ന്യൂഡൽഹി. വിശ്വപ്രശസ്ത സാഹിത്യകാരൻ സൽമാൻ റൂഷ്ദിയ്‌ക്ക് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. സൽമാൻ റൂഷ്ദി എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി ഡൽഹിയിൽ മാദ്ധ്യമങ്ങ ളോട് പറഞ്ഞു.
അക്രമത്തിനും ഭീകരവാദത്തിനും ഇന്ത്യ ഇപ്പോഴും എതിരാണ്. സൽമാൻ റൂഷ്ദിക്ക് നേരെയുണ്ടായ പൈശാചികമായ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിക്കുന്നു. അദ്ദേഹം എത്രയും വേഗം പൂർണ ആരോഗ്യവാനായി തിരിച്ചുവരാൻ പ്രാർത്ഥിക്കുന്നു- അരിന്ദം ബാഗ്ചി പറഞ്ഞു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 12 നാണ് സൽമാൻ റൂഷ്ദി ആക്രമിക്കപ്പെടുന്നത്. ന്യൂയോർക്കിലെ പൊതുപരിപാടിയിൽ സംസാരിക്കവെയായിരുന്നു ആക്രമണം. മതമൗലികവാദിയായ ഹാദി മേതർ അദ്ദേഹത്തെ കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിക്കുക യായിരുന്നു. ആക്രമണത്തിൽ റൂഷ്ദിയുടെ കഴുത്തിലും വയറിലുമാണ് കുത്തേറ്റത്. അപകടനില തരണം ചെയ്ത റൂഷ്ദി ഇപ്പോഴും ന്യൂയോർക്കിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
റഫയിൽ പെരുനാൾ കലക്കി ഇസ്രായേൽ. ഒക്ടോബർ 7ന്റെ സാബത്ത് മുടക്കിയതിനു അതേ നാണയത്തിൽ തിരിച്ചടി നൽകി ജൂതപ്പട. ബലിപ്പെരുന്നാൾ ദിനത്തിൽ…
തൃശൂർ : അർമേനിയയിൽ മലയാളി യുവാവിനെ ബന്ദിയാക്കിയതായി വിവരം. വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് അർമേനിയൻ സ്വദേശികൾ വിഡിയോ കോളിലൂടെ…
അമ്മയുടെ ഇഷ്ടമല്ലേ,മക്കളെ ഏത് രീതിയിൽ വളർത്തണമെന്നത്..എന്ന് ചോദിച്ചാൽ തെറ്റി. അമ്മയാണേലും സ്വന്തം കുട്ടിയെ ഇഷ്ടം പോലെ വളർത്താൻ ആകില്ല.ഒന്നരവയസുകാരിയെ പുകവലിപ്പിച്ച്…
കശ്മീർ : ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സൈന്യം. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ തിങ്കളാഴ്ചയും തുടരുകയാണ്. ഡ്രോണ്‍ ദൃശ്യങ്ങളിലൂടെയാണു…
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി…
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു. മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ…