സ്വർണക്കടത്ത് കേസിൽ നിർണായക നീക്കവുമായി കസ്റ്റംസ്. സ്വർണം പിടിച്ചതിന് പിന്നാലെ ഗൾഫിലേക്ക് കടന്ന കോൺസുൽ ജനറൽ ആയിരുന്ന ജമാൽ ഹുസൈൻ അൽ സാബിയെയും അറ്റാഷെ റാഷിദ് ഖമീസ് അലിയെയും കേസിൽ പ്രതികളാക്കാൻ കസ്റ്റംസ് തീരുമാനിച്ചു. ഇക്കാര്യവുമായി ബന്ധപ്പെട്ട് യുഎഇ കോൺസൽ ജനറലിന് കസ്റ്റംസ് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. നോട്ടീസിന് മറുപടി ലഭിച്ചാലും ഇല്ലെങ്കിലും ഇരുവരും പ്രതികളാകും. ആറുമാസം മുമ്പ് ഇരുവരെയും പ്രതികളാക്കാനുള്ള അപേക്ഷ സമർപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസമാണ് വിദേശകാര്യമന്ത്രാലയം കൊച്ചി കസ്റ്റംസിന് ഇതിനു അനുമതി നൽകിയത്.
ജൂൺ 30നാണ് ഡിപ്ലോമാറ്റിക് ബാഗേജ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്നത്. ജൂലൈ അഞ്ചിന് ഇതിൽ പതിനാലരകോടി രൂപയുടെ സ്വർണം ഉണ്ടെന്നു കണ്ടെത്തുന്നു. ഈ ബാഗ് കോൺസൽ ജനറലിന്റെ പേരിൽ വന്ന നയതന്ത്ര ബാഗാണ്. അതിനാൽ തന്നെ ബാഗ് തുറക്കുന്നത് തടയാൻ അറ്റാഷയും കോൺസുൽ ജനറലും കസ്റ്റംസിന്റെമേൽ സമ്മർദ്ദം ചൊലുത്തിയിരുന്നു. പക്ഷേ ഈ ശ്രമം പരാജയപ്പെട്ടതോടെ ഇരുവരും വിദേശത്തേക്ക് കടക്കുകയായിരുന്നു. നയതന്ത്ര ബാഗുവഴി വരുന്ന സ്വർണത്തിന് ഇരുവരും കൈക്കൂലി വാങ്ങിയിരുന്നതായി സ്വപ്നയും സരിത്തും സന്ദീപും ഇരുവർക്കും എതിരെ മൊഴി നൽകിയിരുന്നു.
തിരുവനന്തപുരം: ജീവനക്കാരന്റെ മകന് ജോലി ലഭിച്ചതുമായി ബന്ധപ്പെട്ടാണ് ആഘോഷം. ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കന്‍ ബിരിയാണി സല്‍ക്കാരം. ക്ഷേത്രം…
പാലക്കാട് പട്ടാമ്പിയില്‍ ട്രെയിന്‍ തട്ടി യുവതി മരിച്ചു. തമിഴ്‌നാട് വില്ലുപുരം സ്വദേശിനി മൂപ്പന്നൂര്‍ കോവിലില്‍ സുമതിയാണ് മരിച്ചത്. രാവിലെ ആറുമണിയോടെ…
ഉത്തർപ്രദേശ് ∙ ഭാര്യയുടെ മറ്റൊരു ബന്ധം കണ്ടെത്തി, കത്രിക ഉപോയാഗിച്ച് ഭർത്താവിനെ കൊലപ്പെടുത്തി. യുവതിയും കാമുകനും അറസ്റ്റിൽ. ജൂലൈ ഒന്നിനു…
സിനിമയ്ക്ക് അകത്തും പുറത്തും സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരങ്ങളാണ് സംവിധായകൻ ഷാജി കൈലാസും സുരേഷ് ഗോപിയും. അതിനാൽ തന്നെ വിജയത്തിലും പരാജയത്തിലും…
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തോല്‍വിയില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. സംഘടനാ വീഴ്ചക്കൊപ്പം വാക്കും…
എറണാകുളം: സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെയാണ് തീരപ്രദേശത്തെ ജനങ്ങൾ കടന്നുപോകുന്നത്. കടലാക്രമണം രൂക്ഷമായ എടവനക്കാടിൽ തീരദേശ ശോഷണത്തിനെതിരെ പ്രതിഷേധിക്കുന്ന തീരദേശ ജനതയ്‌ക്ക് ഐക്യദാർഢ്യം…