എറണാകുളം : കളമശ്ശേരി സ്‌ഫോടന കേസിൽ പ്രതിയെ തിരിച്ചറിയൽ പരേഡിൽ തിരിച്ചറിഞ്ഞു. പരേഡിൽ പങ്കെടുത്തവർ പ്രതി മാർട്ടിനെ തിരിച്ചറിഞ്ഞു. കൃത്യം നടക്കുന്ന വേളയിൽ മാർട്ടിനെ കണ്ടത് ഹാളിന് പുറത്ത് വച്ചാണെന്നും പരേഡിൽ പങ്കെടുത്തവർ വ്യക്തമാക്കി. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു തിരിച്ചറിയൽ പരേഡ് ആരംഭിച്ചത്.
എറണാകുളം അഡീഷണൽ സിജിഎം കോടതിയാണ് തിരിച്ചറിയൽ പരേഡിന് അനുമതി നൽകിയത്. കാക്കനാട് ജില്ലാ ജയിലിലാണ് തിരിച്ചറിയൽ പരേഡ് നടന്നത്. പങ്കെടുത്ത മൂന്ന് പേരിൽ രണ്ട് പേരാണ് മാർട്ടിനെ തിരിച്ചറിഞ്ഞത്. പോലീസ് വിവരമറിയിച്ചതിനെ തുടർന്നാണ് മൂവരും പരേഡിൽ പങ്കെടുത്തത്.
കൺവെൻഷനിൽ പങ്കെടുത്ത ആളുകളോട് മാർട്ടിനെ പരിസരത്ത് എവിടെങ്കിലും വച്ച് കണ്ടിരുന്നുവെങ്കിൽ വിവരം അറിയിക്കണമെന്ന് പോലീസ് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരേഡ് നടന്നത്.
മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…
കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…
സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…
തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…
ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…
കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…