ന്യൂഡൽഹി. വിശ്വപ്രശസ്ത സാഹിത്യകാരൻ സൽമാൻ റൂഷ്ദിയ്‌ക്ക് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. സൽമാൻ റൂഷ്ദി എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി ഡൽഹിയിൽ മാദ്ധ്യമങ്ങ ളോട് പറഞ്ഞു.
അക്രമത്തിനും ഭീകരവാദത്തിനും ഇന്ത്യ ഇപ്പോഴും എതിരാണ്. സൽമാൻ റൂഷ്ദിക്ക് നേരെയുണ്ടായ പൈശാചികമായ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിക്കുന്നു. അദ്ദേഹം എത്രയും വേഗം പൂർണ ആരോഗ്യവാനായി തിരിച്ചുവരാൻ പ്രാർത്ഥിക്കുന്നു- അരിന്ദം ബാഗ്ചി പറഞ്ഞു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 12 നാണ് സൽമാൻ റൂഷ്ദി ആക്രമിക്കപ്പെടുന്നത്. ന്യൂയോർക്കിലെ പൊതുപരിപാടിയിൽ സംസാരിക്കവെയായിരുന്നു ആക്രമണം. മതമൗലികവാദിയായ ഹാദി മേതർ അദ്ദേഹത്തെ കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിക്കുക യായിരുന്നു. ആക്രമണത്തിൽ റൂഷ്ദിയുടെ കഴുത്തിലും വയറിലുമാണ് കുത്തേറ്റത്. അപകടനില തരണം ചെയ്ത റൂഷ്ദി ഇപ്പോഴും ന്യൂയോർക്കിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
വെള്ളം ചേർത്ത ഡീസൽ കാറിൽ അടിച്ച പെട്രോൾ പമ്പ് പൂട്ടിച്ചത് കർമ്മ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ…
പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…