തിരുവനന്തപുരം. വലിയ കമ്പനികളില്‍ നിന്നും മാസപ്പടി വാങ്ങുന്ന സര്‍ക്കാര്‍ നികുതിവെട്ടിപ്പിന് കൂട്ടിനില്‍ക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിജെപിയുടെ ആരോപണം ശരിവയ്ക്കുന്നതാണ് നികുതി പിരിച്ചെടുക്കുന്നതില്‍ വീഴ്ച സംഭവിച്ചുവെന്ന സിഎജി റിപ്പോര്‍ട്ട്. വിവിധ വകുപ്പുകള്‍ പിരിച്ചെടുക്കാനുള്ള തുക 22,258 കോടി രൂപയായി വര്‍ധിച്ചു.
എന്തുകൊണ്ടാണ് വ്യവസായികള്‍ ഭരണ പ്രതിപക്ഷത്തെ നേതാക്കള്‍ക്ക് മാസപ്പടി കൊടുക്കുന്നതെന്നതിന്റെ ഉദാഹരണമാണു സിഎജി റിപ്പോര്‍ട്ട്. ഇതെല്ലാം മൂടിവെച്ച് കേന്ദ്രസര്‍ക്കാരിനെ കുറ്റം പറയുകയാണ് സംസ്ഥാന ധനമന്ത്രി. ഇന്ധന നികുതി, കെട്ടിട നികുതി, ഭൂനികുതി എന്നിവയുടെ നികുതി വര്‍ദ്ധിപ്പിച്ച് പാവപ്പട്ടവരെ ചൂഷണം ചെയ്യുന്നു.
എല്ലാ നികുതികളും വര്‍ധിപ്പിച്ചിട്ടും നികുതി വരുമാനം താഴേക്ക് പോകുന്നത് സര്‍ക്കാരിന്റെ ഒത്തുകളി മൂലമാണ്. പിരിച്ചെടുക്കാനുള്ള തുക സംസ്ഥാനത്തിന്റെ വാര്‍ഷിക വരുമാനത്തിന്റെ കാല്‍ഭാഗത്തോളം വരുമെന്നത് കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ യഥാര്‍ഥ കാരം വിളിച്ചു പറയുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ട ഇറാൻ പ്രസിഡണ്ട് ഇബ്രാഹീം റെയ്സിയുടെ മരണത്തിന് പിന്നിലെ ദുരൂഹത തുടരുന്നു. ഏതെങ്കിലും തരത്തിലുള്ള അട്ടിമറികൾ ഉണ്ടോ…
ബാങ്കോക്ക്: ലണ്ടനില്‍ നിന്ന് സിംഗപ്പുരിലേക്ക് പോവുകയായിരുന്ന വിമാനം ആടിയുലഞ്ഞ് യാത്രക്കാരന്‍ മരിച്ച അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. 73കാരനായ ബ്രിട്ടീഷ്…
എറണാകുളം. പെരിയാറിൽ മൽസ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി…
കോഴിക്കോട്∙ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അബോധാവസ്ഥയിലായ യുവതിയുടെ മരണത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ ഭർത്താവ്. വയനാട് നടവയൽ ചീങ്ങോട് വരിക്കാലയിൽ ജെറിൽ ജോസിന്റെ…
പാലക്കാട് ∙ അവിഹിത ബന്ധം അറിഞ്ഞതിന്റെ പകയിൽ ദമ്പതിമാരെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം. ഒന്നാംപ്രതി എറണാകുളം പറവൂർ സ്വദേശി…
ഇടവ മാസത്തിലെ രേവതി നക്ഷത്രത്തിൽ പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലായിരുന്നു മോഹൻലാല്‍ ജനിച്ചതെങ്കിലും തിരുവനന്തപുരത്തെ മുടവന്‍മുകള്‍ എന്ന സ്ഥലത്തെ തറവാട് വീട്ടിലായിരുന്നു…