തിരുവനന്തപുരം: ആറ് വർഷം മുൻപ് കാണാതായ ബിരുദ വിദ്യാർത്ഥിനി ജെസ്നയുടെ തിരോധാനം അന്വേഷണത്തിൽ കേരള പൊലീസിന് വൻ വീഴ്ച ഉണ്ടായതായി സിബിഐ റിപ്പോർട്ട്. പോലീസ് കേസിന്റെ സുപ്രധാന നിമിഷങ്ങൾ നഷ്ടപ്പെടുത്തിയതായാണ് റിപ്പോർട്ട്. കാണാതാകുന്ന കേസുകളിൽ ആദ്യത്തെ 48 മണിക്കൂർ നിർണായകമാണെന്നും ലോക്കൽ പോലീസ് ഇതിന് മുൻഗണന നൽകിയില്ല.
ഇതിലൂടെ സുപ്രധാന തെളിവുകൾ നഷ്ടപ്പെടാനുള്ള സാധ്യത ഉണ്ട്. ജെസ്ന എവിടെയാണെന്ന് പോലീസിനോ, ക്രൈംബ്രാഞ്ചിനോ, സിബിഐക്കോ അറിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. മതം മാറിയ ഹാദിയയുമായി സിബിഐ ഉദ്യോഗസ്ഥർ സംസാരിച്ചു. ജെസ്ന മതം മാറിയിരിക്കാം എന്ന അനുമാനത്തെ തുടർന്നായിരുന്നു ഈ നീക്കം.
പിന്നീട് പാലക്കാട് കാണാതാവുകയും കാമുകന്റെ വീട്ടിൽ പത്ത് വർഷം ഒളിവിൽ കഴിയുകയും ചെയ്ത സജിതയുടെ കേസും സിബിഐ പരിശോധിക്കുകയും താരതമ്യപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഇരുകേസുകളുമായി ജെസ്ന തിരോധാനത്തിന് സാമ്യതയില്ലെന്നാണ് വിലയിരുത്തൽ.
കേരളം, തമിഴ്നാട്, കർണാടക, മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന നടത്തിയ ശേഷമാണ് അന്വേഷണം അവസാനിപ്പിക്കാൻ സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകിയത്. തിരുവനന്തപുരം സിജെഎം കോടതിയിലാണ് സിബിഐ റിപ്പോർട്ട് സമർപ്പിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസിലെ നിയമനമാണ് വിവാദമാകുന്നത്. സംഭവത്തില്‍…
ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ പുതുതായി നിര്‍മ്മിച്ച അലങ്കാരമണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസായിരുന്നു സമര്‍പ്പണ…
ആന്ധ്രാപ്രദേശിൽ ഭൂമിയ്ക്കടിയിൽ നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം കണ്ടെത്തി. ശിർശൈലം ക്ഷേത്രത്തിന്റെ പരിസരത്ത് കുഴിയെടുക്കുന്നതിനിടെ ആയിരുന്നു സംഭവം. ശിവലിംഗത്തിനൊപ്പം ശിലാലിഖിതങ്ങളും…
എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ. അടുത്ത കാലത്തായി ഈണം നൽകിയ പാട്ടുകളേക്കാൾ…
സിനിമാപിന്നണി ഗായകൻ കീഴാറ്റൂർ മുച്ചിലോട്ട് കാവിന് സമീപത്തെ പുതിയവീട്ടിൽ വിശ്വനാഥൻ (54) അന്തരിച്ചു. ന്യൂമോണിയ ബാധയെത്തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…
കൊച്ചി: ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ യുവാവിന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്. ഇടപ്പള്ളി റെയില്‍വെ…