സൗബിൻ ഷഹീർ സംവിധാനം ചെയ്ത പറവയിലൂടെയാണ് അനഘ മരുത്തോരയുടെ സിനിമ ജീവിതമാരംഭിച്ചത്. പറവക്ക് ശേഷം വേഷങ്ങൾ കിട്ടുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ഇക്കാര്യം അനഘ ഒരു അഭിമുഖത്തിൽ നേരത്ത പറഞ്ഞിരുന്നതാണ്. തുടർന്ന് അമൽ നീരദിന്റെ സംവിധാനത്തിലൊരുങ്ങിയ ഭീഷ്മ പർവ്വത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് അനഘ. റേച്ചൽ എന്ന കഥാപാത്രത്തെയാണ് അനഘ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.14 വർഷത്തിന് ശേഷം അമൽനീരദ്-മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രമായിരുന്നു ഭീഷ്മ പർവ്വം. വലിയ പ്രേക്ഷക സ്വീകാര്യതയാണ് ചിത്രം നേടുന്നത്.
മമ്മൂട്ടിയുടെ തികച്ചും വ്യത്യസ്തമായ ഒരു ഗെറ്റപ്പായിരുന്നു ഭീഷ്മ പർവ്വത്തിലൂടെ അമൽ നീരദ് പരീക്ഷിക്കുന്നത്. ഒപ്പം ചിത്രത്തിലെ അനഘയുടെതിന് ഉൾപ്പടെ ഓരോ കഥാപാത്രങ്ങൾക്കും അതിന്റേതായ പ്രാധാന്യം ചിത്രത്തിൽ ഉണ്ടായിരുന്നു. സങ്കീർണമായ പല സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഒരു കഥാപാത്രമായിരുന്നു റേച്ചൽ. അതിമനോഹരമായി തന്നെ റേച്ചലിനെ അവതരിപ്പിക്കാൻ അനഘക്ക് ആയി. വളരെ ബോൾഡായ ഒപ്പം പലതരം ട്രോമയിലൂടെ കടന്നു പോകുന്ന കഥാപാത്രമായിരുന്നു റേച്ചൽ.
ഇപ്പോഴിതാ എനിക്ക് മലയാള സിനിമ ചെയ്യാൻ പേടിയാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം. തനിക്ക് തെലുങ്ക് സിനിമ ചെയ്യാൻ പേടിയില്ലെന്നും അനഘ പറയുന്നു. ബിഹൈൻഡ്വുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിലാണ് അനഘ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. എനിക്ക് കുറച്ചുകൂടി പേടിയാണ് മലയാള സിനിമ ചെയ്യാൻ. കാരണം തന്നെ അറിയുന്ന ആളുകൾ ഉണ്ട്. റിലേറ്റീവ്‌സ് ജഡ്ജ് ചെയ്യും. അഭിനയം ശരിയായില്ലെങ്കിൽ കണ്ടുപിടിക്കും. കാരണം അവർ മലയാള സിനിമയാണല്ലോ കൂടുതൽ കാണുന്നത്. തെലുങ്ക് ചെയ്യുമ്പോൾ ആ പേടി തോന്നിയിട്ടില്ല – അനഘ പറയുന്നു.
സംവിധായകൻ അമൽ നീരദ് വളരെ പ്രൊഫഷണൽ ആണെന്നും ജോലിയിൽ ഡെഡിക്കേറ്റഡ് ആയിട്ടുള്ള ആളാണെന്നും അനഘ പറഞ്ഞു. അദ്ദേഹത്തിന്റെ ചിത്രത്തിൽ അഭിനയിക്കാൻ എനിക്ക് കഴിഞ്ഞു എന്നുള്ളത് വിശ്വസിക്കാനാകുന്നില്ല. വളരെ പ്രൊഫഷണൽ ആണ് അദ്ദേഹം. ജോലിയോട് നല്ല ഡെഡിക്കേഷനും അദ്ദേഹത്തിനുണ്ട്. ഒരു മനുഷ്യൻ എന്ന നിലയിലും വളരെ നല്ലയാളാണ്. എല്ലാവരേയും ഒരുപോലെയാണ് കാണുന്നത്. ജൂനിയർ ആർട്ടിസ്റ്റ് മുതൽ വലിയ താരങ്ങൾവരെയുള്ളവർക്ക് തുല്യമായ ബഹുമാനമാണ് അദ്ദേഹം നൽകാറുള്ളത് – അനഘ പറയുന്നു.
‘തനിക്ക് ജോലി സംബന്ധമായതും അല്ലാതെയും കുറെ കാര്യങ്ങൾ അദ്ദേഹത്തിൽ നിന്ന് പഠിക്കാനായി. മമ്മൂട്ടിയുടെ കൂടെയുള്ള അഭിനയ മുഹൂർത്തങ്ങൾ വളരെ അവിസ്മരണീയം ആയിരുന്നു. മമ്മൂക്കയോടൊപ്പമുള്ളതെല്ലാം നല്ല ഓർമ്മകളാണ്. അദ്ദേഹത്തോട് സംസാരിച്ചില്ലെങ്കിലും അഭിനയിക്കുന്നത് നോക്കി നിൽക്കുന്നതൊക്കെ നല്ലൊരു മെമ്മറിയാണ്. മമ്മൂക്കയോട് സംസാരിക്കുമ്പോൾ നമ്മൾ വളരെ സൂക്ഷിച്ച് വേണം സംസാരിക്കാൻ. അദ്ദേഹത്തിന്റെ കയ്യിൽ ഉരുളക്കുപ്പേരി പോലെ മറുപടിയുണ്ട്. ഞാനും മമ്മൂക്കയുമായി ഒരു കോമ്പിനേഷൻ സീൻ ഉണ്ട്. അതും മെമ്മറബിൾ ആണ്’ അനഘ പറഞ്ഞു.
ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…
സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന്‍ ഇടവേള ബാബു. സിനിമാതാരങ്ങളുടെ…
ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…
മലപ്പുറം: ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…
ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…