കോഴിക്കോട്. വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഇരയായ ഹര്‍ഷിന കോഴിക്കോട് ഡിഎംഒ ഓഫിസിനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. ചൊവ്വാഴ്ച ചേരാനിരുന്ന യോഗം മുന്നറിയിപ്പില്ലാതെ മാറ്റിവച്ചതിനാലാണ് പ്രതിഷേധവുമായി ഹര്‍ഷീന എത്തിയത്. റേഡിയോളജിസ്റ്റിനെ കിട്ടാത്തതാണ് യോഗം മാറ്റിവയ്ക്കുവാന്‍ കാരണം. അതേസമയം മെഡിക്കല്‍ ബോര്‍ഡ് എന്ന് ചേരുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഇത്രയും വര്‍ഷമായി സഹിച്ചുകൊണ്ടിരിക്കുകയാണ് ഇനി വയ്യ, എത്രയും വേഗം നീതി നടപ്പാക്കണമെന്ന് ഹര്‍ഷീന ആവശ്യപ്പെട്ടു. എന്നാല്‍ എന്നു ചേര്‍ന്നാലും എട്ടാം തീയതി വൈകുന്നേരം അഞ്ചുമണിക്ക് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഡിഎംഒ ഉറപ്പ് നല്‍കി. തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. റിപ്പോര്‍ട്ട് പോലിസിനും ആരോഗ്യവകുപ്പിനും നല്‍കണമെന്നാണ് അറിയിച്ചിരിക്കുന്നത്.
സമരം നീട്ടിക്കൊണ്ട് പോകുവാന്‍ അഗ്രഹിക്കുന്നില്ല, പൂര്‍ണമായും നീതി ലഭിക്കും വരെ സമരം തുടരുമെന്ന് ഹര്‍ഷിന പറഞ്ഞു. തന്റെ മൂന്ന് കുട്ടികളും ഇത് സഹിക്കുന്നുണ്ട്, നീതി നടപ്പാക്കണം. അവനവന്റെ വീട്ടിലുള്ളവര്‍ക്ക് വരുമ്പേള്‍ മാത്രമെ വേദന മനസ്സിലാകുവെന്നും അവര്‍ പറഞ്ഞു.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…