social issues

നികുതിവെട്ടിപ്പ് നടത്താനും, കള്ളപ്പണം വെളുപ്പിക്കാനും ഇന്ത്യ ആരുടേയും തന്തയുടെ വകയല്ല, പൂട്ടും പൂട്ടിയിരിക്കും

മലയാള സിനിമാ മേഖലയിൽ വിദേശത്തു നിന്നു വൻ തോതിൽ കള്ളപ്പണ ഇടപാടുകൾ നടത്തിയ നിർമ്മാതാകൾക്ക് ആദായനികുതി വകുപ്പും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും പൂട്ടിടുന്നതായ വാർത്ത ഏറെ ചർച്ചയായിരിക്കുകയാണ്. ഈ കള്ളപ്പണ കുരുക്കിൽ നിന്നും രക്ഷപെടാൻ കോടികൾ പിഴ അടച്ച് നിയമനടപടികളിൽ നിന്നും തടിയൂരിയിരിക്കുകയാണ് നടനും നിർമ്മാതാവുമായ പൃഥിരാജ് എന്ന വാർത്ത പുറത്ത് വന്നിരുന്നു.

ആന്റണി പെരുമ്പാവൂർ, ലിസ്റ്റിൻ സ്റ്റീഫൻ, ആന്റോ ജോസഫ് അടക്കം മറ്റു 2 നിർമാതാക്കൾ കൂടി കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. സംഭവത്തിൽ താൻ പിഴ അടച്ചിട്ടില്ലെന്ന വിശദീകരണവുമായി പൃഥിരാജും രംഗത്ത് എത്തുകയുണ്ടായി. ഈ സാഹചര്യത്തിൽ ഫേസ് ബുക്കിൽ നിതിൻ കെ ജേക്കബ് എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്. ‘നികുതിവെട്ടിപ്പ് നടത്താനും, കള്ളപ്പണം വെളുപ്പിക്കാനും ഇന്ത്യ ആരുടേയും തന്തയുടെ വകയല്ല’ എന്നാണു പോസ്റ്റിൽ നിതിൻ പറഞ്ഞിരിക്കുന്നത്. നികുതിവെട്ടിപ്പ് നടത്താനും, കള്ളപ്പണം വെളുപ്പിക്കാനും ഇന്ത്യ ആരുടേയും തന്തയുടെ വകയല്ല എന്ന് ഇപ്പോൾ വ്യക്തമായില്ലേ. അതുകൊണ്ട് നികുതി അടയ്ക്കണം. കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിക്കരുത്. ഇനി ഏറ്റവും പ്രധാനം, വിമർശിച്ചോ, പക്ഷെ രാജ്യത്തിൻറെ താൽപ്പര്യങ്ങൾക്ക് എതിര് നിൽക്കരുത്. ഇപ്പോൾ പിഴ അടച്ച് ഊരി. ഇനിയും ആവർത്തിച്ചാൽ തീഹാർ ജയിലിൽ പഴയ കൂട്ടുകാർക്കൊപ്പം കൊതുകിനെ ഓടിച്ച് ശിഷ്ട്ട കാലം കഴിയേണ്ടിവരും..

ജിതിൻ കെ ജേക്കബിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ:

നികുതിവെട്ടിപ്പ് നടത്താനും, കള്ളപ്പണം വെളുപ്പിക്കാനും ഇന്ത്യ ആരുടേയും തന്തയുടെ വകയല്ല. 😍എൻഫോസ്‌മെന്റ് ഡയറക്ടറേറ്റ് അല്ല, ഇൻകം ടാക്സ് ആണ്, അല്ല വേറെ ഏജൻസി ആണ് എന്നൊക്കെയുള്ള കൺഫ്യൂഷൻ സൃഷ്ടിച്ച് പിടിച്ചു നിൽക്കാനുള്ള ശ്രമം കൊള്ളാം, പക്ഷെ ഏൽക്കില്ല. ധൃതി പിടിക്കേണ്ട, എൻഫോസ്‌മെന്റ് ഡയറക്ടറേറ്റ് വന്നില്ല എങ്കിൽ വന്നോളും, അവരെ കുറിമാനം ഒന്നും അയച്ചു വിളിക്കേണ്ടതില്ല 😁

കേരളത്തെ ഇസ്ലാമിക വൽക്കരിക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രോപഗണ്ട സിനിമകളോ, ലഹരി വളർത്താൻ സിനിമയെ ഉപയോഗിക്കുന്നു എന്നാരോപണമുള്ള മട്ടാഞ്ചേരി സിനിമ മാഫിയക്കൊപ്പം നിന്നതോ, ഡൽഹി കലാപത്തിന് ആശയപരമായ പിന്തുണ കൊടുത്തു എന്ന ആരോപണമോ, ഇസ്ലാമിക മതതീവ്രവാദി ആയിരുന്ന വാരിയൻ കുണ്ടനെ വെളുപ്പിക്കാൻ ഇസ്ലാമിക അജണ്ടയിൽ പ്രഖ്യാപിച്ച 80 കോടി രൂപയുടെ ‘വാരിയൻ കുണ്ടൻ’ സിനിമയോ, ഏതിലാണ് താൻ പെട്ടത് എന്നോർത്തു വിഷമിക്കുകയാണോ മിസ്റ്റർ, അതൊന്നുമല്ല നിങ്ങൾക്ക് പണി തന്നത്..

നിങ്ങൾ ലക്ഷദ്വീപ് വിഷയത്തിൽ ഇന്ത്യയെ കയറി ചൊറിഞ്ഞു. അതായിരിക്കാം നിങ്ങളെ പൂട്ടിയത്. ലക്ഷദ്വീപ് കേന്ദ്രീകരിച്ചു നടന്ന ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളും, ലക്ഷദ്വീപ് തീരത്ത് നിന്ന് മൂവായിരം കോടി രൂപയുടെ മയക്ക് മരുന്ന് പിടിച്ചതും, ആളൊഴിഞ്ഞ ദ്വീപുകളിൽ ആയുധങ്ങൾ ശേഖരിക്കുന്നത് അടക്കമുള്ള സംശയാസ്പദമായ കാര്യങ്ങൾ നടക്കുന്നതും, വിവിധ ഇന്റലിജൻസ് ഏജൻസികളുടെ മുന്നറിയിപ്പും കണക്കാക്കി ആണ് ലക്ഷദ്വീപിൽ ചില മാറ്റങ്ങൾ കൊണ്ട് വരാനും, പുതിയ പദ്ധതികൾ നടപ്പാക്കാനും രാജ്യം തീരുമാനിച്ചത്.

ഇന്ത്യയുടെ ആ ശ്രമത്തിനെതിരെ രാജ്യദ്രോഹ ശക്തികൾ സാധാരണ ജനങ്ങളെ ഇളക്കി വിട്ടു എന്ന് മാത്രമല്ല, അവരുടെ എല്ലിൻ കഷ്ണങ്ങൾക്ക് വേണ്ടി മുട്ടിലിഴയുന്നവരെ കൊണ്ട് സംഭവം കൊഴുപ്പിക്കുകയും ചെയ്തു. അതിൽ നിങ്ങളും അവർക്കൊപ്പം തുള്ളി. അവിടെയാണ് മിസ്റ്റർ നിങ്ങൾക്ക് തെറ്റ് പറ്റിയത്.

ഇന്ത്യക്കെതിരെ എന്ത് ചെയ്താലും സംരക്ഷണം ഉണ്ടാകും എന്ന് കരുതി അല്ലേ. നിങ്ങളെ ഒരു ഘട്ടത്തിൽ ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളുടെ ബ്രാൻഡ് അംബാസിഡർ ആക്കിയവർ എല്ലാം ഇന്ന് തീഹാർ ജയിലിൽ ഉണ്ട്. ഇന്ത്യ വിരുദ്ധരായ പലരും വിദേശ രാജ്യങ്ങളിൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെടുകയും ചെയ്യുന്നു. അജ്ഞാതരുടെ എണ്ണം ഇപ്പോൾ കൂടി കൂടി വരുന്നുമുണ്ട് കേട്ടോ.. 😁 രാഷ്ട്രീയമായി വിമർശിച്ചോ, പൈസക്ക്‌ വേണ്ടി പ്രൊപഗണ്ടാ സിനിമയുമെടുത്തോ, പക്ഷെ ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ താൽപ്പര്യങ്ങൾക്ക് എതിരായി നിങ്ങൾ നിലകൊണ്ടാൽ, നിങ്ങളെ ഈ രാജ്യം തകർക്കും. അടപടലം പൂട്ടും.

കഷ്ട്ടി 250 തീയേറ്ററുകൾ മാത്രമുള്ള കേരളത്തിൽ ഒരു വർഷം 250 – 300 സിനിമകൾ ഇറങ്ങുന്നുണ്ട്. വിരലിൽ എണ്ണാവുന്നത് മാത്രമാണ് വിജയിക്കുന്നത്. ഗംഭീര വിജയം എന്നൊക്കെ പറഞ്ഞ് പരത്തുന്ന സിനിമകളിൽ മിക്കതും കനത്ത പരാജയം ആയിരുന്നു. എന്താണ് നടക്കുന്നത് എന്ന് ചോദിച്ചാൽ കള്ളപ്പണം വെളുപ്പിക്കൽ തന്നെയാണ്. പിന്നെ ഗൾഫ് പണം ഉപയോഗിച്ച് ഇസ്ലാമിക പ്രോപഗണ്ടാ സിനിമ നിർമാണവും. സിനിമ വിജയിച്ചാൽ എന്ത്, പരാജയപ്പെട്ടാൽ എന്ത്..! അവരുടെ ഉദ്ദേശം കള്ളപ്പണ ഇടപാടും, മത തീവ്രവാദവും മറ്റുമാണ്.
സ്വർണ്ണ കള്ളക്കടത്തിന്റെ മറ്റൊരു രൂപമാണ് ഈ സിനിമ നിർമാണം.

നികുതിവെട്ടിച്ചുള്ള കേരളത്തിന്റെ സമാന്തര സമ്പത് വ്യവസ്ഥ രാജ്യത്തിന്‌ ഭീഷണിയാണ്. ഇത്രയും നികുതി വെട്ടിപ്പ് നടക്കുന്ന ഒരു സ്ഥലം ലോകത്ത് വേറെ കാണില്ല. അതേസമയം കേരള സർക്കാർ ഖജനാവിൽ പൂച്ച പെറ്റ് കിടക്കുകയാണ് എന്നോർക്കണം.. 😁 ഖജനാവിൽ നിന്നെടുത്ത് മകൾക്ക് കൊടുത്തു, മകന് കൊടുത്തില്ല എന്ന പരാതി തീർക്കാൻ മകന്റെ പേരിൽ കൂടി അഴിമതി നടത്തി ചരിത്രം സൃഷ്ടിച്ചു മുന്നേറുന്ന കാരണഭൂതന് കള്ളപണ ഇടപാടും, നികുതി വെട്ടിപ്പും കണ്ടുപിടിക്കാൻ എവിടാ സമയം 😁

എന്തൊക്കെ ബഹളം വെച്ചാലും, ന്യുനപക്ഷ പീഡനം, കേരളത്തെ അപമാനിക്കുന്നു, പാസിസം, അസഹിഷ്ണുത തുടങ്ങിയ പതിവ് ക്‌ളീഷെകൾ ഇറക്കിയാലും കാര്യമില്ല, പൂട്ടിയിരിക്കും. ആദ്യം പറഞ്ഞത് ഒരിക്കൽ കൂടി പറയുന്നു, നികുതിവെട്ടിപ്പ് നടത്താനും, കള്ളപ്പണം വെളുപ്പിക്കാനും ഇന്ത്യ ആരുടേയും തന്തയുടെ വകയല്ല എന്ന് ഇപ്പോൾ വ്യക്തമായില്ലേ. അതുകൊണ്ട് നികുതി അടയ്ക്കണം. കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിക്കരുത്. ഇനി ഏറ്റവും പ്രധാനം, വിമർശിച്ചോ, പക്ഷെ രാജ്യത്തിൻറെ താൽപ്പര്യങ്ങൾക്ക് എതിര് നിൽക്കരുത്. ഇപ്പോൾ പിഴ അടച്ച് ഊരി. ഇനിയും ആവർത്തിച്ചാൽ തീഹാർ ജയിലിൽ പഴയ കൂട്ടുകാർക്കൊപ്പം കൊതുകിനെ ഓടിച്ച് ശിഷ്ട്ട കാലം കഴിയേണ്ടിവരും.. 😁

Karma News Network

Recent Posts

കരുവന്നൂർ കേസ്, പ്രതികള്‍ കൈപറ്റിയത് 25കോടി, 14 കോടിയോളം കൈമാറ്റം ചെയ്തു, ഇ.ഡി കോടതിയിൽ

കൊച്ചി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ 25 കോടി കൈപറ്റി. ഇതിൽ നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍…

20 mins ago

മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു, മകൻ കസ്റ്റഡിയി ൽ

തിരുവനന്തപുരം: വിളവൂർക്കലിൽ മകന്റെ മര്‍ദനമേറ്റ് പിതാവ് ചികിത്സയിലിരിക്കെ മരിത്തു. വിളവൂര്‍ക്കല്‍ പൊറ്റയില്‍ പാറപ്പൊറ്റ പൂവണംവിളവീട്ടില്‍ രാജേന്ദ്രന്‍ (63) ആണ് മരിച്ചത്.…

45 mins ago

ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം, രണ്ടര ലക്ഷം രൂപയും ഒന്നര പവൻ സ്വർണവും നഷ്ടമായി

കോട്ടയം: ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം. ഒരു വീട്ടിൽ നിന്ന് രണ്ടര ലക്ഷം രൂപയും ഒന്നര പവൻ…

1 hour ago

34 കോടി എവിടെ?റഹിം എവിടെ? പിരിച്ചവർ അഴിയെണ്ണും ബോച്ചേക്ക് മുന്നറിയിപ്പ്- നുസ്രത്ത് ജഹാൻ

പതിനെട്ട് വർഷമായി റിയാദിലെ ജയിലിൽ കൊലക്കുറ്റത്തിന് ശിക്ഷ വിധിച്ച കഴിയുന്ന അബ്ദുൾ റഹീമിനായി പിരിച്ചെടുത്ത ബ്ലഡ് മണി എവിടെ. ഇത്തരത്തിലൊരു…

2 hours ago

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം, സംഘടനകളുമായി മന്ത്രിയുടെ ചർച്ച നാളെ

തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. മന്ത്രിയുടെ ചേംബറില്‍ നാളെ…

3 hours ago

കൊല്ലത്ത് വനിതാ ഡോക്ടറെ മര്‍ദിച്ചെന്ന പരാതി ഒത്തുതീര്‍പ്പായി, ഇരുവിഭാ​ഗവും പരാതി പിൻവലിച്ചു

കൊല്ലം: ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വനിതാ ഡോക്ടറെ മര്‍ദിച്ചെന്ന പരാതി ഒത്തുതീര്‍പ്പായി. മര്‍ദനമേറ്റതായി പറഞ്ഞ ഡോ. ജാന്‍സി ജെയിംസ് പരാതി…

4 hours ago