ബെംഗളുരു: കാവേരി നദിയിൽ ആവശ്യത്തിന് ജലമില്ലെന്നും കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയുടെ നിർദ്ദേശം പാലിച്ച് തമിഴ്‌നാടിന് ജലം നൽകാൻ സാധിക്കില്ലെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ആവശ്യത്തിന് ജലം തമിഴ്‌നാടിന് വിട്ടുനൽകണമെന്ന് സിഡബ്ല്യൂആർസി കഴിഞ്ഞ ദിവസം അറിയിച്ചതിന് പിന്നാലെയാണ് കർണാടക നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
പ്രതിദിനം 2,600 ക്യൂസെക്‌സ് തോതിൽ വെള്ളം നവംബർ ഒന്നുമുതൽ 15 ദിവസത്തേക്ക് കാവേരിയിൽ നിന്ന് തമിഴ്‌നാടിന് നൽകാൻ സി.ഡബ്ല്യു.ആർ.സി കർണാടകയോട് തിങ്കളാഴ്ച നിർദേശിച്ചിരുന്നു.ഇത്തരത്തിൽ തുടർച്ചയായി 15 ദിവസം കർണാടക തമിഴ്‌നാട്ടിലേക്ക് ജലം വിട്ടുനൽകണമെന്നും അറിയിച്ചു.
ഇതിന് പിന്നാലെയാണ് ജലം വിട്ടുനൽകാൻ സാധിക്കില്ലെന്ന് കർണാടക അറിയിച്ചിരിക്കുന്നത്. കാവേരി നദീതടത്തിൽ ഏകദേശം 51 ടി.എം.സി. വെള്ളം മാത്രമേ ഇപ്പോഴുള്ളൂ. ഇത് കുടിവെള്ള പദ്ധതികൾക്ക് ആവശ്യമാണ്. തങ്ങൾക്ക് മുന്നിൽ മറ്റ് വഴികളില്ല. അണക്കെട്ടിലേക്ക് നീരൊഴുക്ക് വർധിപ്പിക്കാൻ വലിയ തോതിൽ മഴ പെയ്യണമെന്ന് നമുക്കെല്ലാവർക്കും ദൈവത്തോട് പ്രാർത്ഥിക്കാമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലത്തെ സാഹചര്യത്തിൽ 2600 ക്യുസെക്‌സ് ജലം വിട്ടുനൽകാനുള്ള ശേഷിയില്ലെന്നും കൃഷ്ണ സാഗർ അണക്കെട്ടിലേക്ക് നീരൊഴുക്ക് കുറഞ്ഞിരിക്കുകയാണെന്നും ഡികെ ശിവകുമാർ പറഞ്ഞു. നിലവിൽ 815 ക്യുസെക്‌സ് ജലം സ്വാഭാവികമായി ഒഴുകുന്നുണ്ട്. കുടിവെള്ള പദ്ധതികൾക്കായുള്ള ജലം മാത്രമേ നിലവിൽ അണക്കെട്ടിൽ സംഭരിച്ചിട്ടുള്ളുവെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…
തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…