തീവണ്ടിയില്ലെങ്കിലും ഹൈറേഞ്ചില്‍ ഇപ്പോള്‍ തീവണ്ടിക്കഥകള്‍ക്ക് കുറവില്ല. ജില്ലയിലെതന്നെ ആദ്യ വനിതാ ലോക്കോ പൈലറ്റായി വണ്ടിപ്പെരിയാര്‍ സ്വദേശിനി കാര്‍ത്തികയ്‌ക്ക് അവസരം ലഭിച്ചതിനു പിന്നാലെയാണ് ഹൈറേഞ്ചില്‍ തീവണ്ടിക്കഥകള്‍ക്ക് ചൂടു പിടിച്ചത്.
ജില്ലയിലെ ആദ്യ വനിതാ ലോക്കോ പൈലറ്റും ഹൈറേഞ്ചില്‍ നിന്നാണെന്നത് യാദൃശ്‌ചികമാണ്. കാര്‍ത്തികയ്‌ക്കൊപ്പം ഹൈറേഞ്ചിലെ തന്നെ കവില്‍കുമാറും ലോക്കോ പൈലറ്റായി പ്രവേശനം നേടി.
ഇതോടെ ഹൈറേഞ്ചില്‍ തീവണ്ടിക്കഥകള്‍ ചൂടു പിടിക്കുകയാണ്. വണ്ടിപ്പെരിയാര്‍ ഡൈമുക്ക് എസ്‌റ്റേറ്റിലെ രാജന്റെയും മനോന്‍മണിയുടെയും മകളാണ് കാര്‍ത്തിക. ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യുണിക്കേഷന്‍ എന്‍ജിനിയറിങ് പഠനം പൂര്‍ത്തിയാക്കി കാര്‍ത്തിക റെയില്‍വേ ലോക്കോ പൈലറ്റാകാനുള്ള അപേക്ഷ അയയ്‌ക്കുകയായിരുന്നു. മൂന്നു സങ്കീര്‍ണമായ പരീക്ഷകളിലൂടെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. അറുപതു പേരുടെ ബാച്ചില്‍ അഞ്ചു പെണ്‍കുട്ടികളുണ്ട്.
ഇടുക്കിയിലായതിനാല്‍ തന്നെ അധികമൊന്നും ട്രെയിനില്‍ കയറാത്ത കാര്‍ത്തിക സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത ജോലിയിലേക്കാണ് പ്രവേശിക്കാന്‍ പോകുന്നത്.
അധികം ട്രൈനിലൊന്നും കയറിയിട്ടില്ലല്ലോ….അതുകൊണ്ട് തന്നെ എനിക്ക് ഭയങ്കര എക്‌സൈറ്റ്‌മെന്റാണ്. അത് എങ്ങനൊയണ് ഉണ്ടാവാ, എന്തോക്കെ ചെയ്യേണ്ടിവരും എന്നൊക്കെ ആലോചിക്കുമ്ബോള്‍ എക്‌സൈറ്റ്‌മെന്റ് കൂടുന്നുണ്ട്. അതെ, കാര്‍ത്തിക ഭയങ്കര എക്‌സൈറ്റ്‌മെന്റില്‍ തന്നെയാണ്. അത് ട്രെയ്നില്ലാത്ത നാട്ടില്‍ നിന്നും ട്രെയ്നോടിക്കാന്‍ വരുന്നത് കൊണ്ട് മാത്രമല്ല, തോട്ടം തൊഴിലാളി മേഖലയില്‍ നിന്നും അധികം പേരൊന്നും ഇതുപോലെ സര്‍ക്കാര്‍ ജോലി ലഭിച്ച് പുറത്തു പോയിട്ടില്ല എന്നതുകൊണ്ട് കൂടിയാണ്.
കോളേജില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ട്രെയ്നില്‍ കയറുന്നത്. അന്ന് അമ്മമ്മയുടെ വീട്ടില്‍ നിന്നുമായിരുന്നു കോളേജിലേക്ക് പോയിരുന്നത്. അതല്ലാതെ മറ്റെങ്ങോട്ടും ട്രെയ്നില്‍ പോയിട്ടില്ല. ട്രെയ്ന്‍ യാത്ര എനിക്ക് വളരെ ഇഷ്ടമാണ്. എന്നാല്‍ ലോക്കോ പൈലറ്റാവും എന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചിട്ടില്ല. കാര്‍ത്തിക പറയുന്നു.
2017 ല്‍ കോളേജ് പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം, വിവിധ തൊഴില്‍ പരീക്ഷകള്‍ക്കായി തയ്യാറെടുത്തുകൊണ്ടിരിക്കുകയായിരുന്നു കാര്‍ത്തിക. അപ്പോഴാണ് റെയില്‍വെ വിഞ്ജാപനം കാണുന്നത്. അങ്ങനെ അപേക്ഷ നല്‍കി. മൂന്ന് ഘട്ടമായിട്ടായിരുന്നു സെലക്ഷന്‍ നടന്നത്. ഒരു ഗവണ്‍മെന്റ് ജോലി സ്വന്തമാക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ലോക്കോ പൈലറ്റ് ആകണമെന്നൊന്നും ആഗ്രഹമുണ്ടായിരുന്നില്ല. കാര്‍ത്തിക പറയുന്നു.
തമിഴ്‌നാട് സ്വദേശികളാണ് അച്ഛനും അമ്മയും എങ്കിലും കാര്‍ത്തിക ഇടുക്കിയിലാണ് പഠിച്ചതും വളര്‍ന്നതുമെല്ലാം. കാമരാജ് കോളേജ് ഓഫ് എഞ്ചിനീയറിങ് ആന്റ് ടെക്‌നോളജിയിലാണ് ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിങ് പഠിക്കുന്നത്. പഠനം കഴിഞ്ഞ് ക്യാമ്ബസ് സെലക്ഷനിലൂടെ ജോലി ലഭിച്ചിരുന്നെങ്കിലും, ഗവണ്‍മെന്റ് ജോലി നേടണമെന്നുളള മോഹം കൊണ്ട് ആ ജോലി വേണ്ടെന്നും വെച്ചു. മെഡിസിന്‍ പഠിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ പ്ലസ്ടുവിന് മാര്‍ക്ക് കുറച്ച് കുറവായിരുന്നു. അതുകൊണ്ട് അതിന് സാധിച്ചില്ല. പ്രൈവറ്റില്‍ പോയി പഠിക്കാനുള്ള ഒരു സാമ്ബത്തിക സ്ഥിതിയും ഉണ്ടായിരുന്നില്ല. അതുകൊണ്ട് പിന്നീട് എഞ്ചിനീയറിങിന് ചേരുകയായിരുന്നു. അച്ഛന്റെ ഇഷ്ടമായിരുന്നു എഞ്ചിനീയറിങ്. പഠനത്തെക്കുറിച്ച കാര്‍ത്തിക പറയുന്നു.
എല്ലാവര്‍ക്കും ഇപ്പോള്‍ സന്തോഷമാണ്. പഠിക്കുന്ന കാലം മുതല്‍ തന്നെ വീട്ടില്‍ നിന്നായാലും കൂട്ടുകാരുടെ അടുത്തു നിന്നായാലും വലിയ പിന്തുണയാണ് ലഭിച്ചിരുന്നത്. ഇനിയും പരീക്ഷയെല്ലാമെഴുതി അടുത്ത ലെവലിലേക്ക് പോകണം എന്നാണ് ആഗ്രഹം. ഞങ്ങളുടെ പ്രദേശത്തു നിന്നും ഒത്തിരി പേരൊന്നും പരീക്ഷ എഴുതി ഗവണ്‍മെന്റ് ജോലിക്കൊന്നും പോകുന്നില്ല. ഇവിടെ നിന്നും കുട്ടികള്‍ പഠിക്കുകയും ജോലിക്ക് പോകുകയും വേണം. അതിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്നും എനിക്ക് ആഗ്രഹമുണ്ട്. കാര്‍ത്തിക പറയുന്നു.
എന്റെ കുട്ടിക്ക് കിട്ടിയതില്‍ സന്തോഷമുണ്ടെനിക്ക്. ഈ തോട്ടം മേഖലയില്‍ ഇതുവരെ ഇങ്ങനെ ഒന്നും ഉണ്ടായിട്ടില്ല. ഇതുപോലെ ഇവിടത്തെ മറ്റു കുട്ടികളും പഠിച്ച് ജോലി വാങ്ങണം എന്നാണ് എന്റെ ആഗ്രഹം. ഞങ്ങളുടെ കുട്ടികള്‍ക്ക് കോളേജില്‍ പോയി പഠിക്കാന്‍ പോലും സൗകര്യമില്ല. എത്ര ദൂരം പോകണമെന്നോ ഒന്ന് കോളേജില്‍ പോകണമെങ്കില്‍…അതുകൊണ്ടാണ് മോളെ തമിഴ് നാട്ടില്‍ കൊണ്ടുപോയി പഠിപ്പിച്ചത്. മോള്‍ക്ക് ഡോക്ടറാകണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു. എന്നാല്‍ അത് നടന്നില്ല. ഇപ്പോള്‍ ഒരു സര്‍ക്കാര്‍ ജോലിയൊക്കെയായല്ലോ… സന്തോഷമായി. കാര്‍ത്തികയുടെ അമ്മ മനോന്മണി തന്റെ സന്തോഷം അഴിമുഖവുമായി പങ്കുവെച്ചു. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് മെമ്ബറാണ് അമ്മ മനോന്മണി. അച്ഛന്‍ രാജന്‍, അനിയത്തി നന്ദിനി.
ജനുവരി 22 മുതല്‍ നാലുമാസക്കാലം തിരുച്ചിറപ്പള്ളിയിലാണ് കാര്‍ത്തികയ്ക്ക് ട്രെയ്നിങ് ഉണ്ടായിരിക്കുക. കാര്‍ത്തികയ്‌ക്കൊപ്പം നാട്ടിലെ കല്‍വികുമാറിനും ലോക്കോ പൈലറ്റ് ട്രൈനിങിന് സെലക്ഷന്‍ ലഭിച്ചിട്ടുണ്ട്.
ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…
എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…
കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…
ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…