പത്തനംതിട്ട. മലയാലപ്പുഴയിലെ വാസന്തി മഠത്തിന്റെ ഉടമ ശോഭനയുടെ മന്ത്രവാദപുരയിൽ ചെറുപ്പക്കാരായ സ്ത്രീകളെ നൂൽബന്ധമില്ലാതെ നിർത്തി ചൂരൽകൊണ്ട് തല്ലുന്ന ചികിത്സ നടത്തിയിരുന്നതായ വിവരങ്ങൾ പുറത്ത്. വിവസ്ത്രയാകാൻ തയ്യാറായില്ലെങ്കിൽ ശോഭന ബലംപ്രയോഗിച്ച് വിവസ്ത്രയാക്കുകയായിരുന്നു പതിവ്.
മലയാലപ്പുഴയിൽ കുട്ടിയെ ഉപയോഗിച്ച് മന്ത്രവാദം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ വാസന്തി മഠത്തിന്റെ ഉടമ ശോഭനയുടെ കൂടുതൽ മന്ത്രവാദ ചെയ്തികൾ പുറത്ത് വരുകയാണ്. ചെറുപ്പക്കാരായ സ്ത്രീകളെ നൂൽബന്ധമില്ലാതെ നിറുത്തി ചൂരൽകൊണ്ട് തല്ലി തളർത്തി ബോധം കെടുമ്പോൾ ബാധ ഒഴിഞ്ഞതായി ശോഭന പറയുമായിരുന്നു. വിവസ്ത്രയാകാൻ തയ്യാറായില്ലെങ്കിൽ ബലംപ്രയോഗിച്ച് യുവതികളെ നൂൽ ബന്ധം പോലും ഇല്ലാതെ ശോഭന വിവസ്ത്രയാക്കും.
ചികിത്സയുടെ ഭാഗമെന്നു പറഞ്ഞു ശോഭന സ്വയം വിവസ്ത്രയാവുകയും മദ്യപിച്ച് ലക്കുകെട്ട് തുള്ളി ആടുകയും ചെയ്യുമായിരുന്നു. ചികിത്സയ്ക്കുൾപ്പടെയുള്ള കാര്യങ്ങൾക്കും, വിവസ്ത്രയാകാൻ മടിക്കുന്നവരുടെ വസ്തങ്ങൾ ഉരിഞ്ഞുകൊടുക്കുവാനും സഹായിയാവുന്നത് രണ്ടാം ഭർത്താവ് ഉണ്ണികൃഷ്ണൻ ആയിരുന്നു. നാൽപ്പത്തൊന്നുകാരനായ ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്.
രണ്ടുപേരെ ശോഭനയുടെ മന്ത്രവാദ കേന്ദ്രവുമായി ബന്ധപ്പെട്ട് കാണാതായിട്ടുണ്ടെന്നും ഇവരെ അപായപ്പെടുത്തിയോ എന്ന് സംശയമുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നുണ്ട്. ചെറിയ മന്ത്രവാദ ചികിത്സകളിൽ തുടക്കം കുറിച്ച ശോഭനയെ തേടി തുടർന്ന് കുറച്ചുനാൾ കഴിഞ്ഞപ്പോൾ കൂടുതൽ പേർ എത്തിത്തുടങ്ങുകയായിരുന്നു. മന്ത്ര വാദ പുരയിലേക്ക് ആളെ എത്തിക്കാൻ പ്രത്യേക ഏജന്റുമാരെ നിയോഗിച്ചിട്ടുണ്ടെന്നും ആക്ഷേപം ഉണ്ട്.
നാട്ടുകാർ മന്ത്രവാദ കേന്ദ്രത്തിനെതിരെ പല തവണ പോലീസിൽ പരാതികൾ നൽകിയിരുന്നതാണ്. അന്വേഷണത്തിനായി പൊലീസ് എത്തുമ്പോൾ അവർക്ക് മുന്നിൽ പൂർണനഗ്നയായി ശോഭന എത്തുകയായിരുന്നു പതിവ്. ശോഭനയുടെ നഗ്നമായ നിൽപ്പും കോപപ്പെടലുകളും കേട്ട് പോലീസ് ഒന്നിനും ആകാതെ മടങ്ങുകയായിരുന്നു പതിവ്. മന്ത്രവാദ കേന്ദ്രത്തിനെതിരെ പരാതി നൽകുന്നവരെ കേസിൽ കുടുക്കാനും ശോഭന ശ്രമിച്ചിരുന്നു. കസ്റ്റഡിയിലെടുത്തശേഷം പൊലീസ് ചില വിവരങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചെങ്കിലും ശോഭന സഹകരിച്ചില്ല. ‘സമയം അടുത്ത് വരുമ്പോൾ പറയാം’ എന്നായിരുന്നു ശോഭനയുടെ പ്രതികരണം.
യുവജന സംഘടനകളുടെയും നാട്ടുകാരുടെയും ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് പൊലീസ് ശോഭനയെ അറസ്റ്റുചെയ്തത്. മന്ത്രവാദ കേന്ദ്രം പ്രതിഷേധക്കാർ അടിച്ചുതകർക്കുകയുമുണ്ടായി. ശോഭന നടത്തിയ മന്ത്രവാദത്തിനിടെ കുട്ടി ബോധരഹിതനായി വീഴുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു.
ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…
സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന്‍ ഇടവേള ബാബു. സിനിമാതാരങ്ങളുടെ…
ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…
മലപ്പുറം: ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…
ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…