ടെൽ അവീവ് : പാലസ്തീൻ ഭീകരസംഘടനയായ ഹമാസ് ഇസ്രായേലിനെതിരെ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ രണ്ട് ഇന്ത്യൻ വംശജരും കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇസ്രായേലി വനിതാ സുരക്ഷാ ഉദ്യോഗസ്ഥരായിരുന്നു ഇരുവരും. ലഫ്റ്റനന്റ് ഓർമോസസ്, ഇൻസ്പെക്ടർ കിം ഡോക്രേക്കർ എന്നിവരാണ് കൊല്ലപ്പെട്ടത്. ലഫ്റ്റനന്റ് ഓർമോസസ് ഹോം ഫ്രണ്ട് കമാൻഡിൽ സേവനം അനുഷ്ഠിയ്ക്കുകയായിരുന്നു. കിം ഡോക്രേക്കർ പൊലീസ് സെൻട്രൽ ഡിസ്ട്രിക്റ്റിലെ ബോർഡർ ഓഫീസർ ആയിരുന്നു.
ഒക്ടോബർ 7 നാണ് ഇരുവരും ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പ്രതിരോധ നിരയിൽ പ്രവർത്തിക്കുന്ന ഘട്ടത്തിലാണ് ഇരുവരും കൊല്ലപ്പെട്ടത്. ഇരുവരും ഡ്യൂട്ടിക്കിടെയാണ് കൊല്ലപ്പെട്ടത്. ഇതുവരെ 286 സൈനികരും 51 പോലീസ് ഉദ്യോഗസ്ഥരും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി ഇസ്രായേൽ വ്യക്തമാക്കി.
ഏകദേശം 1,300ഓളം പേരാണ് ഹമാസിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുള്ളത്. ഇവരുടെ കുടുംബാംഗങ്ങളെയും ബന്ദികളായി കഴിയുന്നവരുടെ ഉറ്റവരെയും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സന്ദർശിക്കുകയും സമാധാനപ്പെടുത്തുകയും ചെയ്തിരുന്നു. 3,600 ഇസ്രായേലികൾ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്. 150-200 പേർ ബന്ദികളായി ഗാസയിൽ കഴിയുന്നുണ്ടെന്നാണ് ഇസ്രായേൽ പ്രതിരോധമന്ത്രി അറിയിക്കുന്നത്.
കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…
ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…
എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…
പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…
ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…
ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…