ലണ്ടൻ. ലോകത്തെ വമ്പൻസാമ്പത്തിക ശക്തികളുടെ പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തി. അമേരിക്ക, ചൈന, ജപ്പാൻ, ജർമനി എന്നീ രാജ്യങ്ങൾ മാത്രമാണ് ഇനി ഇന്ത്യക്ക് മുന്നിലുള്ളത്. ബ്രിട്ടനെ പിന്നിലാക്കിയാണ് ഇന്ത്യയുടെ കുതിപ്പ്. പട്ടികയിൽ ആറാം സ്ഥാനത്താണ് ബ്രിട്ടൻ. ഡോളർ ആധാരമാക്കിയാണ് വമ്പൻസാമ്പത്തിക ശക്തികളുടെ റാങ്കുപട്ടിക തയ്യാറാക്കിയത്.
10 വർഷങ്ങൾക്ക് മുൻപ് ഇന്ത്യ ഈ പട്ടികയിൽ 11-ാമതായിരുന്നു, ബ്രിട്ടൻ അഞ്ചാമതും. ജീവിതച്ചെലവ് ക്രമാതീതമായി ഉയർന്നതാണ് ബ്രിട്ടനെ ഇക്കാര്യത്തിൽ പിന്നിലാക്കിയിരിക്കുന്നത്. 2021ലെ അവസാന മൂന്നുമാസങ്ങളിലെ പ്രകടനം ഇന്ത്യക്ക് തുണയാവുകയായിരുന്നു.
അന്താരാഷ്ട്രനാണ്യനിധിയിൽനിന്നുള്ള ജിഡിപി കണക്കുകൾ പരിശോധിക്കുമ്പോൾ ആദ്യ പാദത്തിലും ഇന്ത്യ മികവു തുടർന്നിരുന്നു. നടപ്പു സാമ്പത്തികവർഷം ഇന്ത്യ ഏഴു ശതമാനത്തിലേറെ വളർച്ച കൈവരിക്കുമെന്നാണ് ഇപ്പോഴുള്ള പ്രവചനം. രാജ്യത്തെ ഓഹരിസൂചികകളിലുണ്ടായ മുന്നേറ്റം ഇന്ത്യക്ക് ഗുണംചെയ്യും.
2022 മാര്‍ച്ച് അവസാനം യുണൈറ്റഡ് കിംഗ്ഡത്തെ പിന്തള്ളി ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡാറ്റാബേസും ചരിത്രപരമായ വിനിമയ നിരക്കും ഉപയോഗിച്ചാണ് ബ്ലൂംബെര്‍ഗ് ഈ നിഗമനത്തിലെത്തിയത്. മാര്‍ച്ച് വരെയുള്ള പാദത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വലുപ്പം 854.7 ബില്യണ്‍ ഡോളറാണ്. അതേ അടിസ്ഥാനത്തില്‍ യുകെ 816 ബില്യണ്‍ ഡോളറായിരുന്നു,” ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പറയുന്നു.ബ്ലൂംബെര്‍ഗിന്റെ പ്രവചനമനുസരിച്ച്, ഇന്ത്യയുടെ അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയാണ്. കുറച്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയും യുകെയും തമ്മില്‍ വലിയ വിടവ് ഉണ്ടാകാന്‍ സാധ്യതയുണ്ട്.ഇന്ത്യക്ക് മുന്നില്‍ ഇപ്പോള്‍ ഉള്ളത് ജര്‍മ്മനി, ജപ്പാന്‍ ചൈന, അമേരിക്ക എന്നീ രാജ്യങ്ങലാണ്. ഐക്യ രാഷ്ട്ര സഭ അംഗീകരിച്ച 193 രാജ്യങ്ങളിലാണ് ഇന്ത്യ ഇപ്പോല്‍ 5മത്തേ സാമ്പത്തിക സക്തിയായി മാറിയത്.ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികമായ 2047-ഓടെ ഇന്ത്യ അമേരിക്ക ബ്രിട്ടന്‍ എന്നീ രാജ്യങ്ങളേ പോലെ ലോകത്തേ സൂപ്പര്‍ വികസിത രാജ്യമായി മാറും എന്നും റിപോര്‍ട്ടില്‍ ഉണ്ട്.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികമായ 2047-ഓടെ ഒരു ”വികസിത” രാജ്യമായി മാറാന്‍ ദൃഢനിശ്ചയം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യക്കാരെ ആഹ്വാനം ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ വാര്‍ത്ത വരുന്നത്. രണ്ട് നൂറ്റാണ്ടുകളായി ഇന്ത്യന്‍ ഉപഭൂഖണ്ഡം ഭരിച്ചിരുന്ന ബ്രിട്ടനെയാണ് ഇപ്പോള്‍ ഇന്ത്യ പിടിച്ച് വലിച്ച് താഴെ ഇട്ടിരിക്കുന്നത്.2022 ലെ കണക്കനുസരിച്ച്, ഇന്ത്യയില്‍ 1.41 ബില്യണ്‍ ജനസംഖ്യയുണ്ട്, യുകെയിലെ ജനസംഖ്യ 68.5 ദശലക്ഷമാണ്. കുറഞ്ഞ ജന സംഖ്യ ഉള്ള ബ്രിട്ടനെയാണ് ലോകത്ത് ഏറ്റവും വലിയ ജനസംഖ്യ ഉള്ള ഇന്ത്യ സാമ്പത്തിക കാര്യത്തില്‍ മറികറ്റന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഇന്ത്യയുടെ ജനസംഖ്യ യുകെയുടെ 20 ഇരട്ടിയാണ്. രണ്ട് രാജ്യങ്ങളിലെയും ജനസംഖ്യ തമ്മില്‍ ഇത്രയും വലിയ വ്യത്യാസം ഉള്ളതിനാല്‍, പ്രതിശീര്‍ഷ ജിഡിപി വരുമാന നിലവാരത്തെ കൂടുതല്‍ യാഥാര്‍ത്ഥ്യമായി താരതമ്യം ചെയ്യുന്നു
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…