topnews

പുഴ മുതൽ പുഴ വരെയെക്കുറിച്ച് മുസ്ലീങ്ങൾ ആരും മിണ്ടരുത്, മലപ്പുറത്തെ സിരകളിൽ അറബി രക്തമല്ല

രാമസിംഹനെന്ന അലി അക്ബറിൻ്റെ ‘പുഴ മുതൽ പുഴ വരെ മുസ്ളീം ജന വിഭാഗത്തിൽ പ്രത്യേകിച്ച് മലബാറിൽ വലിയ ചോദ്യങ്ങളും ആശങ്കകളും ഉയർത്തുന്നതായി വിവരങ്ങൾ. ഇപ്പോൾ മീഡിയ വൺ മുൻ ഡൽഹി ബ്യൂറോ ചീഫ് റഷീദുദ്ദീൻ്റെ എഫ് ബി പോസ്റ്റ് പുഴ മുതൽ പുഴ വരെ എന്ന സിനിമയുടെ മുസ്ളീം മനസുകളിൽ ഉണ്ടാക്കുന്ന ആഘാതവും അലയടിക്കലും കൃത്യമായി വ്യക്തമാക്കുകയാണ്‌. ചരിത്രത്തെ കുറിച്ച് ഒന്നുമറിയാതെ, ഏതോ സുഹൃത്ത് അഭിനയിച്ചതിന്റെ പേരിലോ അല്ലെങ്കിൽ കുടുംബഗ്രൂപ്പിൽ ആരെങ്കിലും നല്ല അഭിപ്രായം പറഞ്ഞതിനെ തുടർന്നോ ആ സിനിമക്ക് പോവുകയും അതുണ്ടാക്കിയ ആഘാതത്തിൽ പിന്നീട് ആശയക്കുഴപ്പത്തലാവുകയും ചെയ്യുന്ന ആയിരങ്ങളിലൊരുവൾ എന്ന് മീഡിയ വൺ മുൻ ഡൽഹി ബ്യൂറോ ചീഫ് റഷീദുദ്ദീ പഴയ ഒരു സംഭവം വിവരിച്ച് പറയുകയാണ്‌. അതായത് ഇസ്‌ലാമോഫോബിയയുടെ ഭാഗമായും പുഴ മുതൽ പുഴ വരെ സിനിമയുടെ പേരു പറയാതെ പറയുന്നു. രാമസിംഹനെന്ന അലി അക്ബറിൻ്റെ ‘പുഴ മുതൽ പുഴ വരെ ‘ മലബാറിലെ മുസ്ലിം തീവ്രവാദികളിലുണ്ടാക്കുന്ന ഭയാശങ്ക വ്യക്തമാക്കുന്നതാണ് മീഡിയ വൺ മുൻ ഡൽഹി ബ്യൂറോ ചീഫ് റഷീദുദ്ദീൻ്റെ എഫ് ബി പോസ്റ്റ്.

പുഴ മുതൽ പുഴ വരെയുള്ള സിനിമയോട് പ്രതികരണവും, ചർച്ചയും വിമർശനവും വേണ്ടാ എന്നാണ്‌ തീവ്ര ഇസ്ളാമിക ഗ്രൂപ്പുകൾ അണികൾക്ക് നല്കിയ കർശന നിർദ്ദേശം. സമൂഹ മാധ്യമത്തിലും ഈ ചിത്രം നമ്മളായിട്ട് വലിച്ച് ഇഴക്കരുത്. ഇസ്ളാമിക ഭീകര സംഘടനകളുടെ സ്ളീപ്പർ സെല്ലുകളുടെ തന്ത്രമാണ്‌ പുഴ മുതൽ പുഴ വരെ സിനിമയുടെ പേരു പറഞ്ഞുകൊണ്ടുള്ള വിമർശനം വേണ്ടാ എന്ന നിലപാട്. കാരണം ചിത്രം വൈറലാകും. മുസ്ളീങ്ങൾക്കിടയിൽ ചിത്രം തിയറ്ററിൽ പോയി കാണാൻ തിരക്ക് കൂട്ടും. സിനിമ വിവാദമായാൽ സിനിമയുടെ റേറ്റിങ്ങ് കൂടും. മാത്രമല്ല രാജ്യ വ്യാപകമായി ഇത് ശ്രദ്ധേയമാകും. ദേശീയ മാധ്യമങ്ങളിൽ പുഴ മുതൽ പുഴ വരെ വൻ ചർച്ചയാകും. ഇതെല്ലാം ഒഴിവാക്കാൻ സിനിമയുടെ പേരു പോലും സമൂഹ മാധ്യമത്തിൽ ചർച്ച ചെയ്യുന്നത് ഒഴിവാക്കണം എന്നാണ്‌ സ്ളീപ്പർ സെല്ലുകൾ മുസ്ളീം ഗ്രൂപ്പുകളിലേക്ക് നല്കിയ നിർദ്ദേശം

വാൾ മുനയിൽ സുന്നത്തിനിരയാക്കപ്പെട്ട പൂർവികർ അനുഭവിച്ച യാതനകളുടെ ദ്യശ്യാവിഷ്കരണം മുസ്ലിം യുവജനങ്ങളെ ‘ഘർ വാപസി’ ചിന്താഗതിയിലേക്ക് നയിക്കുമോയെന്ന ഭീതി പ്രകടമാകുകയാണ്. ഹിന്ദു സ്ത്രീകളെ നിർബന്ധിച്ചു ഗോമാംസം തീറ്റിച്ചു ഭാവി തലമുറകളെ ഗോമാംസ പ്രിയരാക്കി ശീലിപ്പിച്ച ചരിത്രമൊക്കെ മലബാറിലെ മുസ്ലിങ്ങൾക്കിടയിൽ വീണ്ടും ചർച്ചയാകുന്നത് തീവ്ര മുസ്ളീം സംഘടനകൾ ഭയക്കുന്നു. തങ്ങളുടെ പൂർവീകർ എല്ലാവരും ഹിന്ദുക്കൾ ആയിരുന്നു എന്നും ക്ഷേത്രങ്ങളിൽ പോയിരുന്നവർ ആയിരുന്നു എന്ന തിരിച്ചറിവും മലപ്പുറത്തേ അനവധി മുസ്ളീം കുടുംബങ്ങളിൽ ശക്തമായ ധാരണയായി വന്നു കഴിഞ്ഞു. അറബി മുസ്ലിം രക്തമല്ല പൂർവിക ഹിന്ദുക്കളുടെ രക്തമാണ് സ്വന്തം സിരകളിലെന്ന ഓർമപ്പെടുത്തലാണ് അലി അക്ബറിൻ്റെ സിനിമ .പുഴ മുതൽ പുഴ വരെ എന്ന സിനിമ അതിന്റെ ശരിയായ അർഥത്തിൽ വിലയിരുത്തിയാൽ മലപ്പുറത്തേയും മലബാറിലേയും മുസ്ളീം കുടുംബങ്ങളുടെ അടിവേരുകൾ ചെന്ന് നില്ക്കുന്നത് ഹൈന്ദവ ആചാരങ്ങളിലും മൺ മറഞ്ഞുപോയ ഹിന്ദു കുടുംബങ്ങളിലും ആണ്‌. ഇന്നത്തേ മലബാറിലെ മുസ്ളീം ജനതയുടെ പിതാക്കൾ നേരിട്ട ക്രൂരമായ പീഢനം, മതം മാറാൻ അവർ സഹിച്ച കൊടിയ യാതനകൾ, വിശ്വസിച്ച മതം ബലമായി വലിച്ചെറിയാൻ അവരെ ഭയപ്പെടുത്തിയ കലാപങ്ങൾ, ബന്ധുക്കളേ അതിന്റെ പേരിൽ കൊന്നു കളയുന്ന മത വർഗീയത..എല്ലാം പുഴ മുതൽ പുഴ വരെ സിനിമ പറഞ്ഞു തരുന്നു.

മലബാറിൽ മുമ്പ് ഉണ്ടായിരുന്ന ചരിത്രം വിവരിക്കുന്ന സിനിമ പല മനസുകളിലും ചിന്തിക്കുന്നവരിലും ഇടിമുഴക്കം തന്നെയാണ്‌. അതിനാൽ തന്നെ സിനിമ തങ്ങളുടെ ആളുകളിലേക്ക് അധികം എത്തരുത് എന്ന നിർബന്ധ ബുദ്ധിയും പല കേന്ദ്രങ്ങൾക്കും ഉണ്ട്. മറ്റൊരു സന്ദേശം ഈ സിനിമ മത വർഗീയത പടർത്തുന്നവർക്കുള്ള താക്കീതാണ്‌. ഇന്ത്യക്കാർ ആരായിരുന്നു എന്നും ഈ മതത്തിൽ എങ്ങിനെ എത്തി എന്നും അതിനു മുമ്പ് നമ്മൾ എല്ലാവരും ഒന്നായിരുന്നു എന്നും സിനിമ പറഞ്ഞ് തരുന്നു. ഒന്നായ നമ്മളേ രണ്ടും മുന്നും പലതും ആക്കി വെട്ടി മുറിച്ച് മതം മാറ്റി ഇപ്പോൾ തമ്മിൽ തല്ലിക്കുന്നു എന്നും സിനിമയുടെ സന്ദേശം തന്നെയാണ്‌. പുഴ മുതൽ പുഴ വരെ സൂക്ഷ്മമായ ടാർഗറ്റിൽ പതിച്ചുവെന്ന റഷീദുദ്ദീൻ്റെ വിലാപമാണ് ഏതു ബോക്സ് ഓഫിസ് വിജയത്തേക്കാളും രാമസിംഹ നെ ജേതാവാക്കുന്നത്. മലബാർ ലഹളക്കാലത്തും ടിപ്പുവിൻ്റെ പടയോട്ടക്കാലത്തും തകർക്കപ്പെട്ട ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾക്കൊപ്പം മലബാറിലെ മതം മാറ്റപ്പെട്ടവരുടെ യഥാർഥ സ്വത്വത്തിൻ്റെ അടയാളമാകുകയാണ് രാമസിംഹൻ്റെ സിനിമയും.

മീഡിയ വൺ മുൻ ഡൽഹി ബ്യൂറോ ചീഫ് റഷീദുദ്ദീൻ്റെ എഫ് ബി പോസ്റ്റ് ഇങ്ങിനെ

എന്റെ പത്താം ക്‌ളാസ് സഹപാ്ികളിലൊരാൾ ഇന്നലെ താനൊരു സിനിമക്ക് പോകുന്ന വിവരം സ്‌കൂൾ ഗ്രൂപ്പിനെ അറിയിച്ചു. സിനിമയുടെ പേര് ഞാൻ പറയുന്നില്ല. പക്ഷെ അത്രയും ലാഘവത്തോടെ ആരും കാണാൻ പോകാത്ത, പോകുന്നുണ്ടെങ്കിൽ തന്നെ തലയിൽ മുണ്ടിട്ട് മാത്രം തിയേറ്ററിൽ പോകുന്ന ടൈപ്പ് സിനിമയാണത്. എന്നാൽ കക്ഷി ആ അർഥത്തിൽ വർഗീയവാദി അല്ലാത്തതു കൊണ്ട് സിനിമ കണ്ടു വന്നതിനു ശേഷം ഞാൻ ചോദിച്ചു. എങ്ങനെ ഉണ്ടായിരുന്നു എന്ന്. അയ്യോ… അത് നോക്കിയിരിക്കാൻ കഴിയില്ല. പതിനഞ്ച് കഴിഞ്ഞപ്പോഴേക്കും വെറുത്തു തുടങ്ങി. എന്നാലും എന്തൊരു ക്രൂരതയാണതിൽ നിറയെ. എനിക്കത് മനിസ്സിലാകുന്നുണ്ടായിരുന്നു. ചരിത്രത്തെ കുറിച്ച് ഒന്നുമറിയാതെ, ഏതോ സുഹൃത്ത് അഭിനയിച്ചതിന്റെ പേരിലോ അല്ലെങ്കിൽ കുടുംബഗ്രൂപ്പിൽ ആരെങ്കിലും നല്ല അഭിപ്രായം പറഞ്ഞതിനെ തുടർന്നോ ആ സിനിമക്ക് പോവുകയും അതുണ്ടാക്കിയ ആഘാതത്തിൽ പിന്നീട് ആശയക്കുഴപ്പത്തലാവുകയും ചെയ്യുന്ന ആയിരങ്ങളിലൊരുവൾ.

ഇസ്‌ലാമോഫോബിയയുടെ അതിഭീകരമായ ഉത്തരേന്ത്യൻ അനുഭവങ്ങളിലൂടെ കടന്നു പോയ ഒരാൾ എന്ന നിലയിൽ എങ്ങനെയാണവർ മനസ്സുകളെ മലിനമാക്കുന്നതെന്ന് എനിക്ക് വളരെയെളുപ്പം തിരിച്ചറിയാനാവുന്ന കാര്യമാണ്. അതിവേഗം ബഹുദൂരമാണ് നാം ആ ഇടുങ്ങിയ ഉത്തരേന്ത്യൻ ഗലികളിലൂടെ നടക്കാൻ പ്രേരിപ്പിക്കുന്നത്. നഗരങ്ങളിൽ മാത്രമല്ല ഗ്രാമങ്ങളിൽ പോലും ‘അവനവന്റെ ആളു’കളുടേതായ തുരുത്തുകൾ രൂപപ്പെടുന്നു, കൂട്ടായ്മകൾ ഭാഷയുടെയും മനുഷ്യത്വത്തിന്റെയും വിശാല തലങ്ങളിൽ നിന്നിറങ്ങി മതത്തിന്റെയും ജാതിയുടെയും മാളങ്ങൾ കുഴിച്ചു തുടങ്ങുന്നു, കൊടുക്കലും വാങ്ങലുമൊക്കെ ആളും തരവും നോക്കിയായി ഒതുക്കുന്നു, വായന പോലും ഇരുട്ടിന്റെ പ്രസാരണ കേന്ദ്രങ്ങളിൽ നിന്നും അയച്ചു കിട്ടുന്ന ദുഷിപ്പിന്റെ വാറോലകളായി ചുരുങ്ങുന്നു… ചെറിയ ചെറിയ ഇടങ്ങളെ സൂക്ഷ്മമായി ടാർജറ്റ് ചെയ്ത് പ്രസരിപ്പിച്ചു കൊണ്ടിരുന്ന ഇസ്‌ലാമോഫോബിയ വളർന്ന് കേരളത്തിന്റെ അയാളമായി മാറുകയാണ്. ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനത്തിന്‌ ഐക്യദാർഢ്യം.

Karma News Network

Recent Posts

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…

4 hours ago

​ഗ്രീൻ ആണ് മക്കളെ ,ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തൊളു, വൈറലായി പത്തനംതിട്ട കളക്ടറുടെ കുറിപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…

4 hours ago

കനത്ത മഴ, കോട്ടയം ജില്ലയിലും ആലപ്പുഴയിലെ നാല് താലൂക്കുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…

4 hours ago

കണ്ടക്ടറുടെ കൈ കടിച്ചുമുറിച്ച സംഭവം, പ്രതി പിടിയിൽ

ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…

4 hours ago

അവൻ ആവർത്തിച്ചു ചോദിച്ചതൊക്കെ കേട്ട് അതിനൊക്കെ വീണ്ടും വീണ്ടും മറുപടി പറഞ്ഞു അവനെ ചേർത്ത് നിർത്തി സിദ്ദിഖ്

സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…

5 hours ago

ഹണി ട്രാപ്പ്, ശ്രുതി ചന്ദ്രശേഖരനെതിരെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…

5 hours ago