന്നു. ഈ പേരിൽ ഇൻസ്റ്റാഗ്രാം, ഫേസ്‌ബുക്ക് പേജുമുണ്ട്.

ഇപ്പോളിതാ ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളാണ് പുറത്തു വരുന്നത്. ഭർത്താവ് ഗൾഫിലാണെന്നും വീട്ടിൽ അസുഖ ബാധിതയായ അമ്മ മാത്രമേ ഉള്ളുവെന്നും പറഞ്ഞായിരുന്നു സംഘം വ്യവസായിക്ക് സന്ദേശങ്ങൾ അയച്ച് പരിചയപ്പെട്ടത്. ഇതിനൊടുവിലാണ് നേരിൽ കാണണമെന്നാവശ്യപ്പെട്ട് യാക്കരയിലെത്തിക്കുന്നത്.

ഫിനിക്സ് കപ്പിൾസ് എന്ന ഐഡിയിലൂടെയാണ് ഇവർ ആരാധകരെ സൃഷ്ടിച്ചത്. 61,000ത്തിലധികം ഫോളേവേഴ്സാണ് ഇവർക്ക് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്. പ്രമോഷൻ വീഡിയോകളും മറ്റുമായി ശ്രദ്ധനേടിയ ദേവുവിനെ ഉപയോഗിച്ചാണ് സംഘം വ്യക്തികളുമായി സൗഹൃദം സ്ഥാപിച്ച് തട്ടിപ്പ് നടത്തുന്നത്. വ്യാജ ഐഡി ഉപയോഗിച്ച് മെസഞ്ചറിലൂടെ സന്ദേശമയച്ചാണ് ഇവർ വ്യവസായിയെയും കെണിയിൽ വീഴ്ത്തിയത്.

ഭർത്താവ് ഗൾഫിലാണ്, വീട്ടിൽ അസുഖ ബാധിതയായ അമ്മ മാത്രമേ ഉള്ളു തുടങ്ങിയ നുണകളിലൂടെയാണ് ഇവർ ചാറ്റ് ചെയ്ത് വ്യക്തികളുമായി അടുപ്പം സ്ഥാപിക്കുക. ദേവു ശബ്ദ സന്ദേശങ്ങളയച്ച് ചാറ്റ് ചെയ്യുന്നത് സ്ത്രീയാണെന്ന വിശ്വാസ്യത ഉണ്ടാക്കിയെടുക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഞായറാഴ്ച പാലക്കാട് എത്തിയ വ്യവസായി ഒലവക്കോട് വെച്ചാണ് യുവതിയെ കണ്ടുമുട്ടിയത്. ഉച്ചയ്ക്ക് എത്തിയ വ്യവസായിയെ പല തടസ്സങ്ങൾ പറഞ്ഞ് രാത്രി വരെ നഗരത്തിൽ നിർത്തി. തുടർന്ന് വീട്ടിലേക്ക് ക്ഷണിച്ചു. യാക്കരയിലെ വീട്ടിലെത്തിയതോടെ സംഘത്തിലെ മറ്റുള്ളവർ സദാചാര പോലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് കൊടുങ്ങല്ലൂരിലെ ഇവരുടെ ഫ്ലാറ്റിലേക്ക് കൊണ്ടുപോയി കൂടുതൽ പണം തട്ടാനുള്ള ശ്രമത്തിനിടെയാണ് ഇയാൾ ഇറങ്ങി ഓടുന്നത്. എടിഎമ്മിൽ നിന്ന് കൂടുതൽ പണം എടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.

യുവതിയും മറ്റ് അഞ്ചു പേരും ചേർന്ന് വ്യവസായിയെ വാടക വീട്ടിലെത്തിച്ച് ഭീഷണിപ്പെടുത്തി നഗ്ന ചിത്രങ്ങൾ പകർത്തുകയായിരുന്നു. ഇവർ ഇയാളുടെ മാല, ഫോൺ, പണം, എടിഎം കാർഡ്, വാഹനം എന്നിവ കൈക്കലാക്കി. കൊടുങ്ങല്ലൂരിലെ ഒരു ഫ്‌ളാറ്റിലെത്തിച്ച് കൂടുതൽ തട്ടിപ്പിനും ഇവർ ആസൂത്രണം ചെയ്തു. തുടർന്ന് ഈ ഫ്‌ളാറ്റിലേക്ക് മാറ്റുന്നതിനിടെ വ്യവസായി മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടു. തക്കം നോക്കി ഓടി രക്ഷപ്പെട്ട ഇയാൾ പാലക്കാട് പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസിൽ ഒത്തുതീർപ്പിനും പ്രതികൾ ശ്രമിച്ചിരുന്നു. എന്നാൽ വ്യവസായി വഴങ്ങിയില്ല. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിനിടെ കാലടിയിലെ ഒരു ലോഡ്ജിൽ നിന്ന് ആറ് പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Karma News Network

Recent Posts

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

2 mins ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

4 mins ago

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

18 mins ago

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

20 mins ago

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

50 mins ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

57 mins ago