തിരുവനന്തപുരം. ആള്‍മാറാട്ട കേസില്‍ കാട്ടക്കട ക്രിസ്ത്യന്‍ കോളേജിന് വന്‍ പിഴ. കേസ് പുറത്ത് വന്നതോടെ സര്‍വകലാശാലതിരഞ്ഞെടുപ്പ് മാറ്റിവെയ്‌ക്കേണ്ടിവന്ന സാഹചര്യത്തിലാണ് സര്‍വകലാശാലയ്ക്ക് ഉണ്ടായ നഷ്ടം തിരികെ പിടിക്കുവാന്‍ നടപടി സ്വീകരിച്ചത്. 155938 ലക്ഷം രൂപ പിഴയൊടുക്കാന്‍ കേരള സര്‍വകലാശാല കോളേജിനോട് ആവശ്യപ്പെട്ടു. നഷ്ടം ഈടാക്കുവാന്‍ സിന്‍ഡിക്കേറ്റാണ് തീരുമനാനം എടുത്തത്.
കോളേജ് യൂണിയന്‍തിരഞ്ഞെടുപ്പില്‍ വിജയിച്ച അനഘയ്ക്ക് പകരം എസ്എഫ്‌ഐ കാട്ടാക്കട ഏരിയാ സെക്രട്ടറിയായിരുന്ന എ വിശാഖിനെ ഉള്‍പ്പെടുത്തിയാണ് കോളേജ് സര്‍വകലാശാലയ്ക്ക് പട്ടിക നല്‍കിയത്. അതേസമയം പോലീസ് രജിസ്ട്രര്‍ ചെയ്ത കേസില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജായിരുന്ന ഡോ ജി ജെ ഷൈജുവിനെ ഒന്നാം പ്രതിയും തട്ടിപ്പ് നടത്തിയ വിദ്യാര്‍ഥി വിശാഖിനെ രണ്ടാം പ്രതിയാക്കിയുനമാണ് കേസ് രജിസ്ട്രര്‍ ചെയ്തത്.
വിഷയത്തില്‍ പോലീസില്‍ സര്‍വകലാശാല രജിസ്ട്രര്‍ പരാതി നല്‍കുകയായിരുന്നു. ആള്‍മാറാട്ടം വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി കുറ്റമാണ് ചുമത്തിയിരിക്കുന്നത്. തെറ്റായ വിവരങ്ങള്‍ തല്‍കിയ കോളേജിന്റെയും സര്‍വകലാശാലയുടെയും പ്രതിച്ഛായയ്ക്കും അന്തസിനും കോട്ടം സംഭവിച്ചതായും രജിസ്ട്രര്‍ പരാതിയില്‍ പറയുന്നു.
റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…
മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…
ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…
എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…
ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…
മലപ്പുറം: ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…