സിസ്റ്റർ ലൂസി കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മാനന്തവാടി രൂപതയിലെ കാരക്കാമല സെന്റ് മേരീസ് പള്ളി വികാരി സ്റ്റീഫൻ കോട്ടക്കലും, കാരക്കാമല FCC മഠം സുപ്പീരിയർ ലിജി മരിയയും തമ്മിൽ ലൈംഗീക ബന്ധത്തിലേർപ്പെട്ടു എന്നത് സംബന്ധിച്ചാണ് സിസ്റ്റർ ലൂസി ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്. ഇതിനെതിരെ ലൂസിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേർ രംഗത്തെത്തി. ഇപ്പോൾ സിസ്റ്റർ ലൂസിക്കെതിരെ പ്രതികരണവുമായെത്തിയിരിക്കുകയാണ് എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ജോമോൾ ജോസഫ്.
സിസ്റ്റർ ലൂസിയുടെ പേരിലാണ് കേസെടുക്കേണ്ടത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിസ്റ്റർ ലൂസി കളപ്പുരക്കലെഴുതിയ ഫേസ്ബുക്ക് പോസ്റ്റും, സിസ്റ്റർ ലൂസി ഉന്നയിച്ച വിഷയങ്ങളും ചർച്ചയാകുകയുണ്ടായി.. മാനന്തവാടി രൂപതയിലെ കാരക്കാമല സെന്റ് മേരീസ് പള്ളി വികാരി സ്റ്റീഫൻ കോട്ടക്കലും, കാരക്കാമല FCC മഠം സുപ്പീരിയർ ലിജി മരിയയും തമ്മിൽ ലൈംഗീക ബന്ധത്തിലേർപ്പെട്ടു എന്നത് സംബന്ധിച്ചാണ് സിസ്റ്റർ ലൂസി ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്.
എന്നാൽ ഈ വിഷയത്തിൽ സിസ്റ്റർ ലൂസിയെ സപ്പോർട്ട് ചെയ്യാനായി യാതൊരു നിർവ്വാഹവുമില്ല. കാരണം.. സഭാ നിയമങ്ങളെ ചലഞ്ച് ചെയ്തുകൊണ്ടും, രാജ്യത്തെ നിയമങ്ങളും വ്യക്തി സ്വാതന്ത്ര്യങ്ങളും സ്വകാര്യതയും തനിക്ക് കൂടി അവകാശപ്പെട്ടതാണ് എന്നവകാശപ്പെട്ട് നിരവധി സമരവഴികളും ചർച്ചകളും തുടങ്ങിവെച്ച വ്യക്തിയാണ് സിസ്റ്റർ ലൂസി. അത് സിസ്റ്റർ ലൂസി തന്നെ മറ്റു രണ്ടു വ്യക്തികളുടെ വ്യക്തിസ്വാതന്ത്ര്യത്തിലേക്കും സ്വകാര്യതയിലേക്കും ഇടിച്ച് കയറുന്നതാണ് ഈ വിഷയത്തിൽ കാണാനാകുന്നത്.
1. സ്റ്റീഫൻ കോട്ടക്കലെന്ന ഇടവകാ വികാരിയും, സുപ്പീരിയർ ആയ ലിജി മരിയയും തമ്മിൽ സ്വകാര്യ ഇടപെടലുണ്ടായി എന്ന് സിസ്റ്റർ ലൂസി ആരോപിക്കുന്നത് പള്ളിയോടനുബന്ധിച്ച് ഇടവകാവികാരിയുടെ താമസസ്ഥലത്താണ്. അതായത് പള്ളിമേടയെന്ന് വിളിക്കപ്പെടുന്ന ആ താമസസ്ഥലം ഇടവകാ വികാരിയായ സ്റ്റീഫൻ കോട്ടക്കലിന്റെ സ്വകാര്യയിടമാണ്. പള്ളിമേട ഇടവകക്കാരുടെ സ്വത്താണ് എങ്കിലും അവിടെ താമസിക്കുന്ന വ്യക്തിയുടെ അനുവാദം കൂടാതെ അതിനുള്ളിൽ പ്രവേശിക്കാൻ ആർക്കും നിയമപരമായി യാതൊരവകാശവുമില്ല. സിസ്റ്റർ ലൂസി നടത്തിയത് മറ്റെരാളുടെ സ്വകാര്യയിടത്തേക്ക് കടന്നുകയറ്റവും അതിക്രമിച്ച് കയറലും തന്നെയാണ്.
2. സ്റ്റീഫൻ കോട്ടക്കലും ലിജി മരിയയും തമ്മിൽ ലൈംഗീകബന്ധത്തിലേർപ്പെട്ടതായി സിസ്റ്റർ ലൂസി ആരോപിക്കുന്നു. ഇവർ രണ്ടു വ്യക്തികളും പ്രായപൂർത്തിയായവരായതുകൊണ്ടും, രണ്ടു വ്യക്തികളുടേയും പരസ്പരസമ്മതപ്രകാരവും ആയതിനാൽ സിസ്റ്റർ ലൂസിക്ക് ഇതിലെന്ത് കാര്യം? അവർ ലൈംഗീകബന്ധത്തിലേർപ്പെട്ടാലും ഇല്ലേലും, അത് സിസ്റ്റർ ലൂസയുടെ പരിഗണനാവിഷയമാകേണ്ട കാര്യമമേയല്ല. അതിനുള്ള അവകാശം നിയമപരമായി ആ രണ്ടുവ്യക്തികൾക്കും രാജ്യത്തെ ഭരണഘടനയും നിയമവും അനുവദിച്ച് നൽകിയതാണ്.
3. സിസ്റ്റർ ലൂസിയെ കടന്നുപിടിച്ചതായ ആരോപണവും നിലനിൽക്കുന്നതല്ല, കാരണം സ്റ്റീഫൻ കോട്ടക്കല്ല, ഞാനായാലും ഞാൻ താമസിക്കുന്ന വീട്ടിലോ നിങ്ങൾ താമസിക്കുന്ന വീട്ടിലോ അതിക്രമിച്ച് കയറിയ ഒരാളെ, അയാൾ ഓടിരക്ഷപ്പെടാനായി നോക്കിയാൽ ഓടിച്ചിട്ട് പിടിക്കുകയോ തടഞ്ഞു വെക്കുകയോ ചെയ്യും. എന്റെയോ നിങ്ങളുടേയോ സ്വകാര്യയിടത്ത് എനിക്കും നിങ്ങൾക്കുമുള്ള സകല അവകാശങ്ങളും സ്റ്റീഫൻ കോട്ടക്കലെന്ന ഇടവകാവികാരിക്ക് അയാളുടെ താമസസ്ഥലത്തും ഉണ്ട്.
4. സഭാനിയമപ്രകാരം സ്റ്റീഫൻ കോട്ടക്കലും, ലിജിമരിയയും തെറ്റുചെയ്തു എന്ന് സിസ്റ്റർ ലൂസി പറയുമ്പോൾ, സഭാ നിയമത്തിനായി വാദിക്കുമ്പോൾ സിസ്റ്റർ ലൂസി ഒന്നോർക്കുക, ഇതേ സഭാനിയമത്തിന് മുന്നിൽ പല നിയമലംഘനങ്ങളും നടത്തിയാണ് താങ്കൾ അവകാശങ്ങൾക്കായും സഭാനിയമ പരിഷ്കരണങ്ങൾക്കുമായും വാദിച്ചിരുന്നത് എന്നത് മറക്കരുത്. താങ്കൾ പറയുന്ന സഭാനിയമപ്രകാരണാണ് എങ്കിൽ, പള്ളിമേടയിലേക്ക് താങ്കൾ ഒറ്റക്ക് പോയതും തെറ്റുതന്നെയാണ്.
5. രാജ്യത്തെ നിയമത്തിന് മുന്നിൽ രണ്ടുവ്യക്തികൾ തമ്മിൽ പരസ്പരസമ്മതപ്രകാരം ലൈംഗീകബന്ധത്തിലേർപ്പെടുന്നത് തെറ്റാല്ലാത്തിടത്തോളം, ലിജി മരിയക്കോ സ്റ്റീഫൻ കോട്ടക്കലിനോ പരാതിയില്ലാത്തിടത്തോളം, മറ്റൊരാൾക്ക് പരാതിയുണ്ടാകേണ്ട യാതൊരു കാര്യവും ഇല്ല, പോലീസിന് അതന്വേഷിക്കേണ്ട യാതൊരു ബാധ്യതയുമില്ല. സിസിടിവി അവിടെ വെച്ചിരിക്കുന്നത് അവിടത്തെ താമസക്കാരുടെ സുരക്ഷക്കാണ്, ആ സിസിടിവി പരിശോധിച്ചാൽ താങ്കളാണ് നിയമത്തിന് മുന്നിൽ തെറ്റുകാരി. അതിക്രമിച്ചു കയറിയതിനും, മോഷണശ്രമത്തിനോ, റോബറിക്കോ, അവിടെയുണ്ടായിരുന്നവരെ അപായപ്പെടുത്താൻ ശ്രമിച്ചതിനോ, മാനഹാനി വരുത്തിയതിനോവരെ താങ്കളുടെ പേരിൽ പോലീസിന് കേസെടുക്കാം, സ്റ്റീഫൻ കോട്ടക്കലിന്റെയും ലിജി മരിയയുടേയും പരാതികളിൽ.
6. സ്വകാര്യത ഏതൊരു വ്യക്തിയുടേയും അവകാശമാണ്. 7. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ ഓരോ വ്യക്തിക്കും ബാധകമാണ്.
8. രാജ്യത്തെ നിയമങ്ങൾ അനുസരിക്കാൻ ഏരോ വ്യക്തിക്കും ബാധ്യതയുണ്ട്. 9. വ്യക്തിസ്വാതന്ത്ര്യവും, ലൈംഗീക സ്വാതന്ത്ര്യവും ഓരോ വ്യക്തിയുടേയും അവകാശമാണ്. 10. സിസ്റ്റർ ലൂസിയെ പോലോരാൾ മോറൽ പോലീസാകരുത്.
നബി – സഭാനിയമമൊക്കെ വെറും കോമഡിയല്ലേ, ആ കോമഡിയെ മറികടന്ന് രാജ്യത്തെ ഭരണഘനയെയും രാജ്യത്തെ നിമങ്ങളെയും പൌരാവകാശങ്ങളെയും മനസ്സിലാക്കി സ്റ്റീഫൻ കോട്ടക്കലും, ലിജി മരിയയും അടക്കം നിരവധി പുരോഹിതും സന്യസ്ഥരും വരുന്നത് പ്രതീക്ഷയാണ്. അധികം വൈകാതെ കാലഹരണപ്പെട്ട സഭാനിയമങ്ങൾ പൊളിച്ചെഴുതാൻ സഭ നിർബന്ധിതമാകും. സഭക്ക് വേറെ വഴിയില്ല.
തൃശൂർ: ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ പെരിഞ്ഞനം സ്വദേശിയായ ഉസൈബ ഇന്ന് പുലർച്ചെയാണ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ…
തിരുവനന്തപുരം: ബാർ കോഴ വിവാദക്കേസിൽ അണക്കര സ്‌പൈസ് ഗ്രോവ് ഉടമയായ അരവിന്ദാക്ഷന്റെ മൊഴി രേഖപ്പെടുത്തി. വിവാദം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം…
കോഴിക്കോട് : വേളത്ത് മഞ്ഞപ്പിത്തം ബാധിച്ച് ആരോഗ്യ പ്രവർത്തക മരിച്ചു. തീക്കുനി സ്വദേശിനി അനസ്തേഷ്യ ടെക്നീഷ്യയായ മേഘ്നയാണ് മരിച്ചത്. മൂന്നാഴ്ചയായി…
ന്യൂഡൽഹി: സംസ്ഥാനത്തെ ബിജെപിയുടെ വളർച്ച മമതയെയും പാർട്ടി നേതാക്കളെയും സമ്മർദ്ദത്തിലാഴ്‌ത്തിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ മികച്ച…
ഇന്ത്യയിൽ അട്ടിമറി നടത്താൻ ആസൂത്രണം ചെയ്ത സംഘടനയിൽ 8 മലയാളം ഓൺലൈനുകളും. ഹത്രാസ് ഭീകരാക്രമണ ഗൂഢാലോചന കേസിലെ പ്രതി സിദ്ദിഖ്…
തിരുവനന്തപുരം : തലസ്ഥാനത്തെ സ്മാര്‍ട്ട് റോഡ് നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധിച്ച് ബി.ജെ.പി. നടത്തിയ സമരത്തിനെതിരേ മേയര്‍ ആര്യാ രാജേന്ദ്രന്‍. സ്മാര്‍ട്ട്…