ടെൽ അവീവ് : താത്കാലിക വെടിനിർത്തൽ ധാരണ അവസാനിച്ചതോടെ ഗാസയിൽ ഇസ്രായേൽ യുദ്ധം പുനരാരംഭിചു. എന്നാൽ ഇതോടെ ഗാസയിൽ ഹമാസ് ഭീകരർ ബന്ദികളാക്കിയ അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചതായുള്ള വിവരങ്ങളും പുറത്തു വരികയാണ്. ഒരാളുടെ മൃതദേഹം ഇസ്രായേലിലേക്ക് എത്തിച്ചതായും സൈനിക വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു.
എലിയാഹു മാർഗലിറ്റ്, മായ ഗോറെൻ, റോണൻ എൻഗൽ, ആര്യേ സൽമനോവിറ്റ്‌സ്, ഓഫിർ സർഫതി എന്നിവരാണ് കൊല്ലപ്പെട്ടത്. മരണവിവരം ഇവരുടെ കുടുംബാംഗങ്ങളെ അറിയിച്ചു. ഇതിൽ ഓഫിർ സർവതിയുടെ മൃതദേഹമാണ് ഇസ്രായേലിലേക്ക് എത്തിച്ചത്. 17 സ്ത്രീകളും കുട്ടികളും ഉൾപ്പടെ
136 പേർ ഇപ്പോഴും ഹമാസിന്റെ പിടിയിലുണ്ട്.
ഓഫിറിന്റെ മൃതദേഹം ഗാസയുടെ അതിർത്തി മേഖലയിൽ നിന്നാണ് കണ്ടെത്തിയതെന്ന് സൈന്യം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. തൊട്ടുപിന്നാലെ കുടുംബാംഗങ്ങളെ വിവരം അറിയിക്കുകയായിരുന്നു. ഗാസയിൽ ഇസ്രായേൽ യുദ്ധം പുനരാരംഭിച്ചിട്ടുണ്ട്. ഇസ്രായേലിന്റെ വിവിധ മേഖലകളിലേക്ക് ഹമാസ് ഭീകരർ വെടിയുതിർത്തുവെന്നും, ശക്തമായ പ്രത്യാക്രമണം നടത്തിയതായും ഇസ്രായേൽ പ്രതിരോധ സേന പ്രതികരിച്ചു.
തിരുവനന്തപുരം : മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. കൊല്ലത്തും തിരുവനന്തപുരത്തും നടന്ന കെ.എസ്.യു.…
തിരുവനന്തപുരം∙ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തലസ്ഥാനത്ത് യുവതിയ്ക്ക് സൈബർ ഭീഷണി, നഷ്ടമായത് ലക്ഷങ്ങൾ. ടെക്‌നോപാര്‍ക്ക് ജീവനക്കാരിയാണ്…
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ്…
മലപ്പുറം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസമന്ത്രിയ്ക്കെതിരെ എസ്എഫ് . മലബാർ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട…
ചണ്ഡിഗഡ് : മാളിൽ ടോയ് ട്രെയിൻ മറിഞ്ഞുണ്ടായ അപകടത്തിൽ 11-കാരൻ മരിച്ചു. ചണ്ഡിഗഡിലെ എലന്റെ മാളിൽ ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം.…
കണ്ണൂർ: കനത്ത മഴയിൽ കാൽവഴുതി ഓവുചാലിൽ വീണ് യുവാവിന് ദാരുണാന്ത്യം. തലശ്ശേരിയിൽ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ രഞ്ജിത്ത് കുമാറാണ്…