ഹിന്ദു ക്ഷേത്രം ക്ഷേത്രം പാക്കിസ്ഥാനിൽ കോഴിക്കടയും ലോഴി ഇറച്ച് വില്പനക്കുമായി ഉപയോഗിക്കുന്ന വീഡിയോ ഇപ്പോൾ വൈറലായി.പാക്കിസ്ഥാനിലെ അഹമ്മദ്പൂർ സിയാലിലെ ചരിത്രപ്രസിദ്ധമായ സീതാരാമക്ഷേത്രം കോഴിക്കടയാക്കി മാറ്റിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് വീഡിയോ സഹിതം ഇപ്പോൾ എക്സ് പ്ളാറ്റ്ഫോമിൽ വൈറലായിരിക്കുന്നു. ഇമ്ളീഷ് മാധ്യമങ്ങളിലും ഹിന്ദു ക്ഷേത്രത്തിന്റെ ഈ അവസ്ഥ ഇപ്പോൾ തലക്കെട്ടുകളിൽ നിറയുകയാണ്
പാക്കിസ്ഥാനിലെ ഹിന്ദുക്കളുടെ ജീവിതവും മതവും മാത്രമല്ല അവരുടെ ആരാധനാലയങ്ങളും ക്ഷേത്രങ്ങളും പോലും ആക്രമിക്കപ്പെടുന്ന ദുരവസ്ഥയാണ്. പാക്കിസ്ഥാനിലെ ഹിന്ദു ന്യൂന പക്ഷങ്ങളുടെ അവസ്ഥ തുറന്നും കാട്ടുകയാണ്. ഒരു ക്ഷേത്രത്തിൽ ഏറ്റവും നിഷിദ്ധമായത് എന്താണോ അത് അവിടെ കയറ്റുകയും അറവ് ശാലയാക്കുകയും മാംസ വില്പന നടത്തുകയും ചെയ്യുകയാണ്. ഒരു മതത്തിന്റെ ആരാധനാലയങ്ങൾ ഇത്തരത്തിൽ ദുരുപയോഗം ചെയ്ത് കഴിയുമ്പോൾ അതിൽ നിന്നും എതിർ വിഭാഗങ്ങൾക്ക് ഉണ്ടാകുന്ന ആശ്വാസമാണ് മതപരമായ വിവേചനങ്ങൾ.
ഇപ്പോൾ ക്ഷേത്രത്തിൽ കോഴിക്കട നടത്തുന്ന പാക്കിസ്ഥാനിലെ ദൃശ്യങ്ങൾ ആ രാജ്യത്തേ ന്യൂനപക്ഷങ്ങളുടെ ദുരവസ്ഥയുടെ വിശാലമായ വിഷയത്തിലേക്ക് വീഡിയോ വെളിച്ചം വീശുന്നു.അഹമ്മദ്പൂർ സിയാലിലെ സീതാരാമക്ഷേത്രത്തിന് ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യമുണ്ട്. ഒരു നൂറ്റാണ്ട് മുമ്പ് പണികഴിപ്പിച്ച ഈ ക്ഷേത്രം പ്രദേശത്തെ ഹിന്ദു സമൂഹത്തിന്റെ ആരാധനാലയമായിരുന്നു. സങ്കീർണ്ണമായ കൊത്തുപണികളും വിശുദ്ധ ചിഹ്നങ്ങളും കൊണ്ട് അലങ്കരിച്ച അതിന്റെ വാസ്തുവിദ്യ, മതപരമായ അതിരുകൾക്കപ്പുറത്തുള്ള സമ്പന്നമായ ഒരു സാംസ്കാരിക പൈതൃകത്തിന്റെ ചരിത്രം ഉള്ള ക്ഷേത്രത്തിന്റെ മതിലുകളും ഭിത്തികളും തകർത്ത് കഴിഞ്ഞു.സീതാരാമക്ഷേത്രത്തെ കോഴിക്കടയാക്കി മാറ്റിയത് കേവലം നശീകരണ പ്രവർത്തനമായിട്ടല്ല, മറിച്ച് മതസ്വാതന്ത്ര്യത്തിനുള്ള വ്യക്തമായ ലംഘനമായും പാക്കിസ്ഥാന്റെ സ്വത്വത്തിന്റെ അവിഭാജ്യ ഘടകമായ സാംസ്കാരിക വൈവിധ്യത്തോടുള്ള നഗ്നമായ അവഗണനയായും വീക്ഷിക്കപ്പെടുന്നു.സീതാ-രാമക്ഷേത്രത്തിന്റെ ദൗർഭാഗ്യകരമായ മതപരിവർത്തനം ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഇത് വിശാലമായ ഒരു പ്രശ്നത്തിന്റെ പ്രതിഫലനമാണ് – പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ പീഡനവും പാർശ്വവൽക്കരണവും. വിവേചനം, അക്രമം, നിർബന്ധിത മതപരിവർത്തനം എന്നിവ സങ്കടകരമാംവിധം സാധാരണമായിരിക്കുന്നു, മതന്യൂനപക്ഷങ്ങൾക്ക് അവരുടെ വിശ്വാസം സ്വതന്ത്രമായി ആചരിക്കുന്നത് കൂടുതൽ വെല്ലുവിളികളാക്കിത്തീർക്കുന്നു.
പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ ആശങ്കാജനകമാണ്, മനുഷ്യാവകാശ സംഘടനകളിൽ നിന്നും അന്താരാഷ്ട്ര സമൂഹത്തിൽ നിന്നും വിമർശനം ഉയർന്നു. മതപരമായ പ്രാധാന്യമുള്ള സ്ഥലങ്ങളെ ആരാധിക്കാനും പരിപാലിക്കാനുമുള്ള അവകാശം ഒരു മൗലിക മനുഷ്യാവകാശമാണ്, അത് അവരുടെ മതവിശ്വാസങ്ങൾ പരിഗണിക്കാതെ തന്നെ എല്ലാ പൗരന്മാർക്കും സംരക്ഷിക്കപ്പെടേണ്ടതാണ്.
നമുക്കറിയാം ഒരു കാലത്ത് മുസ്ളീം ഭരണാധികാരികളുടെ കാലഘട്ടത്തിൽ ഇന്ത്യൻ ക്ഷേത്രങ്ങൾക്ക് സംഭവിച്ചത്. തകർത്ത ക്ഷേത്രങ്ങൾ പലതും ഇപ്പോൾ പഴയതിലും വൻ പ്രതാപത്തിലേക്ക് തിരിച്ച് വരികയാണ്. ലോകത്ത് ഒരു മതത്തിന്റെ ആരാധനാലയങ്ങൾ തകർത്ത് അതിന്റെ അവശിഷ്ടങ്ങൾക്ക് മീതേ മറ്റൊരു മതത്തിന്റെ ആരാധനാലയം സ്ഥാപിക്കുക..ഭൂമിയിൽ അനേകം ഇടങ്ങൾ ഉള്ളപ്പോൾ ഇങ്ങിനെ മറ്റൊരു മതത്തിന്റെ ആരാധനാലയം തകർത്ത ഭൂമി തന്നെ സ്വന്തം മതത്തിന്റെ സ്ഥാപനം പണിയാൻ തിരഞ്ഞെടുക്കുന്നത് മത നിന്ദയും തരം കിട്ടിയാൽ തങ്ങളുടെ മതം ഒഴികെ ബാക്കി എല്ലാം തകർക്കാനും ഉള്ള മുന്നറിയിപ്പാണ്. 500 വർഷങ്ങൾ കഴിഞ്ഞിട്ടും ഇത്തരം നീക്കങ്ങൾ ഇന്ത്യയിൽ വിജയിച്ചില്ല
ഇപ്പോൾ ഇതെല്ലാം ചെയ്യുന്നത് പാക്കിസ്ഥാനിലാണ്. മുമ്പ് തുർക്കിയിലും, അറബ് നാട്ടിലും എല്ലാം അരങ്ങേറി അവിടുത്തേ ക്രിസ്ത്യൻ ആരാധനായലങ്ങൾ മുഴുവൻ തകർത്ത് തരിപ്പണം ആക്കിയിരുന്നു. ഐ എസ് തകർത്ത ക്രിസ്ത്യൻ പള്ളികൾ മാത്രം 4700ഓളം വരും എന്നാണ് കണക്കാക്കുന്നത്.
പാകിസ്ഥാൻ എല്ലാ ഹിന്ദു ക്ഷേത്രങ്ങളെയും സ്വതന്ത്രമാക്കണം. പാകിസ്ഥാനിലെ ന്യൂനപക്ഷ സാഹചര്യം വ്യക്തമാകുകയാണിപ്പോൾ.സീതാ രാമക്ഷേത്രത്തിനകത്ത് കോഴി വെട്ടുകട മാത്രമല്ല കച്ചവടവും തട്ടുകടയും എല്ലാം ഉണ്ട്.അത്തരം പാപങ്ങളും ക്രൂരതകളും ചെയ്യാൻ എങ്ങിനെ ഇത്തരത്തിൽ മനുഷ്യൻ അധപതിക്കുന്നു. ഇപ്പോൾ ക്ഷേത്രങ്ങൾ തകർക്കും. തകർക്കുന്നവ എല്ലാം നൂറ്റാണ്ട് കഴിഞ്ഞാലും തിരികെ വരും എന്ന് ഇന്ത്യയിൽ അയോധ്യയും മറ്റും തെളിയിക്കുകയാണ്
പാക്കിസ്ഥാനിലെ അഹമ്മദ്പൂർ സിയാലിലെ ചരിത്രപ്രസിദ്ധമായ സീതാരാമക്ഷേത്രം കോഴിക്കടയാക്കി മാറ്റിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു വൈറൽ വീഡിയോ ഏഷ്യാനെ ന്യൂസബിൾ ഇംഗ്ഗ്ലീഷും റിപോർട്ട് ചെയ്തു.ആരാധനാലയങ്ങളും ആക്രമിക്കപ്പെടുന്ന പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ ദുരവസ്ഥയുടെ വിശാലമായ വിഷയത്തിലേക്ക് വീഡിയോ വെളിച്ചം വീശുന്നു വ്ന്നും ഈ ഇംഗ്ളീഷ് റിപോർട്ട് പറയുന്നു.അഹമ്മദ്പൂർ സിയാലിലെ സീതാരാമക്ഷേത്രത്തിന് ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യമുണ്ട്. ഒരു നൂറ്റാണ്ട് മുമ്പ് പണികഴിപ്പിച്ച ഈ ക്ഷേത്രം പ്രദേശത്തെ ഹിന്ദു സമൂഹത്തിന്റെ ആരാധനാലയമായിരുന്നു. സങ്കീർണ്ണമായ കൊത്തുപണികളും വിശുദ്ധ ചിഹ്നങ്ങളും കൊണ്ട് അലങ്കരിച്ച അതിന്റെ വാസ്തുവിദ്യ, മതപരമായ അതിരുകൾക്കപ്പുറത്തുള്ള സമ്പന്നമായ ഒരു സാംസ്കാരിക പൈതൃകത്തിന്റെ കഥ പറഞ്ഞു.എന്നാൽ ഇന്ന് ഇതെല്ലാം പാക്കിസ്ഥാനിലെ മത ഭ്രാന്തന്മാർ തകർത്തിരിക്കുന്നു
ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…
പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…