പലപ്പോഴും പ്രസവസമയം ആശുപത്രിയില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ഉണ്ടെങ്കിലും ഭര്‍ത്താവും ഒപ്പം ഉണ്ടായിരുന്നു എങ്കില്‍ എന്ന് ചിന്തിക്കുന്നവരും ഉണ്ട്. പ്രസവ വേദന അനുഭവപ്പെട്ട് തുടങ്ങിയാല്‍ എത്രയും വേഗം ഭാര്യയെ ആശുപത്രിയില്‍ എത്തിക്കാനാവും ഭര്‍ത്താവ് ശ്രമിക്കുക. എന്നാല്‍ പ്രസവ വേദന അനുഭവപ്പെട്ട ഭാര്യയെ ആശുപത്രി വരെ എത്തിക്കാന്‍ ഉള്ള സാവകാശം കിട്ടാതെ വന്നതോടെ ഭര്‍ത്താവ് ചെയ്തതാണ് ഏവരെയും ഞെട്ടിച്ചത്.
പ്രസവ വേദന എടുത്ത ഭാര്യയെ ആശുപത്രിയില്‍ എത്തിക്കാന്‍ ഉള്ള സാവകാശം കിട്ടാതെ വന്നതോടെ ഒടുവില്‍ ഭര്‍ത്താവ് തന്നെ പ്രസവം എടുക്കുക ആയിരുന്നു. അമ്മയുടെ വയറില്‍ നിന്ന് അച്ഛന്റെ കൈകളിലേക്ക് ആണ് കുഞ്ഞ് ജനിച്ച് വീണത്. ഓസ്‌ട്രോലിയയില്‍ ആണ് സംഭവം നടന്നത് എങ്കിലും മലയാളി നഴ്‌സുമാര്‍ക്ക് ആണ് ഇത്തരത്തില്‍ ഒരു അപൂര്‍വ അനുഭവത്തിന്റെ സാഹചര്യം ഉണ്ടായത്.
ഹരിപ്പാട് താമല്ലാക്കല്‍ പെരുമ്പാംകുഴിയില്‍ രാജു വില്ലയില്‍ അനീഷ് പി.ചാക്കോയാണ് ഭാര്യ സിനു ഏബ്രഹാമിന്റെ പ്രസവമെടുത്തത്. അലീന എന്നാണ് കുഞ്ഞിന് അവര്‍ പേരിട്ടിരിക്കുന്നത്. 2019 ഡിസംബര്‍ മൂന്നാം തീയതി ആണ് പ്രസവം നടന്നത്. സംഭവം ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത ആയതോടെ ആണ് പുറം ലോകം അറിയുന്നത്. നിശ്ചയിച്ച ദിവസത്തേക്കാള്‍ പത്ത് ദിവസം മുമ്പ് ഡിസംബര്‍ മൂന്നാം തീയതി അര്‍ധ രാത്രി സിനുവിന് പ്രസവ വേദന കൂടി വന്നു. അശുപത്രിയില്‍ പോകാന്‍ ആംബുലന്‍സ് വിളിച്ചെങ്കിലും അത് മുമ്പ് തന്നെ കുഞ്ഞ് പുറത്തേക്ക് വരുമെന്ന് സിന്ുവിന് തോന്നി. ഇരുവരും നഴ്‌സുമാര്‍ ആണെങ്കിലും പ്രസവം എടുത്തു പരിചയം ഇല്ലാത്തതിനാല്‍ അനീഷ് ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തില്‍ നിന്നു ഫോണിലൂടെ നിര്‍ദേശം തേടിയ ശേഷം സ്വയം ദൗത്യം ഏറ്റ് എടുക്കുക ആയിരുന്നു.
കുഞ്ഞ് ശരിയായ നിലയില്‍ ആയിരുന്നതിനാല്‍ പ്രസവത്തില്‍ മറ്റു ബുദ്ധിമുട്ടുകള്‍ ഒന്നും ഉണ്ടായില്ല. കുഞ്ഞു ജനിച്ച് ആറ് മിനിട്ടിനു ശേഷമാണ് ആംബുലന്‍സ് സ്ഥലത്ത് എത്തിയത്. കുഞ്ഞിനെയും അമ്മയെയും ആശുപത്രിയില്‍ എത്തിച്ചു. അമ്മയും മകളും ചികിത്സയ്ക്കു ശേഷം ആരോഗ്യവതികളായി വീട്ടിലെത്തി. രണ്ടു വയസ്സുകാരന്‍ ഏഥന്‍ ആണ് ദമ്പതികളുടെ മൂത്തമകന്‍. സിനു തൊടുപുഴ സ്വദേശിനിയാണ്.
മറ്റൊരു സംഭവത്തില്‍ ദേശീയ പണിമുടക്ക് ദിനത്തില്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതിക്ക് 108 ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം. കണ്ണൂര്‍ നെടുംപൊയില്‍ പുത്തന്‍പുര വീട്ടില്‍ വൈശാഖിന്റെ ഭാര്യ അമൃതയാണ് ആംബുലന്‍സില്‍ പെണ്‍കുഞ്ഞിന് ജന്മനം നല്‍കിയത്. ബുധനാഴ്ച പുലര്‍ച്ചെയായിരന്നു സംഭവം
പുലര്‍ച്ചെ മൂന്നരോയോടെയാണ് അമൃതക്ക് പ്രസവവേദന അനുഭവപ്പെട്ടത്. തലശ്ശേരി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ഓട്ടോറിക്ഷയില്‍ പോകുന്നതിനിടെ അമൃതയുടെ നില വഷളാകുകയായിരുന്നു. ഇതോടെയാണ് വൈശാഖ് 108 ആംബുലന്‍സിന്റെ സസഹായം തേടിയത്. കണ്‍ട്രോള്‍ റൂമില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ സര്‍വീസ് നടത്തുന്ന 108 ആംബുലന്‍സ് ഉടനെ സ്ഥലത്തേക്ക് എത്തുകയായിരുന്നു
രോഗ്യനില മോശമെന്ന് വ്യക്തമായതോടെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യല്‍ ഹണിമോള്‍ മാനുവല്‍ യുവതിയെ ആംബുലന്‍സിലേക്ക് മാറ്റുകയും പൈലറ്റ് ധനേഷ് ആശുപത്രിയിലേക്ക് കുതിക്കുകയുമയാരുന്നു. എന്നാല്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേ ഹണിമോളുടെ പരിചരണത്തില്‍ പുലര്‍ച്ചെ 5.10ന് അമൃത ആംബുലന്‍സില്‍ വെച്ച് തന്നെ കുഞ്ഞിന് ജീവന്‍ നല്‍കുകയായിരുന്നു. പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം കുഞ്ഞിനെയും അമ്മയെയും ധനേഷ് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. വൈശാഖ്-അമൃത ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണിത്
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…