ആലപ്പുഴ. നരബലിക്ക് ഇരയായ പദ്മയുടെ പാദസരത്തിനായി ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ പള്ളിക്കൂട്ടുമ്മ ഭാഗത്ത് പോലീസ് പരിശോധന നടത്തി. എറണാകുളം സെന്‍ട്രല്‍ എസിപിസി ജയകുമാറിന്റെ നേതൃത്വത്തിലാണ് പോലീസ് സംഘം പ്രതി മുഹമ്മദ് ഷാഫിയുമായി എത്തിയത്. ബുധനാഴ്ച രാവിലെ 11.30 മുതല്‍ വൈകുന്നേരം നാല്വരെ എറണാകുളത്തുനിന്നുള്ള വിദഗ്ധര്‍ എസി കനാലില്‍ മുങ്ങിപ്പരിശോധന നടത്തിയെങ്കിലും പാദസരം കിട്ടിയില്ല.
പാദസരം ഈ ഭാഗത്ത് വലിച്ചെറിഞ്ഞെന്നാണ് ഷാഫി പോലീസിനോട് പറഞ്ഞിരിക്കുന്നത്. ഇലന്തൂരില്‍ ഭഗവത് സിങ്ങിന്റെ വീട്ടില്‍വെച്ച് പദ്മയെ കൊലപ്പെടുത്തിയ ശേഷം പാദസരം ഷാഫി കൈക്കലാക്കിയിരുന്നു. തിരികെ എറണാകുളത്തേക്ക് പോകുന്നവഴി വലിച്ചെറിഞ്ഞുവെന്നും ഷാഫി മൊഴി നല്‍കിയെന്നാണ് വിവരം.
അതേസമയം പത്മയുടെ ഫോണ്‍ കണ്ടെത്തുവാന്‍ നടത്തിയ തിരച്ചിലിലും ഫോണ്‍ കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. ഭഗല്‍സിങ്ങ് ചൂണ്ടിക്കാണിച്ച തോട്ടിലാണ് പോലീസ് തിരച്ചില്‍ നടത്തിയത്. ഇലന്തൂരില്‍ വീട്ടില്‍ എത്തിച്ച് ഭഗവല്‍ സിങ്ങിനെയും ഭാര്യ ലൈലയേയും തെളിവെടുപ്പ് നടത്തി. ഭഗവല്‍ സിങ്ങ് പത്മയെ കൊലപ്പെടുത്തിയ ശേഷം അവരുടെ ഫോണ്‍ വീടിന്റെ വടക്ക് ഭാഗത്തുള്ള തോട്ടിലേക്ക് കളയുകയായിരുന്നു.
കോട്ടയം : സ്ത്രീയുടെ ഫോട്ടോയും വീഡിയോയും മോര്‍ഫ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നാട്ടകം പാക്കില്‍…
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോർച്ചയുമായി ബന്ധപ്പെട്ട ജന്തർമന്തറിലുണ്ടായ പ്രതിഷേധത്തിനിടെയുണ്ടാ ലാത്തിച്ചാർജ്ജിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ…
തിരുവനന്തപുരം : മേയർ ആര്യാ രാജേന്ദ്രനും സംഘവുമായുള്ള തർക്കത്തിന് പിന്നാലെ ജോലിയിൽ നിന്നും മാറ്റി നിർത്തപ്പെട്ട കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദു…
മാലെ: മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ ദുർമന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് രാജ്യത്തെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ഊർജ വകുപ്പ് മന്ത്രി…
തിരുവനന്തപുരം: നികുതിയുടെ പേരില്‍ കെഎസ്ആര്‍ടിസിയുടെ ബസുകൾ തമിഴ്‌നാട്ടില്‍ പിടിച്ചിട്ടാല്‍ അവരുടെ വാഹനങ്ങള്‍ കേരളത്തിലും പിടിക്കുമെന്ന് തമിഴ്നാട് സർക്കാരിനെതിരെ പ്രതികരിച്ച് ഗതാഗത…
കണ്ണൂര്‍ : നിരന്തരമായി വെളിപ്പെടുത്തൽ നടത്തി സിപിഎമ്മിനെ പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ് അടുത്തിടെ സിപിഎമ്മില്‍ നിന്നും പുറത്തുപോയ കണ്ണൂര്‍ മുന്‍ ജില്ലാ…