കൊച്ചി. കളമശ്ശേരിയിൽ കൺവെൻഷൻ സെന്ററിലെ സ്ഫോടനത്തിനു കാരണക്കാരനായ മാർട്ടിനെക്കുറിച്ച് നാട്ടുകാർക്കിടയിൽ നല്ലഭിപ്രായം. കളമശ്ശേരിയിൽ നാല് അപ്പാർട്ട്മെന്റുകൽ വാടകയ്ക്ക് നല്കിയിരുന്ന മാർട്ടിനെ വാർത്തകളിലുടെ തിരിച്ചറിഞ്ഞത് അയൽവാസികലും നാടകക്കാരുമാണ്,. മാർട്ടിൻ നല്ല ഇടപെടൽ ആയിരുന്നു. കഴിഞ്ഞ ദിവസവും വാടക കൂട്ടി ചോദിക്കാൻ വന്നിരുന്നു,സ്ഥിരമായി ജയിലിൽ കിടക്കാൻ പോകുന്ന കുറ്റകൃത്യം ചെയ്യാൻ പോകുന്ന ഒരു മുഖഭാവവും ഇല്ലായിരുന്നുവെന്ന് നാട്ടുകാരിൽ ചിലർ പറഞ്ഞു.
കലമശ്ശേരിയിലെ നാല് അപ്പാർട്ടുമെന്റുകൾ നിലവിൽ പോലീസ് കാവലിലാണ്. നെടുമ്പാശ്ശേരി എം ഇ എച്ച് സ്കൂൾ ഗ്രൗണ്ടിന് സമീപമാണ് മാർട്ടിന്റെ അപ്പാർട്ട്മെന്റുകൾ. ഗൾഫിലായിരുന്ന മാർട്ടിൽ തിരികെയെത്തിയതിനുശേഷം ഇവിടെയെത്തി വാടക കൂട്ടി ചോദിച്ചതായും താമസക്കാർ പറഞ്ഞു. 5000 രൂപ വാടകയ്ക്ക് നല്കിയിരുന്ന അപ്പാർട്ട്മെന്റുകൾ 500 രൂപ കൂട്ടി വാടക നല്കാമെന്ന് താമസക്കാരും പറഞ്ഞിരുന്നു.
കളമശ്ശേരിയിലെ ഈ വീട്ടിൽ വെച്ചാണ് ഇദ്ദേഹം ബോംബ് നിർമ്മിച്ചത് എന്ന് വരെ റിപ്പോർട്ടുകൾ വരുന്നുണ്ട്. താമസക്കാർക്ക് നേരിട്ട് പരിചയം കുറഞ്ഞ വ്യക്തിയാണ് മാർട്ടിൻ. മാന്യമായ ഇടപെടലും, കണ്ടാൽ കുറ്റകൃത്യം ചെയ്യാൻ പോകുന്ന ഭാവമോ ഇല്ലാത്ത വ്യക്തി. കുറച്ചു ദിവസങ്ങളേ ആയിട്ടുള്ളു ഈ അപ്പാർട്ട്മെന്റിന്റെ ഉടമ മാർട്ടിനെന്ന് താമസക്കാർ അറിയുന്നത്. പലരും വാർത്തയറിഞ്ഞതിനു ശേഷം ഒരു ഞെട്ടലുണ്ടായതായും, ഇത്തരം കൃത്യങ്ങളൊക്കെ ചെയ്യുന്ന വ്യക്തയെന്ന് തോന്നുകയേയില്ലായെന്നും നാട്ടുകാരിൽ ഒരാൾ പറഞ്ഞു പറഞ്ഞു.
കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി. കെപിസിസി…
കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…
കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…
മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…
തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…
അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…