കോഴിക്കോട്. ട്രെയിന്‍ തീവെപ്പ് കേസില്‍ പ്രതി ഷാറുഖിന് ട്രെയിനില്‍ സഹായി ഉണ്ടായിരുന്നതായി അന്വേഷണ സംഘത്തിന് സംശയം. ഷാറുഖ് സെയ്ഫി ആക്രമണം നടത്തിയതിന് പിന്നാലെ ട്രെയിനിലെ എമര്‍ജന്‍സി ബ്രേക്ക് വലിച്ചത് പ്രതിയുടെ സഹായിയാണെന്നാണ് പോലീസ് നിഗമനം. കണ്ണൂരില്‍ എത്തിയ ശേഷം പ്രതിയെ രക്ഷപ്പെടുവാന്‍ സഹായിച്ചതും സഹായി ന്നെയാണെന്നാണ് പോലീസിന് വിവരമുണ്ട്.
കേസിലെ പ്രതിയായ ഷാറുഖ് സെയ്ഫിയെ തിങ്കളാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കും. കരള്‍ സംബന്ധമായ അസുഖത്തിന്റെ പരിശോധയ്ക്കാണ് തിങ്കളാഴ്ച പ്രതിയെ ആശുപത്രിയില്‍ എത്തിക്കുന്നത്. പ്രതി രണ്ട് കോച്ചുകള്‍ക്ക് തീ ഇടുവനാണ് പദ്ധതിയിട്ടതെന്നും ബാഗില്‍ ഒരു കുപ്പി പെട്രോല്‍ കരുതിയത് ഇതിനാണെന്നും പോലീസ് സംശയിക്കുന്നു.
ഡി 1 കോച്ചില്‍ തീയിട്ട ശേഷം ഡി 2വില്‍ തിയിടുവനാണ് ലക്ഷ്യമിട്ടുരുന്നത്. എന്നാല്‍ തീ പടര്‍ന്നതോടെ യാത്രക്കാര്‍ ഓടുകയും രണ്ട് കോച്ചുകള്‍ക്കിടയില്‍ വെച്ച് ബാഗ് പുറത്തേക്ക് വീഴുകയുമായിരുന്നു. അതേസമയം പ്രതി ഷൊര്‍ണൂരില്‍ കഴിഞ്ഞത് 15 മണിക്കൂറോളമാണ്. ഈ സമയം പ്രതി എവിടെ എല്ലാം പോയി. ആരെയൊക്കെ കണ്ടു എന്നതില്‍ പോലീസ് കൂടുതല്‍ പരിശോധന നടത്തുന്നുണ്ട്.
നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…
തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…
ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…
പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…
തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…
പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…