ആലപ്പുഴ: വാരനാട്ടെ വ്യാപാര സ്ഥാപനത്തില്‍ നിന്നും വെറും മൂന്ന് മിനിറ്റിലാണ് ഇറാനിയന്‍ സംഘം 34,000 രൂപ തട്ടിയത്. ഇവരെ സംബന്ധിച്ച് കേന്ദ്ര ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഉന്നത അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ഇത്തരം തട്ടിപ്പ് നടത്തുന്ന ഇറാന്‍ സംഘത്തിലെ കൂടുതല്‍ ആളുകള്‍ സംസ്ഥാനത്ത് ഉണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നാല് പേര്‍ പിടിയിലായതോടെ ബാക്കിയുള്ളവര്‍ മുങ്ങാന്‍ വഴിയുണ്ടെന്നും ഇന്ത്യക്കാരോട് സാമ്യമുള്ള രൂപമായതിനാല്‍ ഇവരെ കണ്ടെത്തുക ദുഷ്‌കരമാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. 10ന് വൈകിട്ട് അഞ്ചരയോടെ ചേര്‍ത്തല വാരനാട് ചെറുപുഷ്പം മെറ്റല്‍ ഏജന്‍സീസിലാണ് ഇറാന്‍ സ്വദേശികളായ മജീദ് സാഹെബിയാസിസ് (32), അയ്‌നുല്ല ഷറാഫി (30), ദാവൂദ് അബ്‌സലന്‍ (23), മുഹ്‌സിന്‍ സെതാരെ (35) എന്നിവര്‍ അവസാനം തട്ടിപ്പു നടത്തിയത്. പൊലീസിന്റെ തിരച്ചിലില്‍ ഇവര്‍ വ്യാഴാഴ്ച തിരുവനന്തപുരത്തു പിടിയിലായി. ഇവരുടെ സംഘത്തില്‍ 24 പേരുണ്ടെന്നു പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്
10ന് വൈകിട്ട് വാരനാട് ചെറുപുഷ്പം മെറ്റല്‍ ഏജന്‍സീസിലാണ് 4 ഇറാനികള്‍ എത്തി പണം തട്ടിയത്. വെറും മൂന്ന് മിനിറ്റുകൊണ്ടാണ് സംഘം തട്ടിപ്പ് നടത്തിയത്. കാറില്‍ എത്തിയ സംഘത്തിലെ നാല് പേരില്‍ മൂന്ന് പേര്‍ പുറത്തിറങ്ങി. മാന്യമായ വേഷവും പെരുമാറ്റവും. സ്ഥാപനത്തിനുള്ളില്‍ എത്തിയ മൂന്ന് പേരില്‍ ഒരാളായ ഐനുല്ല ഷറാഫി കാഷ്യറോട് ഇംഗ്ലീഷില്‍ സംസാരിക്കുന്നു. ഡോളര്‍ നല്‍കിയാല്‍ പകരം ഇന്ത്യന്‍ രൂപ നല്‍കമോ എന്നായിരുന്നു ഇയാള്‍ ചോദിച്ചത്. എന്നാല്‍ ഇത് സാധ്യമല്ലെന്ന് കാഷ്യര്‍ പറഞ്ഞപ്പോള്‍ കയ്യിലുള്ള ഡോളര്‍ നോട്ടുകള്‍ കാട്ടി, തുടര്‍ന്ന് ഏറ്റവും മൂല്യമുള്ള ഇന്ത്യന്‍ കറന്‍സി കാണിക്കാമോ എന്നായി ചോദ്യം.
കാഷ്യര്‍ സ്ഥാപനത്തിനുള്ളില്‍ മറ്റൊരിടത്ത് പോയി രണ്ടായിരത്തിന്റെ നോട്ടുകള്‍ കൊണ്ടുവന്നു കാട്ടി. തുടര്‍ന്ന് കുറച്ചുകൂടി നല്ല കൂടുതല്‍ നോട്ടുകള്‍ കാണിക്കാമോ എന്നായി ചോദ്യം. വീണ്ടും ചോദിച്ചപ്പോള്‍ കാഷ്യര്‍ അകത്ത് പോയി പണം കൊണ്ടുവന്നു. ഇടയ്ക്ക് കാട്ടിയ പണം ഷറാഫി തിരികെ നല്‍കിയിരുന്നില്ല. വീണ്ടും ക്യാഷ്യറെ പറഞ്ഞുവിടുന്നു. ഇത്തരത്തില്‍ ക്യാഷ്യറുടെ ശ്രദ്ധ തിരിച്ച് 17 നോട്ടുകള്‍ ഷറാഫി പേഴ്‌സില്‍ വെച്ചു. ഈ സമയം മറ്റ് രണ്ട് ഇറാനികള്‍ മറ്റ് ജീവനക്കാരെ ഫോണില്‍ എന്തോ കാണിച്ച് ശ്രദ്ധ തിരിക്കുകയായിരുന്നു. ഷറാഫിയുടെ കയ്യില്‍ പണം എത്തിയെന്ന് മനസ്സിലായതോടെ മറ്റ് രണ്ട് പേര്‍ ആദ്യം പുറത്തോട്ട് പോയി. പിന്നാലെ വേഗത്തില്‍ ഷറാഫിയും ഇറങ്ങി. ഇവര്‍ പെട്ടെന്ന് മടങ്ങിയത് കണ്ട് നോട്ടുകള്‍ ക്യാഷ്യര്‍ എണ്ണി നോക്കിയപ്പോഴാണ് 17 നോട്ടുകള്‍ നഷ്ടപ്പെട്ടുവെന്ന് മനസ്സിലായത്. ജീവനക്കാര്‍ ഇവരെ പിന്തുടര്‍ന്നെങങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
അതേസമയം പോലീസ് പിടിച്ചതോടെ ചോദ്യം ചെയ്യലില്‍ എല്ലാം നേരത്തെ പഠിച്ചുവെച്ച കള്ളങ്ങളാണ് ഇവര്‍ പറയുന്നത്. നാല് പേരും ഒരേ സ്ഥലവും ഒരേ തൊഴിലുമാണ് മറുപടിയായി പറഞ്ഞത്. ടെഹ്‌റാന്‍ ആണ് നാട് എന്നാണ് ഇവര്‍ പറയുന്നത്. കാര്‍പെറ്റ് കച്ചവടമാണ് ജോലി. ഇന്ത്യയില്‍ എത്തിയത് വിനോദ സഞ്ചാരത്തിന് ആണെന്നും ഇവര്‍ പോലീസിനോട് പറയുന്നു. എന്നാല്‍ കൂടുതല്‍ ചോദിച്ചപ്പോള്‍ ഒരാള്‍ പറഞ്ഞത് ജോലി കുങ്കുമ വ്യാപാരമെന്നാണ് പറഞ്ഞത്. ഇന്ത്യയിലെത്തിയതു ഭാര്യയുടെ ശസ്ത്രക്രിയയ്ക്ക് എനന്ന് പറഞ്ഞ് ഒരാള്‍ ഒഴിഞ്ഞ് മാറാനും ശ്രമം നടത്തി. കണ്ണൂര്‍ മയ്യിലിലെ സ്ഥാപനത്തില്‍ നിന്നും 75000 രൂപ തട്ടിയെടുത്തത് ഇവരില്‍ രണ്ടുപേരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പെട്ടെന്ന് പിടിക്കപ്പെടാതിരിക്കാന്‍ ഒരോ സ്ഥലത്തും തട്ടിപ്പിന് ആളുകള്‍ മാറി എത്തുന്നതാണ് ഇവരുടെ രീതി.
കോട്ടയം: ചാരിറ്റിയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. ഏറ്റുമാനൂർ പേരൂർ…
പത്തനംതിട്ട: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി. കോട്ടയം, പത്തനംതിട്ട സ്വദേശികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കരിച്ചു.…
കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ…
തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം…
കൊല്ലം ∙ വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഒൻപതെണ്ണം അവശനിലയിൽ. വെളിനല്ലൂർ വട്ടപ്പാറ…
പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 3 രൂപയും 3.02 രൂപയും വർധിപ്പിച്ച കർണാടകത്തിൽ ജനരോക്ഷം പൊട്ടിപുറപ്പെട്ടു. കോൺഗ്രസ് സർക്കാരിനെതിരെ…