കൊച്ചി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ കൂടുതൽ അറസ്റ്റിന് സാധ്യത. ബാങ്കിൽ നിന്ന് കോടികളുടെ വായ്പത്തുക പണമായി ചാക്കിൽ കടത്തിയെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിട്ടുള്ളത്. രാഷ്ട്രീയക്കാരുടെ ബിനാമിയെന്ന് കരുതപ്പെടുന്ന പി. സതീഷ്‌കുമാർ കോടികളുടെ വായ്പ ബാങ്കിൽനിന്ന് പണമായി ചാക്കുകളിലായിരുന്നു കടത്തിയിരുന്നത്. തട്ടിപ്പിൽ മുഖ്യസൂത്രധാരന്മാരിൽ ഒരാൾ സതീഷാണ് എന്നാണ് നിഗമനം.
കേസിൽ പി. സതീഷ്‌കുമാറിനെയും പി.പി. കിരണിനെയും തിങ്കളാഴ്ച രാത്രിയാണ് ഇ.ഡി. അറസ്റ്റുചെയ്തത്. ബാങ്കിൽ അംഗത്വംപോലുമില്ലാത്ത കിരണിന് വായ്പനൽകാൻ പാവപ്പെട്ടവരായ ഒട്ടേറെപ്പേരുടെ രേഖകൾ ഉപയോഗപ്പെടുത്തിയിരുന്നു. അവർപോലുമറിയാതെയാണ് ആ രേഖകൾ ഈടായിസ്വീകരിച്ചത്. ചെക്ക് മുഖേനയോ ബാങ്ക് ട്രാൻസ്ഫറോ അല്ലാതെ പണമായാണ് തുക കൈമാറിയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
പണം കിരണിന് ലഭിക്കുമ്പോൾ അതുവാങ്ങുന്നതിന് സതീഷ്‌കുമാർ ചാക്കുമായിവരും. മൂന്നും നാലും കോടി രൂപ ഈ രീതിയിൽ കൊണ്ടുപോയി. ഇങ്ങനെ 14 കോടിരൂപ സതീഷിന് പലപ്പോഴായി ലഭിച്ചിട്ടുണ്ട്. ഇടനിലക്കാരനായ കിരണും ബാങ്ക് ജീവനക്കാരും സതീഷിനെ ഭയന്നിരുന്നതായും ഇ.ഡി. കണ്ടെത്തി.
ഇങ്ങനെ കൈപ്പറ്റുന്ന പണം ബിനാമിയായ സതീഷ്‌കുമാർ ഉന്നത രാഷ്ട്രീയപ്രമുഖർക്ക് കൈമാറിയെന്നാണ് ഇ.ഡി.യുടെ നിഗമനം. കരുവന്നൂരിൽ മാത്രമല്ല, തൃശ്ശൂരിലെ അഞ്ചോളം സഹകരണ ബാങ്കുകളിൽക്കൂടി സതീഷിന് അക്കൗണ്ടുള്ളതായും സംശയമുണ്ട്.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…