കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർക്കെതിരേ എഫ് ഐ ആർ ഇട്ട പോലീസ് ഉദ്യോഗസ്ഥർക്കെതിരേ കേന്ദ്ര സർക്കാർ അന്വേഷണം. കേസെടുത്ത കാരണങ്ങൾ നിയമ പ്രകാരം നിലനില്ക്കില്ല എന്ന് കേന്ദ്ര തല അന്വേഷണത്തിൽ കണ്ടെത്തിയാൽ
കടുത്ത നടപടി ഉണ്ടാകും എന്ന് അറിയുന്നു. തെറ്റായ വിധത്തിൽ എഫ് ഐ ആർ ഇടുന്നതും കേസ് ചുമത്തുന്നതും സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾക്ക് എതിരാണ്.
കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ വെളിപ്പെടുത്തിയത് കളമശേരി സ്ഫോടനത്തിൽ ഹമാസ് ഭീകരന്മാരുടെ പങ്ക് അന്വേഷിക്കും എന്നും അന്വേഷിക്കണം എന്നുമാണ്. എന്നാൽ ഇത്തരത്തിൽ ഒരു നിലപാട് പറയാൻ കേന്ദ്ര മന്ത്രിക്ക് അധികാരം ഉണ്ട് എന്നാണ് നിയമ വൃത്തങ്ങൾ പറയുന്നത്
കേന്ദ്ര മന്ത്രിക്കെതിരെ FIR, കേന്ദ്രം ഇടയുന്നു, വിവരങ്ങൾ ആരാഞ്ഞ് ആഭ്യന്തരമന്ത്രാലയം, ഹമാസ് നേതാവിൻ്റെ പ്രസംഗം വിഷയമാക്കി നടപടിക്ക് സാദ്ധ്യത.
ഒരുകാര്യം ഉറപ്പാണ്. നിയമപ്രകാരം എഫ് ഐ ആർ നിലനില്ക്കില്ലെങ്കിൽ നടപടിക്ക് വിധേയനാകുന്നത് എഫ് ഐ ആർ ഇട്ട പോലീസുകാരൻ മാത്രം ആയിരിക്കും.കാരണം അന്വേഷണ വിധേയമായിട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ആയിരിക്കും ഇതുമായി ബന്ധപ്പെട്ട ഉത്തരവാദി. ഉന്നത സമ്മർദ്ദം ഉണ്ട് എങ്കിലും ഇത്തരം സാഹചര്യത്തിൽ നിയമ നടപടി സ്വീകരിച്ച ഉദ്യോഗസ്ഥൻ ആയിരിക്കും മറുപടി പറയേണ്ടി വരിക.
കേരള പോലീസിൽ മുകളിൽ നിന്നും ഫോണിൽ സമ്മർദ്ദം ഉണ്ട് എങ്കിലും ഇത്തരത്തിൽ കേസുകൾ എടുക്കാൻ ഉത്തരവ് ഇറക്കാരില്ല. അതിനാൽ തന്നെ ഉന്നത ഉദ്യോഗസ്ഥർ സുരക്ഷിതർ ആയിരിക്കും. കേന്ദ്ര തലത്തിൽ തന്നെ കേന്ദ്ര മന്ത്രിക്കെതിരായി നടന്ന ഗൂഢാലോചന അന്വേഷിക്കുന്നു എന്നാണറിയുന്നത്.
രാജ്യ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര മന്ത്രി തന്റെ ഔദ്യോഗിക കൃത്യ നിർവഹണം ഉപയോഗിച്ചു എന്ന് തെളിഞ്ഞാലും എഫ് ഐ ആർ ഇട്ട പോലീസുകാരന്റെ പണി പോകും.കാരണം മന്ത്രിമാർ ചെയ്യുന്ന ഔദ്യോഗിക കാര്യങ്ങൾക്ക് ജുഡീഷ്യൽ ഇമ്യൂണിറ്റി ഉണ്ട്. ഇത്തരം കാര്യങ്ങൾക്ക് നടപടി എടുക്കാൻ ഗവർൺനറുടേയോ രാഷ്ട്രപതിയുടേയോ അനുമതി കൂടിയേ തീരൂ എന്നും പറയുന്നു.
മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…
പത്തനംതിട്ട : നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് നടപടി.…
പുന്നപ്ര : പുന്നപ്ര മിൽമയിലെ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ…
ആലപ്പുഴ മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തിയതായി ഭർത്താവ് അനിൽ കുമാർ പറഞ്ഞതായി മുഖ്യ സാക്ഷി സുരേഷ്…
ബസിൽ നിന്ന് വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…
ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…