സംസ്ഥാനത്തിന്റെ മൊത്തം കടം 3,32, 291 കോടിയായി ഉയർന്നതായി ധനമന്ത്രി കെഎൻ ബാലഗോപാൽ. നിയമസഭയിലാണ് ധനമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. കൊവിഡ് പ്രതിസന്ധിയാണ് കടം പെരുകാൻ കാരണമായതെന്ന് ധനമന്ത്രി പറഞ്ഞു. എന്നാൽ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് ധവളപത്രമിറക്കില്ലെന്നും ബാധ്യതകൾ തുടർന്നുള്ള മുന്നോട്ട് പോക്കിന് തടസ്സമാവില്ലെന്നും ധനമന്ത്രി അവകാശപ്പെട്ടു. പ്രതിസന്ധി മറികടക്കാൻ നികുതി പിരിവ് ഊർജിതമാക്കാനാണ് സർക്കാർ തീരുമാനം.
എന്നാൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തേക്കാൾ കടം കുറഞ്ഞുവെന്നാണ് മന്ത്രി പറയുന്നത്. എന്നാൽ കേരളത്തിലെ അവസ്ഥ ശ്രീലങ്കൻ പ്രതിസന്ധിക്ക് സമാനമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ശ്രീലങ്കയുമായി സംസ്ഥാനത്തെ കടം താരത്യമം ചെയ്യാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. കടം എടുക്കാതെ ഒരു സർക്കാരിനും മുന്നോട്ട് പോവാനാവില്ല. കടം കുറയ്ക്കാൻ ആണ് സർക്കാർ ഉദ്ദേശിക്കുന്നത്. ആവശ്യമുള്ള ഒരു വികസന പദ്ധതിയിൽ നിന്നും പിന്നോട്ട് പോവാനുദ്ദേശിക്കുന്നില്ലെന്നും സർക്കാർ നിയമസഭയിൽ പറഞ്ഞു.
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…
ബ്രോ ഡാഡി സിനിമ സെറ്റിൽ യുവതിയെ ബലാൽസംഗത്തിനിരയാക്കിയ സംഭവത്തിൽ പ്രതിക്ക് രക്ഷപ്പെടാനുള്ള എല്ലാ വഴിയും ഒരുക്കിയത് സിപിഎം പാർട്ടി ലോക്കൽ…
ഒരു മാധ്യമം തന്നെ പാക്കി എന്ന് വിളിച്ചതിൽ അരിശം പരസ്യമായി പ്രകടിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഋഷി സുനക്…