തിരുവനന്തപുരം: സിപിഎം നേതാവും മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറിയുമായ പി ശശിയുടെ ചികിത്സയ്‌ക്ക് ചിലവായ പണം അനുവദിച്ച് സർക്കാർ ഉത്തരവ്. 2022 സെപ്തംബർ 19 മുതൽ ഒക്ടോബർ 13 വരെ പൂജപ്പുര ഗവൺമെന്റ് പഞ്ചകർമ്മ ആശുപത്രിയിൽ ചിലവായ 10680 രൂപയാണ് ചികിത്സ ചിലവ് ഇനത്തിൽ ശശിക്ക് ലഭിക്കുക. സർക്കാരിന് ശശി അപേക്ഷ നൽകിയതിനെ തുടർന്നാണ് തുക അനുവദിച്ചത്.
മുഖ്യമന്ത്രിക്കും പിണറായി വിജയന്റെയും ഭാര്യ കമലയുടെയും ചികിത്സയ്‌ക്ക് അമേരിക്കയിലും കേരളത്തിലുമായി കഴിഞ്ഞ രണ്ടു വർഷത്തിനിടെ ചിലവായ മുഴുവൻ തുകയും അനുവദിച്ച് കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവിറക്കിയിരുന്നു. കേരളത്തിൽ മുഖ്യമന്ത്രിയുടെ ഭാര്യയുടെ ചികിത്സയ്‌ക്ക് ചെലവായതടക്കം 74.99 ലക്ഷം രൂപയാണ് (74,99,932 രൂപ) സർക്കാർ ഖജനാവിൽ നിന്ന് അനുവദിച്ചത്.
പെൻഷൻ ലഭിക്കാതെ വയോധികർ യാചകസമര നടത്തുമ്പോൾ, കാരുണ്യാ ചികിത്സാ സഹായം ലഭിക്കാതെ നിരവധി ആളുകൾ കഷ്ടപ്പെടുമ്പോൾ ആണ് മുഖ്യമന്ത്രിക്കും , വേണ്ടപ്പെട്ടവർക്കും കണ്ണടയ്ക്കും, ചികിത്സയ്ക്കും സർക്കാർ ഖജനാവിൽ നിന്ന് ലക്ഷങ്ങൽ അനുവദിക്കുന്നത്.
എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…
ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…
തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…
കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…
അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…
ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…