ബാലഭാസ്കറിന്റെ വയലിനുള്ളിൽ സ്വർണ്ണം. വിമാന താവളത്തിൽ കടന്ന് വരുന്നതിനു മുൻ ആഭ്യന്തിര മന്ത്രിയുടെ കുടുംബത്തിന്റെ അകമ്പടിയിൽ ഗ്രീൻ ചാനലിൽ. ബാല ഭാസ്കർ മരണം ഇപ്പോൾ പുനരന്വേഷിക്കുകയാണ്. ഒരിക്കൽ സി ബി ഐ അന്വേഷണം അവസാനിപ്പിച്ച കേസ് ഇപ്പോൾ വീണ്ടും അന്വേഷിക്കാൻ സി ബി ഐയോട് ഹൈക്കോടതി പറഞ്ഞിരിക്കുന്നു. സി ബി ഐ പോലും ഈ വിഷയത്തിൽ കള്ളകളി കളിച്ചു എന്നാണ് വരുന്ന വിവരങ്ങൾ. ഇതുപോലെ സി ബി ഐ 4 പ്രാവശ്യം അന്വേഷണം അവസാനിപ്പിച്ച ശേഷം കോടതി ഇടപെട്ടാണ് സിസ്റ്റർ അഭയ കേസ് തെളിയിച്ചത്. അതിനാൽ തന്നെ സി ബി ഐക്കാർ മാന്യന്മാർ എന്നും എല്ലാം തികഞ്ഞവർ എന്നും ഉള്ളത് അസംബന്ധം എന്ന് അഭയ കേസ് ഉദാഹരണം.
കർമ്മ ന്യൂസിനു ലഭിച്ച പുതിയ വിവരങ്ങൾ ഞടുക്കുന്നതാണ്. ഇങ്ങിനെ..ബാല ഭാസ്കർ വൻ തോതിൽ വിദേശത്ത് നിന്നും സ്വർണ്ണം കടത്തി. അദ്ദേഹം കാരിയർ ആയിരുന്നു. ഇദ്ദേഹം കടത്തിയ സ്വർണ്ണം മുഴുവൻ ഒരു സ്വർണ്ണ ബിസിനസുകാരനും ജ്വല്ലറിക്കാരനും കൂടിയായ ആളുടെ ആയിരുന്നു. ഈ ജ്വല്ലറി കേരളത്തിലും പുറത്തും പ്രസിദ്ധമാണ്. ബാല ബാസ്കർക്ക് വേണ്ടി ഗ്രീൻ ചാനൽ വിമാന താവളത്തിൽ ഒരുക്കി നല്കിയത് മുൻ ആഭ്യന്തിര മന്ത്രിയും കുടുംബവും. ബാല ഭാസ്കർ വിദേശത്ത് എവിടെ പരിപാടി നടത്തിയാലും ദുബൈ ടച്ച് ചെയ്തായിരിക്കും വരിക.
ദുബൈയിൽ നിന്നും അബുദാവിയിൽ ഇന്നും ബാല ഭാസ്കറിന്റെ വയലിന്റെ ഉള്ളിലും കവറിന്റെ ഉള്ളിലും സ്വർണ്ണം നിറക്കും. ഇത് അവിടെ നിന്നും കയറ്റാൻ ദുബൈയിൽ ഏജൻസ്റ്റുമാർ ഉണ്ടാകും. ബാല ഭാസ്കർ ദുബൈയിൽ നിന്നും അബുദാബിയിൽ നിന്നും വിമാനം കയറുമ്പോൾ കേരളത്തിലെ മുൻ ആഭ്യന്തിര മന്ത്രിയുടെ ഭാര്യ ഉണ്ടാകും. അല്ലെങ്കിൽ മക്കൾ ഉണ്ടാകും. കൊച്ചിയിലും തിരുവനന്തപുരത്തും ബാലഭാസ്കർ വന്നിറങ്ങുമ്പോൾ ബാല ഭാസ്കറേ ഗ്രീൻ ചാനലിലൂടെ നയിക്കുന്നത് ആഭ്യന്തിര മന്ത്രിയുടെ കുടുംബം ആയിരിക്കും
ഇത്തരത്തിൽ ബാല ഭാസ്കർ വരുമ്പോൾ അദ്ദേഹത്തിനൊപ്പം യാത്ര നടത്തിയത് ഏത് മന്ത്രിയുടെ ഭാര്യ ആയിരുന്നു മക്കൾ ആയിരുന്നു എന്ന് അന്വേഷിച്ചാൽ എല്ലാം തെളിയും. ബാല ഭാസ്കർ കൊണ്ടുവന്ന സ്വർണ്ണം കേരളത്തിൽ പങ്കുവയ്ക്കുന്നത് സ്വർണ്ണ കടത്തുകാരായിരിക്കും. ബാല ഭാസ്കർ ഇത്തരത്തിൽ മുൻ ആഭ്യന്തിര മന്ത്രിയുടെ കുടുംബത്തിനു വേണ്ടി സ്വർണ്ണ കടത്ത് നടത്തി എന്ന സുപ്രധാനമായ വെളിപ്പെടുത്തൽ കർമ്മ ന്യൂസ് പുറത്ത് വിടുകയാണ്. കർമ്മ ന്യൂസിന്റെ എഡിറ്റോറിയൽ കൃത്യമായി സ്ഥിരീകരിച്ച ഈ വിവരങ്ങൾ സി ബി ഐ അന്വേഷിക്കണം. ആ മന്ത്രി ആരാണ് എന്ന് ചോദിച്ചാൽ സാക്ഷിയേ അടക്കം കർമ്മ ന്യൂസ് നല്കും. ലഭിച്ച വിവരങ്ങൾ കൈമാറും
ബാലഭാസ്കർ മരിക്കുമ്പോൾ ബാലഭാസ്കറിന്റെ രണ്ടു ഫോണുകൾ സുഹൃത്തായ പ്രകാശ് തമ്പിയുടെ വീട്ടിലെ പൂജാ മുറിയിൽനിന്ന് ഡിആർഐ കണ്ടെത്തിയിരുന്നു. ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഡിആർഐക്ക് ഇതിലൂടെ സൂചന ലഭിച്ചു. ബാലഭാസ്കറിന്റെ ഒപ്പമുണ്ടായിരുന്നവർക്ക് സ്വർണക്കടത്ത് സംഘങ്ങളുമായി സജീവ ബന്ധമുണ്ടായിരുന്നതിന്റെ തെളിവും ലഭിച്ചു. ഫോൺ രേഖകളും കണ്ടെത്തലുകളുടെ വിശദാംശവും സിബിഐക്ക് ഡിആർഐ കൈമാറി. ചില ഫോൺ സംഭാഷണങ്ങളിലെ ദുരൂഹതയും ചൂണ്ടിക്കാട്ടി. എന്നാൽ ഇതൊന്നും സി ബി ഐ അന്വേഷിച്ചില്ല.25 കിലോ സ്വർണ്ണം ഒരിക്കൽ കടത്തിയതാണ് ഇപ്പോൾ ഡിആർഐ കണ്ടെത്തിയത്.ബാലഭാസ്കറിന്റെ കാർ പള്ളിപ്പുറത്ത് അപകടത്തിൽപ്പെട്ട 2018 സെപ്റ്റംബർ 25ന് പുലർച്ചെ സ്ഥലത്ത് ഉണ്ടായിരുന്നവരിൽ ചിലർ സ്വർണക്കടത്ത് സംഘത്തിലുള്ളവരാണോ എന്ന് സംശയിക്കുന്നതായി അതുവഴി വാഹനത്തിൽപോയ കലാഭവൻ സോബി ഡിആർഐയെ അറിയിച്ചിരുന്നു.
ഒരു കാര്യം അടിവരയിട്ട് പറയാം ബാല ഭാസ്കർ മരിച്ചതിനു പിന്നിൽ സ്വർൺന കടത്തിന്റെ പങ്കും പകയും ഉണ്ട്. അന്ന് ബാലഭാസ്കർ രാത്രിക്ക് ക്ഷേത്ര ദർശനം കഴിഞ്ഞ് അവിടെ തങ്ങാൽ മുറി എടുത്തതായിരുന്നു എന്നാൽ അവിടെ ബാല ഭാസ്കറുടെ ജീവനു ഭീഷണി ഉള്ളതിനാൽ അദ്ദേഹം രാത്രി തന്നെ അവിടെ നിന്നു രക്ഷപെട്ട് തലസ്ഥാനത്തേക്ക് അർദ്ധരാത്രിയിൽ രഹസ്യമായി റോഡ് മാർഗ്ഗം പുറപ്പെട്ടു. ഈ യാത്രാ വിവരം ചോർന്ന് അദ്ദ്ദേഹത്തേ അപകടത്തിൽ കൊലപ്പെടുത്തിയതും ആകാം.
ബാലഭാസ്കറുടെ അപകട മരണത്തിനും സ്വർൺന കടത്ത് കാരിയർ ആക്കിയതിനും കേരലത്തിലെ മുൻ ആഭ്യന്തിര മന്ത്രിയുടെ കുടുംബത്തിനു മുഖ്യ പങ്കാണുള്ളത്. ഗൾഫിൽ താമസവും ബിസിനസും അന്ന് ആഭ്യന്തിര മന്ത്രിയുടെ മകനും ബന്ധുവിനും ഉണ്ടായിരുന്നു. മലയാളത്തിലെ മറ്റൊരു നടനും ഇവർക്ക് വേണ്ടി സ്വർണ്ണം കടത്തിയിട്ടുണ്ട്. കേരളം ബഹുമാനിക്കുന്ന നിരപരാധിയായ ഒരു സ്വർണ്ണ വ്യാപാരി ഗൾഫിൽ ജയിലിൽ അടക്കപ്പെട്ടതും ബാലഭാസ്കറുടെ സ്വർണ്ണ കടത്തും ആയി അടുത്ത ബന്ധം ഉണ്ട്. അതിന്റെ വിവരങ്ങൾ എല്ലാം പിന്നാലെ കർമ്മ ന്യൂസ് പുറത്ത് വിടും.
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…
തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…
കൊച്ചി: പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…
ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…
തിരുവനന്തപുരം : മണിക്കൂറുകളോളം മഴ നിന്ന് പെയ്‌തതോടെ തലസ്ഥാനനഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്‌ക്ക് ശേഷം മൂന്നു മുതല്‍ നാല്…
കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവ് വാഹനത്തിനടിയില്‍ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം…