ജനീവ. ഇന്ത്യ ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി മാറുന്നതായി റിപ്പോര്‍ട്ട്. യുണൈറ്റഡ് നേഷന്‍സ് പോപുലേഷന്‍ ഫണ്ടിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് ഇന്ത്യ ഈ വര്‍ഷം പകുതിയോടെ ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായി മാറുന്നത്. പുറത്ത് വന്ന റിപ്പോര്‍ട്ട് പ്രകാരം 2023 പകുതിയോടെ ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയാകുമെന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ജനങ്ങളുള്ള രാജ്യമായ ചൈനയുടെ ജനസംഖ്യ 142.57 കോടിയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യയിലെ ജനസംഖ്യയില്‍ 1.56 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉള്ളത്. 2022ല്‍ ഇന്ത്യയിലെ ജനസംഖ്യ 140.66 കോടിയായിരുന്നു. അതേസമയം ജനസംഖ്യയില്‍ മൂന്നാം സ്ഥാനത്ത് അമേരിക്കയാണ്. 2023ല്‍ അമേരിക്കയിലെ ജനസംഖ്യ 34 കോടിയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം പുറത്ത് വരുന്ന വിവരം അനുസരിച്ചും മുന്‍വര്‍ഷത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരവും ചൈനയെ ഇന്ത്യ ഈ മാസം തന്നെ മറികടക്കും എന്നാല്‍ ഇന്ത്യയിലെയും ചൈനയിലേയും സെന്‍സസ് വിവരങ്ങളില്‍ വ്യക്തതയില്ലാത്തതാണ് പ്രശ്‌നമെന്നും യുഎന്‍ പറയുന്നു. 2011ലാണ് ഇന്ത്യയില്‍ സെന്‍സസ് നടന്നത്. എന്നാല്‍ 2021ല്‍ നടക്കേണ്ട സെന്‍സസ് ഇതുവരെയും നടന്നിട്ടില്ല.
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…
കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…
മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്‍റെ…
വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…
ന്യൂഡല്‍ഹി: ലോക്‌സഭ സ്പീക്കര്‍ പദവിയിലേക്ക് കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അതൃപ്തി. മത്സരിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ്…