തിരുവനന്തപുരം. ജീര്‍ണതയുടെ മൂര്‍ധന്യാത്തിലെത്തിയ കേരള നിയമസഭ ജനാധിപത്യ അവകാശങ്ങള്‍ ചവിട്ടിമെതിക്കുക യാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കമ്യൂണിസ്റ്റ് നേതാവ് ആര്‍ സുഗതന്‍ ജീവിച്ചിരുന്നെങ്കില്‍ സെക്രട്ടേറിയറ്റിന് പകരം നിയമസഭാ മന്ദിരം ഇടുച്ചു നിരത്തി അവിടെ ചൊറിയണ്ണം നടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സുഗതന്‍ മുമ്പ് സെക്രട്ടറിയേറ്റിനെ ക്കുറിച്ചാണ് ഇത് പറഞ്ഞതെങ്കിലും ഇപ്പോള്‍ ഇത് രണ്ടിനും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുവാന്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാത്ത വ്യക്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ പണം ഉപയോഗിച്ച് ലക്ഷങ്ങള്‍ ചെലവാക്കി തുടങ്ങിയ സഭാ ടിവി പാര്‍ട്ടി ചാനല്‍ പോലെയാണ്. ഭരണകക്ഷി അംഗങ്ങളുടെ മാത്രം കാണിക്കുകയും അവരുടെ പ്രസംഗം മാത്രം കേള്‍പ്പിക്കുകയും ചെയ്യുന്നു.
പക്ഷപാതപരമായിട്ടാണ് സഭാ ടിവി പ്രവര്‍ത്തിക്കുന്നത്. ക്രൂരമായി മര്‍ദനമേറ്റ പ്രതിപക്ഷത്തെ ഏഴ് എംഎല്‍എമാര്‍ക്കെതിരേ ജാമ്യമില്ലാ കേസെടുത്തു. എന്നാല്‍ ഭരണപക്ഷത്തെ രണ്ട് പേര്‍ക്കെതിരേ ജാമ്യം കിട്ടാവുന്ന കേസാണ് എടുത്തതെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…
ബ്രോ ഡാഡി സിനിമ സെറ്റിൽ യുവതിയെ ബലാൽസംഗത്തിനിരയാക്കിയ സംഭവത്തിൽ പ്രതിക്ക് രക്ഷപ്പെടാനുള്ള എല്ലാ വഴിയും ഒരുക്കിയത് സിപിഎം പാർട്ടി ലോക്കൽ…
ഒരു മാധ്യമം തന്നെ പാക്കി എന്ന് വിളിച്ചതിൽ അരിശം പരസ്യമായി പ്രകടിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. ഋഷി സുനക്…