പത്തനംതിട്ട. ജസ്‌നയുടെ തിരോധാനം സംബന്ധിച്ച അന്വേഷണം തടവ് പുള്ളിയുടെ വെളിപ്പെടുത്തലിന്‍റെ പിന്നാലെ അന്വേഷണവുമായി സിബിഐ. പൂജപ്പുര സെൻട്രൽ ജയിലിൽ ഒപ്പം കഴിഞ്ഞ തടവ് പുള്ളിക്ക് ജസ്നയുടെ മരണത്തിൽ പങ്ക് ഉണ്ടെന്ന മൊഴിയുടെ യാഥാർഥ്യം അന്വേഷിച്ചാണ് സിബിഐ പത്തനംതിട്ടയിലും അന്വേഷണം നടത്തി വരുന്നത്.
പത്തനംതിട്ട സ്വദേശി ആയ മോഷ്ടാവ് ആണ് ഇക്കാര്യങ്ങൾ തന്നോട് പറഞ്ഞതെന്നാണ് ഇപ്പോൾ തടവിലുള്ള പ്രതി പറഞ്ഞിരുന്നത്. ഇത് സംബന്ധിച്ച കൂടുതൽ തെളിവുകൾക്കായി ജസ്നയുടെ സ്വദേശമായ വെച്ചൂച്ചിറയിലും റാന്നിയിയിലും സി ബി ഐ സംഘം അനേഷണം നടത്തുകയുണ്ടായി.
ജയിലിൽ നിന്നും പരോളിൽ ഇറങ്ങിയ പ്രതി മടങ്ങി എത്താത്തതു എന്തെന്നും സി ബി ഐ അനേഷിക്കുന്നു. ഇക്കാര്യങ്ങൾ പത്തനംതിട്ടയിലെ ലോക്കൽ പോലീസും അനേഷിക്കുന്നുണ്ട്. പരോളിൽ പോയ പ്രതിയെ തിരികെ കിട്ടിയാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ അറിയാൻ ആവൂ. എന്നാൽ, പ്രാഥമിക അന്വേഷണത്തിൽ കാര്യമായ വിവരങ്ങൾ കിട്ടിയിട്ടില്ലെന്നാണ് പത്തനംതിട്ട പോലീസ് സൂചന നൽകുന്നത്.
ജസ്നയെ പത്തനംതിട്ട വെച്ചൂച്ചിറയിൽ നിന്ന് കാണാതായിട്ട് 5 വർഷം കഴിഞ്ഞിട്ടും കാര്യമായ ഒരു തുമ്പു പോലും അന്വേഷണ ഏജൻസികൾക്ക്
ഇതുവരെ ലഭിച്ചിട്ടില്ല. ഇതേ തുടർന്നാണ് കേസ് സിബിഐ ഏറ്റെടുത്തത്. ആദ്യം ലോക്കൽ പോലീസം ജില്ലാ ക്രൈംബ്രാഞ്ചും സംസ്ഥാന ക്രൈംബ്രാഞ്ചുമാണ് കേസ് ആദ്യം അന്വേഷിച്ചിരുന്നത്. ഒടുവിൽ സിബിഐ കേസിൻ്റെ അന്വേഷണം തുടങ്ങി.
വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് ജെയിംസ് ജോസഫിന്‍റെ മകള്‍ ജസ്ന മരിയ ജെയിംസിനെ (20) 2018 മാര്‍ച്ച് 22 നാണ് കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കോളജില്‍ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥിനിയായിരുന്നു. കാണാതായ ദിവസം മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞിറങ്ങിയ ജസ്നയെ പിന്നീട് കണ്ടിട്ടില്ല. ബെംഗളൂരു, പുണെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം പോലീസ് അന്വേഷണം നടത്തുകയും ആയിരക്കണക്കിന് ഫോണ്‍ സന്ദേശങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കും ഉണ്ടായി. എരുമേലി വരെ ജസ്ന പോയതായി സിസിടിവി ദൃശ്യങ്ങളില്‍ തെളിഞ്ഞിരുന്നു എങ്കിലും പിന്നീട് എവിടെ പോയി എന്നത് സംബന്ധിച്ച വിവരങ്ങൾ ഒന്നും കിട്ടിയിരുന്നില്ല.
സിബിഐ തിരുവനന്തപുരം യൂണിറ്റ് ആദ്യം സമര്‍പ്പിച്ച എഫ്.ഐ.ആറിൽ ജസ്നയെ തട്ടിക്കൊണ്ടു പോയതാകാമെന്ന സൂചന നൽകിയിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ട നിർണായക വിവരങ്ങൾ ആദ്യ ഘട്ടത്തിൽ വെളിപ്പെടുത്താൻ സാധിക്കില്ല എന്നും ഇതുണ്ടായാൽ കേസിൻ്റെ അന്വേഷണത്തെ ബാധിക്കുമെന്നും സംശയിക്കപ്പെടുന്ന വ്യക്തികൾ ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്നും ചില പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എല്ലാവിധ തെളിവുകളും ഉൾപ്പടെ ഉൾപ്പടെ പ്രതികൾ പിടിയിലാകുമെന്നും സിബിഐയുടെ എഫ് ഐ ആറിൽ പറഞ്ഞിരുന്നു. എന്നാൽ, ഏറെക്കാലമായിട്ടും അനേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടാകുന്നില്ലെന്ന പരാതി ഉയരുന്നതിനിടയിലാണ് പുതിയ വിവരങ്ങൾ പുറത്ത് വന്നിട്ടുള്ളത്.
ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…
ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…