കൊച്ചി. തൃശൂര്‍ കേരള വര്‍മ കോളേജില്‍ ആദ്യ വട്ട വോട്ടെണ്ണലില്‍ എസ്എഫ്‌ഐയായിരുന്നു മുന്നില്‍ എങ്കില്‍ എന്തിനാണ് റിക്കൗണ്ടിങ് ആവശ്യപ്പെട്ടതെന്ന് ഹൈക്കോടതി. അതേസമയം എസ്എഫ്‌ഐ പ്രതിനിധിയായ ചെയര്‍മാന്‍ സ്ഥാനമേറ്റത് ഹൈക്കോടതി തടഞ്ഞില്ല. തിരഞ്ഞെടുപ്പിനെതിരെ കെ എസ് യു നല്‍കിയ ഹര്‍ജിയിലെ അന്തിമ വിധിക്ക് വിധേയമാവും ചെയര്‍മാന്‍ സ്ഥാനമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കെ എസ് യുവിന് വേണ്ടി മാത്യു കുഴല്‍നാടനാണ് ഹൈക്കോടതിയില്‍ ഹാജരായത്. റിക്കൗണ്ടിങ്ങിനിടെ ജയിയായി പ്രഖ്യാപിച്ച എസ്എഫ്‌ഐ സ്ഥാനാര്‍ഥി സ്ഥാനമേല്‍ക്കുന്നത് തടയണമെന്നാണ് കെ എസ് യുവിന്റെ ആവശ്യം. എന്നാല്‍ രേഖകള്‍ ഒന്നും ഹാജരാക്കിയിട്ടില്ലെന്ന് കോടതി പറഞ്ഞു. കെ എസ് യു വാണ് ജയിച്ചതെന്നും എന്നാല്‍ റീക്കോണ്ടിങ് നടത്തി തോല്‍പ്പിച്ചുവെന്നും മാത്യു കുഴല്‍നാടന്‍ വാദിച്ചു.
എന്നാല്‍ എല്ലാ നിയമനടപടികളും പാലിച്ചാണ് റീക്കൗണ്ടിങ് നടത്തിയതെന്നും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് വേണ്ടി ഹാജരായ സ്റ്റാന്‍ഡിങ് കോണ്‍സല്‍ കോടതിയെ അറിയിച്ചു. കേസ് വ്യാഴാഴ്ച കോടതി വീണ്ടും പരിഗണിക്കും.
റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…
മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…
ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…
എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…
ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…
മലപ്പുറം: ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…