പത്ത് വര്‍ഷത്തോളം അര്‍ബുദത്തോട് പോരാടിയാണ് നടി ശരണ്യ മരണപ്പെട്ടത്. ഇപ്പോഴും ആ മരണ വാര്‍ത്തയുടെ ഞെട്ടലില്‍ നിന്നും മാറിയിട്ടില്ല് മലയാള സീരിയല്‍ മേഘല. നിരവധി ശ്ത്രക്രിയകള്‍ ഇതിനോടകം ആ ശരീരത്തില്‍ നടത്തി. നടിയുടെ മരണം അറിഞ്ഞ് നിരവധി പേരാണ് സോഷ്യല്‍ മീഡിയകളിലും മറ്റും പോസ്റ്റുകള്‍ ഇടുകയും ആദരാഞ്ജലികള്‍ നേരുകയും ചെയ്തത്. ഇപ്പോള്‍ ശരണ്യയുടെ ആദ്യ നായകന്‍ കിഷോര്‍ സത്യ നടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ശരണ്യയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കിഷോര്‍ പങ്കുവെച്ചത്.
കിഷോറിന്റെ വാക്കുകള്‍ ഇങ്ങനെ, ‘ശരണ്യ ഒരു റിയല്‍ ഫൈറ്റര്‍ തന്നെയായിരുന്നു. വളരെ ചെറുപ്പത്തില്‍ ആരും ഭയപ്പെട്ടുപോകുന്ന ഒരു രോഗം വന്നിട്ടും അവള്‍ പോരാടി. അവളുടെ മനോബലം കൊണ്ടുതന്നെയാണ് അവള്‍ ഇത്രയും പോരാടിയത്. രോഗത്തെ തോല്‍പിച്ച ഒരുപാട് പേരുടെ കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട് ഇതും അതുപോലെ ആകും എന്ന് ഞാന്‍ കരുതിയിരുന്നു. മന്ത്രകോടി എന്ന സീരിയലില്‍ തന്റെ ഭാര്യയായി ശരണ്യ അഭിനയിച്ചതിന്റ ഓര്‍മകളും കിഷോര്‍ പങ്കുവെച്ചു. ‘മന്ത്രകോടിയിലെ കഥാപാത്രത്തിനായി മൂന്നാമതായി എത്തിയ നടിയായിരുന്നു ശരണ്യ, ഏറെ ഭാര്യയായ മീര എന്ന കഥാപാത്രമായിരുന്നു അത്. അന്ന് തന്റെ അഭിനയ മികവുകൊണ്ട് എന്ന് അത്ഭുതപ്പെടുത്തിയിരുന്നു അവര്‍.
വലിയ പ്രതിഭയുള്ള നടിയായിരുന്നു ശരണ്യ. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം കറുത്തമുത്തു സീരിയലില്‍ എന്റെ സഹോദരന്റെ ഭാര്യയായി വേഷമിട്ടത് ശരണ്യ ആയിരുന്നു. അഭിനയത്തെക്കാളേറെ സ്വന്തം കുടുംബത്തോടുള്ള ശരണ്യയുടെ ഡെഡിക്കേഷനാണ് അന്ന് എന്നെ ആകര്‍ഷിച്ചത്. അന്ന് അവളുടെ കുടുംബത്തിലെ ഏക സാമ്പത്തിക സ്രോതസ്സ് അവള്‍ മാത്രമായിരുന്നു എന്ന് ഒരുപാട് പേര്‍ക്ക് അറിയില്ല. തന്റെ സന്തോഷം മാറ്റിവെച്ചു കുടുംബത്തിനുവേണ്ടി, തന്റെ സഹോദരങ്ങളെ പഠിപ്പിക്കാനും ഒക്കെ ശരണ്യ കഷ്ടപ്പെട്ടിരുന്നു. യുവതലമുറയ്ക്ക് ഒരു മാതൃക തന്നെയാണ് ശരണ്യ. അവളുടെ നെടുംതൂണും ശക്തിയും ഒക്കെ സീമയായിരുന്നു. ശരണ്യയേക്കുറിച്ചു പറയുമ്പോഴെല്ലാം അവള്‍ക്കൊപ്പം തന്നെ എടുത്തു പറയണ്ട പേരാണ് സീമ ജി നായരുടേത്. ശരണ്യയുടെ ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം തന്നെയാണ് സീമ. അവളുടെ നെടുംതൂണും ശക്തിയും ഒക്കെ സീമയായിരുന്നു. സീമയില്ലാതെ ശരണ്യ ഇല്ലായിരുന്നു. ശരണ്യക്കായി സീമ ചെയ്ത കാര്യങ്ങള്‍ പ്രശംസിക്കാവുവുന്നതിലും അപ്പുറമാണ്,’
അര്‍ബുദത്തോട് പത്ത് വര്‍ഷത്തോളം നീണ്ട പോരാട്ടത്തിനൊടുവിലാണ് ശരണ്യ ശശി എന്ന നടി വിടപറഞ്ഞത്. സീരിയല്‍സിനിമ രംഗത്ത് സജീവമായിരിക്കെ 2012ല്‍ ബ്രെയിന്‍ ട്യൂമര്‍ ബാധിക്കുന്നത്. മഹാരോഗത്തിനെതിരായ അസാധാരണ പോരാട്ടം എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. തലയിലടക്കം 11 തവണയാണ് ശസ്ത്രക്രിയ നടത്തിയത്. അഭിനയത്തില്‍ വീണ്ടും സജീവമാകണമെന്ന ആഗ്രഹത്തിനിടെയാണ് മെയ് മാസത്തില്‍ കൊവിഡ് കൂടി ബാധിക്കുന്നത്. ഇതോടെ സ്ഥിതി ഗുരുതരമായി. വീണ്ടുമൊരു ശസ്ത്രക്രിയക്ക് തയ്യാറെടുക്കുന്നതിനിടെയാണ് പ്രിയ നടി അകാലത്തില്‍ മാഞ്ഞുപോയത്.
കോട്ടയം തലയോലപ്പറമ്പില്‍ അധ്യാപകന്‍ സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. ബഷീര്‍ സ്മാരക വിഎച്ച്‌എസ് സ്‌കൂളിലെ അധ്യാപകനായ പി.പി. സന്തോഷ് കുമാറാണ്…
കോഴിക്കോട് : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു എന്ന് പരാതി. നാലര വയസ്സുകാരിയെ ബന്ധുവീട്ടിൽ വച്ചു…
ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ സിബിഐ…
കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…
തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…
എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…