ഇടുക്കി വെള്ളയാംകുടി വികാരിയും വീട്ടമ്മയും തമ്മിലുള്ള അവിഹിതം മൊബൈൽ ഫോൺ ദൃശ്യങ്ങൾ വഴി പുറത്തായതിനു പിന്നാലെയാണ് കണ്ണൂർ പൊട്ടൻപ്ലാവ് പള്ളിമേടയിൽ നടന്ന അവിഹിത ആരോപണം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കണ്ണൂർ ജില്ലയിലെ പൊട്ടൻപ്ലാവിലെ വികാരിയായ ഉളിക്കൽ കാലാങ്കി സ്വദേശി മാത്യു മുല്ലപ്പള്ളിലിനെതിരെയാണ് ആരോപണം വന്നിരിക്കുന്നത്. വികാരിയുടെ ലീലാവിലാസങ്ങൾ ഇടവകക്കാർ കയ്യോടെ പൊക്കിയതോടെ തലശേരി അതിരൂപത കാസർകോടുള്ള പള്ളിയിലേക്ക് വികാരിയെ സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്.
ഇടവകക്കാരിയും ഭർതൃമതിയുമായ യുവതിയുമായി പള്ളി മുറിയിൽ വെച്ചായിരിന്നു കാമകേളികൾ. കഴിഞ്ഞ വർഷം തന്നെ നാട്ടുകാർ ഇത് പിടികൂടിയിരുന്നു, തുടർന്ന് ബന്ധം നിറുത്തിയിരുന്നെങ്കിലും ഈ ലോക്ക് ഡൗണിൽ പൂർവ്വാധികം ശക്തിയോടെബന്ധം തുടർന്നു. ഇടവകക്കാരായ ജനങ്ങൾതന്നെയാണ് പള്ളിമുറിയുടെ ജനലിലൂടെ ഇവരെ നൂൽബന്ധമില്ലാതെ പൊക്കിയത്. ഈ അടുത്ത നാളിൽ പിടിക്കപ്പെട്ട പല വൈദികരും ഫോൺ ലോക്ക് ചെയ്യാതിരുന്നതാണ് പിടികൂടാൻ കാരണമായത് എങ്കിൽ ഇവിടെ പള്ളിമുറിയുടെ ജനൽ ലോക്ക് ചെയ്യാതിരുന്നതാണ് പിടിക്കപ്പെടാൻ കാരണമായത്.
യുവതിയുടെ ഭർത്താവിനെ ഫോൺ വിളിച്ച് സംഭവം ഒതുക്കിതീർക്കാൻശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മാത്രമല്ല പൊട്ടിക്കരഞ്ഞുകൊണ്ട് തെറ്റുപറ്റിപ്പോയി എന്ന് ക്ഷമ ചോദിക്കുന്ന വികാരിയുടെ ഫോൺ സന്ദേശം വൈറലായി പിടിച്ച് നിൽക്കാൻ യാതൊരു നിവർത്തിയുമില്ലാതെ വന്നപ്പോൾ ഇടവകയുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ രണ്ട് ദിവസം ഞാൻ ഉണ്ടാകില്ല എന്ന സന്ദേശവുമിട്ട് അലക്കിയിട്ട തിരുവസ്ത്രവും,
അടിവസ്ത്രവുമെടുക്കാതെയാണ് ഈ വൈദികൻ സ്വന്തം വാഹനത്തിൽ ലോക്ക് ഡൗണിനിടയിൽ കടന്ന് കളഞ്ഞത്. ഇടവകക്കാർ അറിഞ്ഞതുമില്ല. ഇതിനിടയിൽ ഇടവകയിൽ ഒരു മരണം നടന്നു. മൃതസംസ്കാരാവശ്യങ്ങൾക്കായി പള്ളിമുറിയിലെത്തിയ ഇടവകക്കാർ ഞെട്ടി അച്ചനുമില്ല അച്ചന്റെ വണ്ടിയുമില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ നമ്പർ ഓഫും, പിന്നീട് ഈ ഇടവകയിലുള്ള ഒരു ആശ്രമത്തിലെ വൈദികനാണ് മൃതസംസ്കാര ശുശ്രൂഷക്ക് നേതൃത്യം കൊടുത്തത്.
കാസർഗോഡ് ജില്ലയിലെ ചുള്ളി എന്ന ഇടവകയിലാണ് ഇദ്ദേഹത്തെ ത ട്രാൻസ്ഫർ എന്ന പേരിൽ ഒളിവിൽ വിട്ടിരിക്കുന്നത്. മുണ്ടാനൂരിൽ പ്രാർത്ഥിച്ച് ചാമ്പമരം വരെ കായ്പ്പിച്ചതും, ഫോൺ ലോക്ക് ചെയ്യാത്തതിനെ തുടർന്ന് ഇടവകക്കാരിയുമായുള്ള അവിഹിതം പുറത്തായി പ്രശസ്ഥിയാർജിച്ച ചെമ്പേരി സ്വദേശി കരിമ്പുഴിയിൽ മനോജ് എന്ന വൈദികനെയും ഒളിവിൽ വിട്ടിരിക്കുന്നത് കാസർഗോഡ് ജില്ലയിലെ ഉൾപ്രദേശമായ നെല്ലിയടുക്കം എന്ന സ്ഥലത്താണ്. ഇത്തരം തെമ്മാടികളെ ഒളിപ്പിക്കുന്നതിനാണ് പ്രധാനമായും കാസർഗോഡ് ജില്ലയിലെ ഇടവകകളും, ഫരീദാബാദ് രൂപതയും ഉപയോഗിക്കുന്നത്. പല ക്രിമിനലുകളായ വൈദികരും ഫരീദാബാദിൽ വിലസി നടക്കുന്നു.. ഒരു കുട്ടിയുടെ പിതാവായ സെബാസ്റ്റ്യൻ മുല്ലമംഗലവും ഈ രൂപതക്ക് കീഴിലുണ്ട്.
കാമവെറിയന്മാരായ നിരവധി വൈദികരാണ് ഇതിനു മുമ്പും തലശ്ശേരി അതിരൂപതയിൽ നിന്നും ഉണ്ടായിട്ടുള്ളത്. ബിജു കരിങ്ങാലി കാട്ടിൽ, കരിവേടകം, തലശ്ശേരി അതിരൂപതാ യുവജന കോ . ഓർഡിനേറ്റർ, നഴ്സുമായി ഒളിച്ചോടി, ഇയാളുടെ സഹോദരൻ ഷാജി കരിങ്ങാലി കാട്ടിൽ, തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള ചെമ്പേരി സ്വാന്തനത്തിലെ അദ്ധ്യാപികയായ കന്യാസ്ത്രീയുമായി മുങ്ങി. ഫാ.മനോജ് കരിമ്പൂഴി ചെമ്പേരി സ്വദേശി, മുണ്ടാനൂർ ഇടവകയിലെ അവിഹിതം. ഫാ: ഷിൻറ്റോ ആലപ്പാട്, ചന്ദനക്കാംപാറ പള്ളിമുറ്റയിലടക്കം നടത്തിയ നിരവധി ലൈംഗിക ബലിയർപ്പണങ്ങൾ. വായാട്ട് പറമ്പ് പ്ലസ്ടു അദ്ധ്യാപകനും മുൻ വൈദികനുമായ സെബാസ്റ്റ്യൻ തടത്തിൽ എന്ന വ്യക്തിയുടെ പട്ടം നഷ്ടപ്പെട്ടത് ഈ ഷിന്റോ ആലപ്പാടാൻ എന്ന വൈദികന്റെ കന്യാസ്ത്രീയിലുണ്ടായ കുട്ടിയുടെ പിതൃത്യത്തിന്റെ പേരിൽ
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…
തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…
കൊച്ചി: പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…
ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…
തിരുവനന്തപുരം : മണിക്കൂറുകളോളം മഴ നിന്ന് പെയ്‌തതോടെ തലസ്ഥാനനഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്‌ക്ക് ശേഷം മൂന്നു മുതല്‍ നാല്…
കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവ് വാഹനത്തിനടിയില്‍ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം…