മൂന്നാര്‍. ടിടിസി വിദ്യാര്‍ഥിനിയെ മൂന്നാറിലെത്തി മുഖത്ത് വെട്ടിയ കേസിലെ പ്രതി ആല്‍വിന്‍ ചോദ്യം ചെയ്യുന്നതിനിടെ പോലീസിന് മുന്നിൽ പൊട്ടി പൊട്ടി കരഞ്ഞു. 19കാരിയായ പ്രിന്‍സിയെ തനിക്ക് ഏറെ ഇഷ്ടമായിരുന്നുവെന്നും മരണശേഷമെങ്കിലും ഒന്നിക്കാമെന്ന് കരുതിയെന്നുമാണ് ആല്‍വിന്‍ പറയുന്നത്. ചെറുപ്പ കാലം മുതൽ പ്രിന്‍സിയെ പരിചയമുണ്ടായിരുന്നു. ആ സുഹൃത്ത് ബന്ധം പിന്നീട് പ്രണയമായി മാറി. ഒരിക്കല്‍ തമാശ രൂപേണ പ്രണയം പ്രിന്‍സിയോട് പറഞ്ഞു നോക്കി. താല്‍പര്യമില്ലെന്നായിരുന്നു മറുപടി. തുടർന്നാണ് ആക്രമിക്കാന്‍ തോന്നുന്നത്. ആല്‍വിന്‍ പറഞ്ഞു.
പ്രിന്‍സി തന്നോട് ഒരിക്കല്‍ പോലും ഇഷ്ടമാണെന്ന് പറഞ്ഞിട്ടില്ലെന്ന് ആല്‍വിന്‍ പൊലീസിനോട് പറയുകയുണ്ടായി. എന്നെങ്കിലും പ്രിന്‍സിക്ക് സ്നേഹം മനസിലാകുമെന്നാണ് കരുതിയത്. ഏറെ നാളായി കാത്തിരിക്കുകയായിരുന്നു. എന്നാല്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ പൂലര്‍ത്തണമെന്നായിരുന്നു പ്രിന്‍സിയുടെ നൽകിയിരുന്ന മറുപടി. ഫോണിൽ ശല്യം തുടര്‍ന്നതോടെ കഴിഞ്ഞ ദിവസം പ്രിന്‍സി, ആല്‍ബിന്റെ നമ്പര്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഫോണിലൂടെ അവഗണിക്കുന്നതായി തോന്നിത്തുടങ്ങിയതോടെ പ്രിന്‍സി പൂര്‍ണമായും ഒഴിവാക്കുകയാണെന്ന് ബോധ്യമായി.
ചൊവ്വാഴ്ച വൈകിട്ടോടെയാണ് പ്രിന്‍സിയെ തേടി ആല്‍വിന്‍ മൂന്നാറിലെത്തുന്നത്. പെണ്‍കുട്ടി പഠിച്ചിരുന്ന പഴയ മൂന്നാര്‍ ഗവണ്‍മെന്റ് ടീച്ചേഴ്സ് ട്രെയിനിങ് സ്ഥാപനത്തിന് സമീപം തുടർന്ന് കാത്തുനിന്നു. ക്ലാസ് കഴിഞ്ഞ് വൈകിട്ട് അഞ്ചോടെ നല്ലതണ്ണി റോഡിലൂടെ നടന്നുവന്ന പ്രിന്‍സിയെ ആൽവിൻ പിന്തുടര്‍ന്നു. സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും പ്രിന്‍സി താല്‍പര്യമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. ഇതോടെ കയ്യില്‍ കരുതിയിരുന്ന വാക്കത്തി കൊണ്ട് ആൽവിൻ തുടര്‍ച്ചയായി വെട്ടി.
ആൽവിന്റെ ആക്രമണത്തില്‍ കഴുത്തിന് മുകളിലായി ഇടത് ചെവിയിലും കവിളിലുമാണ് പ്രിൻസിക്ക് വെട്ടേൽക്കുന്നത്. രക്തത്തില്‍ കുളിച്ച് പാതയോരത്ത് കിടന്ന പ്രിന്‍സിയെ ഇതുവഴി വാഹനത്തിലെത്തിയ ടൂറിസ്റ്റ് ഗൈഡുകളാണ് കണ്ടെത്തുന്നത്. അവർ ഉടന്‍ ടാറ്റാ ടീ ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി അത്യാഹിത വിഭാഗത്തില്‍ ഇപ്പോൾ ചികിത്സയിലാണ്. പാലക്കാട് കോഴിപ്പാറ സ്വദേശി പ്രിന്‍സിയും ആൽവിനും ഒരേ നാട്ടുകാരാണ്. ആൽവിന്റെ സ്വഭാവദൂഷ്യം കാരണമാണ് യുവതി സൗഹൃദത്തില്‍ നിന്ന് പിന്മാറിയതെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിന് പിന്നാലെ സംഭവസ്ഥലത്ത് നിന്ന് രക്ഷപെട്ട പ്രതിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…
മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…
വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…
പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…
തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…
അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…