മേരിലാന്‍ഡ്. യുഎസിലെ ബാള്‍ട്ടിമോറില്‍ ഫ്രാന്‍സീസ് സ്‌കോട്ട് കീ പാലത്തിലിടിച്ച് ചരക്കുകപ്പല്‍ അപകടത്തില്‍ പെട്ടത് യാത്ര തുടങ്ങി അരമണിക്കൂറിനുള്ളില്‍. ഇടിയുടെ ആഘാതത്തില്‍ പാലം പൂര്‍ണമായും തകരുകയായിരുന്നു. നദിയിലേക്ക് വീഴുകയും ചെയ്തു. സിംഗപ്പൂര്‍ കമ്പനിയായ ഗ്രേസ് ഓഷ്യന്‍ പിടിഇയുടെ ഉടമസ്ഥതയിലുള്ളതാണ് കപ്പല്‍.
സിനര്‍ജി മറൈന്‍ ഗ്രൂപ്പാണ് കപ്പലിന്റെ മേല്‍നോട്ട ചുമതല. കപ്പല്‍ ശ്രീലങ്കയിലെ കൊളംബോയിലേക്കാണ് യാത്ര തിരിച്ചത്. ഏപ്രില്‍ 22ന് കപ്പല്‍ കൊളംബോയില്‍ എത്തേണ്ടതായിരുന്നു.
അതേസമയം കപ്പലില്‍ 22 ജീവനക്കാരാണ് അപകടം നടക്കുന്ന സമയത്ത് ഉണ്ടായിരുന്നത്. സിനര്‍ജി മറൈന്‍ ഗ്രൂപ്പിന്റെ കമ്മ്യൂണിക്കേഷന്‍സ് വിഭാഗം പ്രസ് ഓഫിസര്‍ ഇക്കാര്യം പറഞ്ഞു. ജീവനക്കാരില്‍ ഒരാള്‍ക്ക് ചെറിയ പരിക്കുണ്ടെന്നും. അതേസമയം കപ്പില്‍ ഇന്ത്യക്കാരും ഉണ്ടായിരുന്നതായിട്ടാണ് വിവരം.
കപ്പലിന് അപകടം സംഭവിക്കുന്നതിന് മുമ്പ് ലൈറ്റുകള്‍ അണയുകയും കപ്പലിന്റെ ഫണലില്‍ നിന്നും പുക ഉയരുന്നതും കാണാന്‍ സാധിക്കും. എന്‍ജിന്‍ തകരാര്‍ അല്ലെങ്കില്‍ സ്റ്റിയറിങ് തകരാറായിരിക്കും അപകടകാരണം എന്നാണ് വിലയിരുത്തല്‍.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ലഭിച്ചത് ജാമ്യമല്ലെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. ഇതൊരു ഇടക്കാല ആശ്വാസം മാത്രമാണെന്നും ജൂൺ ഒന്നിന്…
നടൻ ടൊവിനോ തോമസിനെതിരെ ഗുരുതര ആരോപണവുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ. ടൊവിനോ അഭിനയിച്ച വഴക്ക് എന്ന ചിതത്തിന്റെ സംവിധായകനാണ്…
പെരുമാനി എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയ ഗോപീ സുന്ദറും പെണ്‍സുഹൃത്തുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. മയോനി…
മേയറും പാർട്ടിക്കാരും മൂലം ജീവിക്കാൻ വയ്യെന്ന് കെഎസ്ആർടിസി ഡ്രൈവർ യദു കർമ്മ ന്യൂസിനോട്. എല്ലാവർക്കും പരാതി കൊടുത്തെങ്കിലും ഒരു നടപടിയും…
തിരുവനന്തപുരം : കൊടും ചൂടിനെ തണുപ്പിക്കാൻ സംസ്ഥാനത്ത് മഴ എത്തുന്നു. അടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ…
മലപ്പുറം : കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ച് മുതിർന്നയാൾ. മഞ്ചേരി കിടങ്ങഴിക്ക് സമീപമാണ് സംഭവം. ബൈക്കിൽ സഞ്ചരിച്ച രണ്ട് പേരും…