കൈരളി ചാനൽ പൂട്ടാൻ പോകുന്നു എന്നും വില്ക്കാൻ ആളേ അന്വേഷിക്കുന്നു എന്നും ഉള്ള വിവരങ്ങളാണ് കർമ ന്യൂസ് പുറത്തുവിടുന്നത്. കൈരളി ചാനൽ സിക്രട്ടറി സുകുമാരൻ നായർ ഇതുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിന്റെ ശബ്ദ രേഖ കർമ്മ ന്യൂസിനു ലഭിച്ചു. കൈരളി ചാനലിലേ ഷേർ ഹോൾഡർ ആയ തുൾസീധരൻ നായർ ആണ് ശബ്ദരേഖ കർമ ന്യൂസിനു കൈമാറിയത്. കൈരളി ചാനൽ നൂറു കണക്കിനു കോടി രൂപ പ്രവാസികളിൽ നിന്നും ഷേർ ആയും നിക്ഷേപമായും പിരിച്ചെടുത്തിട്ട് ഇപ്പോൾ പണം തിരികെ നല്കുന്നില്ല. ലാഭ വിഹിതമോ ഷേറിനു മുടക്കിയ പണമോ നിക്ഷേപകർക്ക് തിരികെ നല്കുന്നില്ല. പിണറായി വിജയൻ മസ്കറ്റിൽ നേരിട്ട് എത്തി പണം പിരിച്ച സംഭവമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. പിണറായി വിജയൻ പറഞ്ഞിട്ടാണ് ഞാൻ പണം കൈമാറിയത് എന്നും 20 കൊല്ലമായിട്ടും എനിക്ക് കൊടുത്ത കാശ് തിരികെ കിട്ടുന്നില്ലെന്ന് നിക്ഷേപകൻ പറയുമ്പോഴാണ് ചാനൽ വില്ക്കാനിരിക്കുകയാണ് എന്ന് കൈരളിയുടെ സിക്രട്ടറി പറയുന്നത്.
കൈരളി ചാനൽ ജനങ്ങളിൽ നിന്നും ഷേർ സ്വീകരിച്ച് പണം തിരികെ നല്കുന്നില്ല എന്ന് പറയുമ്പോൾ സ്ഥാപനം തകർച്ചയിലോ പൂട്ടലിന്റെ വക്കിലോ എന്ന് പറയേണ്ടി വരും. എന്നാൽ ഇത് വിശ്വസിക്കാൻ ആകില്ല. കാരണം കേരളത്തിലെ നമ്പർ വൺ സർക്കാർ പരസ്യം ലഭിക്കുന്ന ചാനലാണ് കൈരളി.കീറ്റക്സു ഒഴികെ നൂറുകണക്കിനു മുഴുവൻ കോർപ്പറേറ്റുകളുടെ കോടി കണക്കിനു കോടികൾ രൂപ കൈരളി ചാനലിനു കിട്ടുന്നു. ബിസിനസ് ഡീലുകൾ കോടികളുടെ നടത്തുന്നു. വർഷം ആയിര കണക്കിനു കോടി രൂപയുടെ ഇടപാടുകൾ നടക്കുമ്പോൾ ഇതിൽ പലതിനും രേഖയും തെളിവും ഇല്ലാതെ തലപ്പത്തുള്ളവർ വെട്ടി വിഴുങ്ങുന്നു എന്ന വൻ വസ്തുത നിഷേധിക്കാൻ ആകുമോ… ജീവനക്കാർക്ക് പോലും മാന്യമായ വേതനം നല്കുന്നില്ല എന്ന പരാതി ഉണ്ട്. മധ്യ നിരയിൽ ഉള്ളവർക്ക് പോലും 12000വും 13000 രൂപയാണ് വേതനം . കൈരളി ചാനലിനു കിട്ടുന്ന പണം മുഴുവൻ കണക്കിൽ പെടുത്താതെ വെട്ടി വിഴുങ്ങുന്നവർ ആരാണ്. തലപ്പത്തുള്ളവർ മറുപടി പറയട്ടേ.. നാട്ടുകാരേ വിരട്ടിയും പിണറായി ഇടപെട്ടും വാങ്ങിയ കാശ് ഈ കോവിഡ് കാലത്ത് ജനങ്ങൾക്ക് തിരികെ നല്കണം. നാട്ടുകാരുടെ കാശു കൊണ്ട് തലപ്പത്തുള്ളവരുടെ പഞ്ച നക്ഷത്ര മാധ്യമ പ്രവർത്തനം ജനങ്ങളുടെ കാശ് കൊടുത്തിട്ട് മതി. കാശ് പോയ അനേകം പേർക്ക് കൈരളി ചാനലിനേക്കാൽ വലുതാണ് അവർക്ക് നഷ്ടപെട്ട പണം. പണം നല്കിയ രസീതുമായി 20 കൊല്ലമായി കാശിനായി കൈരളി ചാനൽ ഓഫീസ് കയറി ഇറങ്ങുകയാണ് പലരും
ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ സിബിഐ…
കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…
തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…
എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…
ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…
തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…