ഇസ്രായേലിനെ ഇന്ത്യക്ക് പിന്നാലെ ഹൃദയത്തിലേക്ക് ചേർത്ത് അമേരിക്ക. അങ്ങിനെ തന്നെ പറയാം. ഇസ്രായേൽ ഹമാസ് യുദ്ധത്തിൽ അമേരിക്കയുടെ വളരെ സുപ്രധാന പ്രഖ്യാപനം എത്തി. തീർച്ചയായും അമേരിക്കയുടെ യുദ്ധ പ്രഖ്യാപനം തന്നെയാണിത്. അമേരിക്ക യുദ്ധത്തിൽ പങ്കു ചേർന്നു. അമേരിക്കൻ പ്രസിഡന്റ് ഇസ്രായേലിനു പിന്തുണ പ്രഖ്യാപിച്ചു. വെറും ഒരു പ്രഖ്യാപനം മാത്രമല്ല അടിവരയിട്ട് ജോ ബൈഡൻ ഒരു കാര്യം പറഞ്ഞു. ഈ യുദ്ധത്തിൽ ഇസ്രായേലിനെതിരേ ലോകത്ത് ആരു ശബ്ദിച്ചാലും, ഇസ്രായേലിനെതിരേ നീങ്ങുന്ന എല്ലാ ശക്തികളും യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് അമേരിക്കയുടെ പ്രഖ്യാപിത ശത്രുക്കൾ ആയിരിക്കും എന്ന് അമേരിക്ക പ്രഖ്യാപിച്ചു. അതായത് ഇസ്രായേലിനു പിന്തുണ പരസ്യമായി പ്രഖ്യാപിച്ച ഇറാനും, തുർക്കിയും, ഖത്തറും ഇതോടെ അമേരിക്കയുടെ ശത്രുക്കൾ ആയി കഴിഞ്ഞു
ഇന്ത്യയിൽ ഇസ്രായേലിനെതിരെയും ഹമാസിനു അനുകൂലമായും പ്രഖ്യാപനം നടത്തിയത് സി .പി എം ആണ്. പിണറായി വിജയന്റെ അടക്കം ഉള്ളവരുടെ സ്നേഹ നിക്ഷേപങ്ങലും അവരുടെ ജീവൻ നിലനിർത്തുന്ന അമേരിക്കയും ഇപ്പോൾ എങ്ങിനെ സി പി എമ്മിനു വിരോധികൾ ആയി മാരി.
ഇതിനിടെ ഐക്യ രാഷ്ട്ര സുരക്ഷാ സമിതിയിലും ഇരായേലിനെ അനുകൂലുച്ചു. അടിയന്തിര യോഗം ചേർന്നു. അടിയന്തിര യോഗത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രസംസിച്ചു. അമേരിക്കയുടെ നിലപാട് ഐക്യ രാഷ്ട്ര രക്ഷാ സമിതിയിൽ പ്രഖ്യാപിച്ചു. അത് ഇങ്ങിനെ…ഇസ്രായേലിന് “ശക്തവും അചഞ്ചലവുമായ” പിന്തുണ പ്രഖ്യാപിക്കുകയും “ഈ സാഹചര്യത്തിൽ നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്ന ഇസ്രായേലിനോട് ശത്രുത പുലർത്തുന്ന മറ്റേതെങ്കിലും രാജ്യം ഉണ്ട് എങ്കിൽ അവർക്ക് മുന്നറിയിപ്പും നല്കുന്നു.ഇസ്രായേലിന്റെ ശത്രുക്കൾ അമേരിക്കയുടേയും ശത്രുക്കൾ ആയിരിക്കും എന്നും ജോ ബൈഡൻ യു എൻ യോഗത്തിൽ പ്രഖ്യാപിച്ചു.
യുഎസ് ഇസ്രയേലിനൊപ്പം നിലകൊള്ളുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.ഹമാസ് ഭീകരാക്രമണത്തെ ചെറുക്കാൻ ഇസ്രായേൽ ജനതക്ക് കഴിയും. ഹമാസ് ആക്രമണത്തെ ചെറുക്കാൻ ആവശ്യമായ സഹായങ്ങൾ ചെയ്യാൻ അമേരിക്ക സന്നദ്ധമാണ്. ഇന്ത്യ, ഈജിപ്ത്, തുർക്കി, സൗദി അറേബ്യ, ജോർദാൻ, ഒമാൻ, യുഎഇ, യൂറോപ്യൻ പങ്കാളികൾ, പലസ്തീൻ അതോറിറ്റി എന്നീ രാജ്യങ്ങളുടെ പ്രതിനിധികളുമായി താൻ വിഷയത്തിൽ നിരന്തരം ആശയവിനിമയം നടത്തുന്നതായും യുഎസ് പ്രസിഡന്റ് പറഞ്ഞു.
ഇസ്രയേലിൽ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തെ പാശ്ചാത്യരാജ്യങ്ങൾ അപലപിച്ചു. ആക്രമണങ്ങൾ എത്രയും പെട്ടെന്ന് അവസാനിക്കണം.ഭീകരവാദംകൊണ്ട് ഒന്നും നേടാനില്ലെന്ന് യൂറോപ്യൻ യൂണിയൻ വിദേശനയമേധാവി ജൊസംപ് ബൊറെൽ പറഞ്ഞു. ഹമാസ് നടപടിയെ രൂക്ഷമായി വിമർശിച്ച ഫ്രാൻസും ജർമനിയും ഭീകരാക്രമണങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പിന് ഇസ്രയേലിനും ജനതയ്ക്കും പിന്തുണ പ്രഖ്യാപിച്ചു. മാരക ആക്രമണത്തിനെതിരേ സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇസ്രയേലിനുണ്ടെന്ന് ഇറ്റലി അറിയിച്ചു.ബ്രിട്ടൻ, സ്‌പെയിൻ, നെതർലൻഡ്സ്, യുക്രൈൻ, ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളും ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി.
ഇതിനിടെ ഹമാസിന്റെ എല്ലാശേഷിയും ഇല്ലാതാക്കാൻ ഇസ്രയേൽ സൈന്യം അടിയന്തരമായി പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു.ഭൂമിയിൽ നിന്നും ഈ ഭീകര ഗ്രൂപ്പിനെ തുടച്ച് നീക്കും.ഹമാസിനെ നിർദയം അടിച്ചമർത്തും. ഇസ്രയേലിനും പൗരന്മാർക്കും അവർ നൽകിയ കറുത്ത ദിനങ്ങൾക്ക് മറുപടി നൽകുമെന്നും ടെലിവിഷൻ അഭിസംബോധനയിൽ നെതന്യാഹു അവകാശപ്പെട്ടു.കുഞ്ഞുങ്ങളേയും അമ്മമാരുടേയും അവരുടെ വീട്ടിൽ, കിടക്കകളിൽ വധിക്കുന്ന ശത്രുക്കളാണ് ഈ ഹമാസ് ഭീകരന്മാർ. അവർ അള്ളാഹു ദൈവത്തേ വിളിച്ചാണ് ഇതെല്ലാം ചെയ്യുന്നത്. ഒരു ദൈവത്തിനു ഇങ്ങിനെ നീച കൊലപാതകത്തിനു കൂട്ടുനില്ക്കാൻ കഴിയുമോ?
തങ്ങളുടെ പൗരന്മാരേയും കുഞ്ഞുങ്ങളേയും കൊന്നൊടുക്കി അവധിദിനത്തിൽ അവർ ആനന്ദിക്കുകയാണ്. മുമ്പ് ഒരിക്കലും ഇല്ലാത്തവിധത്തിലുള്ള സംഭവമാണ് ഇസ്രയേലിൽ അരങ്ങേറിയത്, അതിനി ആവർത്തിക്കില്ലെന്ന് ഉറപ്പാക്കുമെന്നും നെതന്യാഹു വ്യക്തമാക്കി.എന്നാൽ പോരാട്ടം ഏറെക്കാലം നീണ്ടുനിൽക്കുമെന്നും വ്യക്തമാക്കി. ദുഷ്‌കരമായ ദിവസങ്ങളാണ് മുന്നിലുള്ളത്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അടക്കമുള്ളവരുമായി സംസാരിച്ചു. ഈ യുദ്ധം തുടരാനുള്ള സ്വാതന്ത്രം അവർ ഇസ്രയേലിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഹമാസിന്റെ പ്രവർത്തകർ ഒളിച്ചിരിക്കുന്നതും പ്രവർത്തിക്കുന്നതുമായ എല്ലാസ്ഥലങ്ങളും ചാരമാക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി പറഞ്ഞു.
ന്യൂഡൽഹി : പത്ത് വർഷത്തെ ട്രാക്ക് നോക്കിയാണ് ജനം എൻഡിഎ സർക്കാരിനെ തിരഞ്ഞെടുത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്‌ട്രപതിയുടെ പ്രസംഗത്തിന് മേലുള്ള…
റിയാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ ശിക്ഷ റദ്ദാക്കി. റിയാദ് ക്രിമിനൽ…
ലോക്‌സഭയിൽ രാഹുൽ ഗാന്ധിയുടെ വായടപ്പിച്ചു വീരമൃത്യുവരിച്ച അഗ്നിവീറിന്റെ കുടുംബം.വീരമൃത്യു വരിച്ച അഗ്നിവീറുകൾക്ക് കേന്ദ്ര സർക്കാർ ധനസഹായം നൽകുന്നില്ലെന്ന കപടവാദമാണ് ഇപ്പോൾ…
കാമുകന്റെ ലിംഗം ഛേദിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. വിവാഹ വാഗ്ദാനം നിരസിച്ചെന്ന പേരിൽ ആയിരുന്നു ആക്രമണം. നഴ്സിംഗ് ഹോം ഉടമയായ…
ആലപ്പുഴ: 15 വര്‍ഷം മുന്‍പ് മാവേലിക്കര മാന്നാറില്‍ നിന്ന് യുവതിയെ കാണാതായ സംഭവത്തില്‍ മൃതദേഹാവിശിഷ്ടം കണ്ടെത്തി. മാന്നാര്‍ ഇരമത്തൂരിലെ വീട്ടിലെ…
ഇന്ത്യ ട്വിന്റി ട്വിന്റി ലോക കപ്പ് നേടിയപ്പോൾ അമിത്ഷായുടെ കുടുംബത്തിനും പ്രധാന പങ്കുണ്ട്. ബിസിസിഐ അതായത് ബോർഡ് ഓഫ് കൺട്രോൾ…