മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയറാം. മലയാളത്തിന് പുറമെ അന്യ ഭാഷാ ചിത്രങ്ങളിലും തിളങ്ങി നില്‍ക്കുകയാണ് താരം. ജയറാമുമായുള്ള വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് പാര്‍വതി. എന്നാല്‍ മകന്‍ കാളിദാസ് ജയറാം മലയാളം തമിഴ് ചിത്രങ്ങളില്‍ നായകനായി തിളങ്ങുകയാണ്. ഒരു പരസ്യ ചിത്രത്തില്‍ ജയറാമിന്റെ മകള്‍ മാളവിക ജയറാമും പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോള്‍ ‘ഇന്നലെ’ എന്ന സിനിമയുടെ സെറ്റില്‍ സംഭവിച്ച വേറിട്ട ഒരു അനുഭവ കഥ പങ്കു വയ്ക്കുകയാണ് ജയറാം. ലൊക്കേഷനില്‍ വച്ച് ശോഭനയെ ആരോ പേടിപ്പിക്കാന്‍ ചെയ്ത സംഭവം തന്നിലേക്ക് വന്ന തെറ്റിദ്ധാരണയുടെ കഥയാണ് ജയറാം ഒരു അഭിമുഖത്തില്‍ സംസാരിക്കവെ പറഞ്ഞത്.
ജയറാമിന്റെ വാക്കുകളിങ്ങനെ, ‘ഇന്നലെ’ എന്ന സിനിമയുടെ സെറ്റില്‍ നടന്ന ഒരു സംഭവമുണ്ട്. കൂര്‍ഗ് എന്ന സ്ഥലത്ത് സിനിമ ചിത്രീകരിക്കുമ്പോള്‍ അവിടെ നല്ല തണുപ്പായിരുന്നു. ഞാനും, ശോഭനയും, പപ്പേട്ടനും, ക്യാമറമാന്‍ വേണുവും, സുരേഷുമൊക്കെ രാത്രിയില്‍ ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞു സംസാരിക്കുന്നതിനിടയില്‍ ഞാന്‍ ഒരു മുണ്ട് എടുത്ത് തലയില്‍ കെട്ടി. നല്ല മഞ്ഞ് ഉണ്ടായിരുന്നു പിന്നെ ഒരു രസത്തിന് വേണ്ടി എല്ലാവരെയും ചിരിപ്പിക്കാനായി അതൊന്ന് മുഖത്തേക്ക് ഇട്ടു ആ സമയം ക്യാമറമാന്‍ വേണു മുണ്ടിന് മുകളില്‍ക്കൂടി ഒരു ഗ്ലാസ് എന്റെ കണ്ണിലേക്ക് വച്ചു തന്നു. അപ്പോള്‍ മറ്റൊരാള്‍ക്ക് എന്നെ കണ്ടാല്‍ പേടിക്കുന്ന രൂപമായിട്ട് തോന്നും. ആ സമയം ആരോ എന്തോ ഒരു പ്രേതകഥ പറയുകയും ചെയ്തു. ഇതെല്ലാം കഴിഞ്ഞ് റൂമില്‍ ഉറങ്ങാന്‍ പോയി. പിറ്റേ ദിവസം എഴുന്നേല്‍ക്കുമ്പോള്‍ എന്തോ കാര്യമായ പ്രശ്‌നം സംഭവിച്ചു എന്ന് മനസ്സിലായി.
ശോഭനയുടെ മുറിയിലേക്ക് ആളുകള്‍ പോകുന്നുണ്ട്. സംഭവം എന്താണെന്ന് വച്ചാല്‍ തലേന്ന് ഞാന്‍ ചെയ്ത പേടിപ്പെടുത്തുന്ന അതേ രൂപത്തില്‍ ആരോ ശോഭനയുടെ റൂമിന്റെ വാതില്‍ മുട്ടിയെന്ന്. വാതില്‍ തുറന്നത് ശോഭനയുടെ അമ്മയായിരുന്നു. കൂടുതല്‍ പേടിപ്പെടുത്താനായി സിഗരറ്റ് പുകച്ചു കൊണ്ട് വായില്‍ നിന്ന് പുകയും വിട്ടു.
ശോഭനയ്ക്കിട്ട് ചെയ്തതാണ് പക്ഷേ കെണിയില്‍ വീണത് അമ്മയാണ്. ഞാന്‍ അമ്മയെ കാണാന്‍ റൂമില്‍ ചെന്നപ്പോള്‍ ശോഭന എന്നെ കുറേ ചീത്ത പറഞ്ഞു. തലേന്നത്തെ കാര്യം കണക്കിലെടുത്ത് ഞാന്‍ തന്നെയാണ് അത് ചെയ്തതെന്നായിരുന്നു അവരുടെ വിശ്വാസം. അതിനൊരു കാരണം കൂടിയുണ്ടായിരുന്നു. എന്റെ അതേ നീളവും സൈസുമായിരുന്നു ആ രൂപത്തിന്. പക്ഷേ അത് ഞാനായിരുന്നില്ല. ആ ക്യാമറമാന്‍ വേണുവാണ് ആ കുസൃതി ഒപ്പിച്ചതെന്ന് ഞാന്‍ വിശ്വസിക്കുന്നു’.
വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…
പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…
തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…
അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…
ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…
ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…