കൊച്ചി : പതിനെട്ടാം പടിക്ക് മുകളിൽ ഹൈഡ്രോളിക് മേൽക്കൂര സ്ഥാപിക്കുന്ന സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സംഭവത്തിൽ പരാതികൾ ലഭിച്ചതിനെ തുടർന്നാണ് കോടതിയുടെ നടപടി. കേസെടുത്തതിന് പിന്നാലെ ഡിവിഷൻ ബെഞ്ച് ദേവസ്വം ബോർഡിനോടും സർക്കാരിനോടും വിശദീകരണം തേടുകയും ചെയ്‌തു.
എന്നാൽ മഴയും കാറ്റുമുള്ള സമയത്ത് പടിപൂജ നടത്താൻ പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാലാണ് പതിനെട്ടാംപടിക്ക് മുകളിൽ താത്കാലിക ഹൈഡ്രോളിക് മേൽക്കൂര സ്ഥാപിക്കുന്നതെന്നായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകുന്ന വിശദീകരണം. വിശദീകരണത്തിന് സർക്കാർ സമയം തേടിയതിനെ തുടർന്ന് കേസ് 19-ലേക്ക് മാറ്റുകയായിരുന്നു.
പവിത്രമായ പതിനെട്ടാംപടിക്ക് മുകളിൽ ഹൈഡ്രോളിക് മേൽക്കൂര വയ്ക്കുന്നതിനെതിരെ നിരവധി സംഘടനകളും ഭക്തരുമാണ് പരാതിപ്പെട്ടത്. ക്ഷേത്രത്തിന്റെ സ്വാഭാവിക സൗന്ദര്യത്തെ നശിപ്പിക്കും വിധത്തിലാണ് മേൽക്കൂരയുടെ നിർമ്മാണമെന്നും ആക്ഷേപം ഉയരുന്നുണ്ട്. 18 പടികൾക്ക് ഇരുവശവും കൽത്തൂണുകൾ കെട്ടിപ്പൊക്കുന്നതിനെതിരെയും വിമർശനം ഉണ്ട്.
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…
കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…
മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്‍റെ…
വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…
ന്യൂഡല്‍ഹി: ലോക്‌സഭ സ്പീക്കര്‍ പദവിയിലേക്ക് കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അതൃപ്തി. മത്സരിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ്…