മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ജ്യോതി കൃഷ്ണ. കുറച്ച് നാളുകളായി താരം അഭിമയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. എന്നാല്‍ അഭിനയം ഉപേക്ഷിച്ചിട്ടില്ലെന്നും നല്ലൊരു കഥാപാത്രത്തിനായി കാത്തിരിക്കുകയാണെന്നുമാണ് ജ്യോതി പറയുന്നത്. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുകത്തില്‍ നടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്.
ജ്യോതിയുടെ വാക്കുകള്‍ ഇങ്ങനെ, 2013 ലോ 2014 ആണ് മഞ്ജു വാര്യരെ ആദ്യമായി നേരില്‍ കാണുന്നത്. ഒരു കല്യാണ വീട്ടല്‍ തലേ ദിവസത്തെ പരിപാടിയ്ക്ക് എത്തിയതായിരുന്നു. ചെറുപ്പം മുതല്‍ മനസില്‍ കാണുന്ന നായികയായിരുന്നു മഞ്ജു വാര്യര്‍. ഇവരെ നേരിട്ട് കാണുക എന്ന് പറയുന്നത് തന്നെ വലിയൊരു സ്വപ്നമായിരുന്നു. കണ്ട് കഴിഞ്ഞപ്പോള്‍ വളരെ സിംപിളായിട്ടുള്ള ഒരു വ്യക്തിയാണ്. ചിരിച്ച മുഖത്തോട് കൂടി മഞ്ജു ചേച്ചിയുടെ കൂടെ ഒരു സീനെങ്കില്‍ ഒരു സീനെങ്കിലും പെര്‍ഫോമന്‍സ് ചെയ്യുന്നത് വളരെ വലിയൊരു കാര്യമായിരുന്നു.
2017 നവംബര്‍ 19 നായിരുന്നു വിവാഹം. കല്യാണം കഴിഞ്ഞപ്പോള്‍ തന്നെ ഒരു ബ്രേക്ക് എടുത്തതാണ്. നമ്മുക്ക് ഫാമിലി വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. അതിന് ശേഷം ഒന്‍പ്ത മാസം കഴിഞ്ഞപ്പോള്‍ ഞാന്‍ പ്രഗ്‌നന്റായി. പിന്നെ അതിലേക്കാണ് ശ്രദ്ധ കൊടുത്തത്. ഇപ്പോള്‍ മോന് രണ്ടര വയസായി. വീണ്ടും സിനിമയിലേക്ക് തന്നെ തിരിച്ച് വരണമെന്ന ആഗ്രഹം ഉണ്ട്.
സിനിമയുടെ വാല്യൂ എന്താണെന്ന് അറിയുന്ന ഒരു കുടുംബത്തിലേക്കാണ് ഞാന്‍ വിവാഹിതയായി പോയത്. ഭര്‍ത്താവ് അരുണ്‍ ഭയങ്കര സപ്പോര്‍ട്ടീവ് ആയിട്ടുള്ള ഒരു വ്യക്തിയാണ്. അഭിനയിക്കുന്നുണ്ടെങ്കില്‍ അത് നല്ലൊരു കഥാപാത്രം ആയിരിക്കണം എന്നാണ് അദ്ദേഹം പറയുന്നത്. പടം ഹിറ്റാവുകയോ ഹിറ്റാവാതെ ഇരിക്കുകയോ ഒക്കെ ഭാഗ്യ-നിര്‍ഭാഗ്യം അനുസരിച്ച് ആയിരിക്കും. ഞാന്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് മാറി നിന്നിട്ട് നാല് വര്‍ഷമേ ആയിട്ടുള്ളു, പക്ഷേ സിനിമ ഒരുപാട് മാറി.
അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളില്‍ എല്ലാവരും അറിയുന്നത് റോസ് എന്ന കഥാപാത്രമാണ്. പക്ഷേ ചെയ്യാന്‍ ഏറ്റവും ബുദ്ധിമുട്ട് തോന്നിയത് ഞാന്‍ എന്ന സിനിമയിലെ ലക്ഷ്മിക്കുട്ടി എന്ന കഥാപാത്രമായിരുന്നു. ആ കഥാപാത്രം ആവുക എന്നത് എളുപ്പമുള്ള കാര്യമായിരുന്നില്ല. അതുകൊണ്ട് തന്നെ എന്റെ മനസിലും ഏറ്റവും അടുപ്പമുള്ള കഥാപാത്രം ലക്ഷ്മിക്കുട്ടിയാണ്. ഇനി പൃഥ്വിരാജിന്റെ കൂടെ അഭിനയിക്കണം എന്നാണ് ആഗ്രഹം. മലയാള സിനിമ നല്ല താരങ്ങളെ കൊണ്ട് സമ്പന്നമാണ്. അതിന്റെ ഭാഗമാവുന്നത് വലിയൊരു ഭാഗ്യമായിട്ടാണ് താന്‍ കരുതുന്നത്.
കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി. കെപിസിസി…
കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…
കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…
മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…
തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…
അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…