ന്യൂഡല്‍ഹി: പഞ്ചാബ് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായി നേതൃത്വവുമായി ഇടഞ്ഞുനിന്ന നവജ്യോത് സിംഗ് സിദ്ധുവിനെ നിയമിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനം. മുഖ്യമന്ത്രിയായി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് തന്നെ തുടരും. ഇതോടെ പാര്‍ട്ടിയില്‍ ഉടലെടുത്ത പ്രതിസന്ധിക്ക് പരിഹാരാമുണ്ടാകുമെന്നാണ് ദേശീയ നേതാക്കളുടെ വിലയിരുത്തല്‍.
സിദ്ധുവിന് കീഴില്‍ രണ്ട് ഉപാദ്ധ്യക്ഷന്മാരേയും നിയമിക്കും. ഹിന്ദു, ദളിത് വിഭാഗങ്ങളില്‍പ്പെട്ടവരായിരിക്കും ഉപാദ്ധ്യക്ഷന്മാരാകുക. പാര്‍ട്ടി തീരുമാനം എന്തായാലും അനുസരിക്കുമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
അടുത്ത വര്‍ഷം പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാന കോണ്‍ഗ്രസിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് മുന്നിട്ടിറങ്ങിയത്. അമരീന്ദര്‍ സിംഗിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമെന്ന് പഞ്ചാബിന്‍റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് പറഞ്ഞു. സിദ്ധു സംസ്ഥാനത്തെ ഭാവി നേതാവാണെന്നും റാവത്ത് ചൂണ്ടിക്കാട്ടി. ഇതോടെ മാസങ്ങള്‍ നീണ്ട പാര്‍ട്ടിയിലെ ആഭ്യന്തരകലഹത്തിന് പരിഹാരമായെന്നാണ് നേതാക്കള്‍ വിലയിരുത്തുന്നത്.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…