കൊച്ചിയിലെ പോലീസ് സബ് ഇൻസ്പ്ക്ടർ ആണ് അനന്തലാൽ… ഇദ്ദേഹമാണ് പുരാവസ്തു തട്ടിപ്പ്കാരൻ മോൻസൺ മാവുങ്കലിന്റെ അടുത്ത് നിന്നും പണം എണ്ണി വാങ്ങി ഇപോൾ തൊപ്പി ഊരി വയ്ക്കേണ്ട അവസ്ഥയിൽ എത്തി നില്ക്കുന്നത്. കൊച്ചിയിലെ പോലീസ് ഉന്നതരും മയക്ക് മരുന്ന് കള്ളപണക്കാരും തമ്മിലുള്ള ഇഴപിരിയാത്ത ബന്ധം ഏറെ പ്രസിദ്ധമാണ്. കൊച്ചിയിൽ പെൺ വാണിഭം നടക്കാത്ത നക്ഷത്ര ഹോട്ടലുകൾ ഏതൊക്കെ എന്ന ചോദ്യം തന്നെ അപ്രസക്തമായിരിക്കും. കൊച്ചിയിലെ മയക്ക് മരുന്ന് പാർട്ടികൾ റിസോട്ടും ഹോട്ടലുകളും കേന്ദ്രീകരിച്ച് നടക്കുമ്പോൾ കോടീശ്വരന്മാരായി മാറുന്നത് കൊച്ചി വാഴുന്ന ഇതുപോലുള്ള അനന്തലാൽ മാരായിരിക്കും. കുപ്രസിദ്ധനും ശ്രീലങ്കൻ സ്ഫോടനുമായി ബന്ധം ഉള്ളതും എന്ന് കരുതുന്ന സജങ്ക എന്ന ക്യൂബൻ സ്വദേശി കൊച്ചിയിലെ ജിഞ്ചർ ഹൗസ് മ്യൂസിയം ഹോട്ടലിൽ വന്നിട്ട് അയാളേ പിടിക്കാതെ എസ്കോർട്ടോടെ വിമാനത്താവളത്തിൽ ആനയിച്ച് എത്തിച്ച ഏമാന്മാരാണ് കൊച്ചി പോലീസിലെ രാജ്യദ്രോഹികൾ. സജങ്കയേ പിടിക്കാൻ എൻ ഐ എയും എൻ ഫോഴ്മെന്റും സി ബി ഐയും പാഞ്ഞെത്തിയപ്പോൾ കേരളാ പോലീസ് ഇതെല്ലാം മുൻ കൂട്ടി കണ്ട് ഇയാളേ വിമാനം കയറ്റി വിട്ട് രാജ്യസ്നേഹം കാണിച്ചിരുന്നു
കൊച്ചിയിലെ പോലീസ് ഏമാന്മാരുടെ കഥ പറയാൻ പോയാൽ കോടികൾ ഇന്ത്യയിലും വിദേശത്തും കുമിഞ്ഞ് കൂടുന്ന അവരുടെയും ബന്ധുക്കളുടേയും ബിനാമികളുടേയും സ്വത്ത് വിവരങ്ങളുടെ കണക്കുകൾ എടുക്കേണ്ടി വരും
ഇപ്പോൾ പെരും കള്ളൻ മോൻസൺ മാവുങ്കലിന്റെ അടുത്ത് നിന്നും കാ എണ്ണി വാങ്ങി കുടുങ്ങിയ ആളാണ് കൊച്ചിയിലെ ഈ പോലീസ് ഇൻസ്പ്ക്ടർ. എസ് ഐ അനന്തലാൽ എപ്പോഴും കൊച്ചിയിൽ കെട്ടിപിടിച്ച് കിടക്കും. കേരളാ പോലീസിൽ ഡി ജി പി മാറിയാലും കേരളത്തിലെ സകല പോലീസുകാരേ സ്ഥലം മാറ്റിയാലും മോൻസൺ മാവുങ്കലിന്റെ കാശ് എണ്ണി വാങ്ങിയ അനന്തലാലിനു മാത്രം മാറ്റമില്ല. കൊച്ചിയിൽ ഏത് ഉന്നത പോലീസ് അധികാരി വന്നാലും ഡീലും ബിസിനസും ഒക്കെ എങ്ങിനെ നടത്തി അവരെ കൈയ്യിലെടുക്കണം എന്ന് ഈ അനന്തലാനിനറിയാം
ഇയാളേ ഇപ്പോൾ കൈയ്യോടെ പിടിച്ചിരിക്കുന്നത് കേരളത്തിന്റെ ഡി ജി പി അനിൽ കാന്ത്. കൊച്ചിയിലെ പല പോലീസ് തമ്പുരാന്മാർ നോക്കിയിട്ട് പോലും ഡി ജി പി അനിൽ കാന്തിനെ മയക്കാനും വളയ്ക്കാനും ആയില്ല
ഡി ജി പി അനിൽ കാന്ത് എഴുതിയ കത്തിങ്ങനെ,
അനന്തലാൽ എന്ന കാക്കിയുടെ വിലയും നെറിയും കളയുന്ന കൊച്ചിയിലെ എസ് ഐക്ക് എഴുതിയ സാധനമാണ്. ഇതിൽ പറയുന്നത് മോൻസൺ മാവുങ്കലിന്റെ 10 കോടിയുടെ ബാങ്കിടപാടുകൾ പരിശോധിച്ചപ്പോൾ 1 ലക്ഷം രൂപ അനന്തലാലിനു നല്കി എന്ന് കണ്ടെത്തുകയായിരുന്നു. എല്ലാം ബാങ്ക് രേഖ ആയതിനാൽ ഇ ജി പിക്ക് മുന്നിൽ അനന്തലാലിനു എല്ലാം സമ്മതിക്കേണ്ടി വന്നു.
കൊച്ചിയിലെ അനന്തലാൽ ഇപ്പോൾ കൊച്ചി മെട്രോയിലെ എസ് ഐ ആണ്. സിനിമാ കമ്പം ഉണ്ട്. പെറ്റി കേസ് മുതൽ മാസ്ക് കേസ് വരെ ഓടിച്ചിട്ട് പിടിച്ച് ഇയാൾ ജനത്തേ ദ്രോഹിച്ച വില്ലനായിരുന്നു. ഇല്ലാത്ത കേസെടുത്ത് മാധ്യമങ്ങൾക്ക് കള്ള വാർത്ത നല്കി ചാനലിൽ തല കാണിക്കാൻ മുട്ടി നില്ക്കുന്ന ആൾ. പിണറായി വിജയനെ വയ്ച്ച് വരെ ഇയാൾ മുഖ്യമന്ത്രിയുടെ പേരുപയോഗിച്ച് കള്ള കേസ് എടുത്ത് പാവങ്ങളേ ഉപദ്രവിച്ചു. പിണറായിയെ സുഹിപ്പിക്കാനായിരുന്നു ഈ കള്ള കേസ് എടുത്തത്. പിണറായി വിജയനെ വിമർശിച്ചാൽ വരെ കള്ള കേസെടുക്കുന്ന പോലീസുകാർ ഇതെല്ലാം അറിഞ്ഞിരിക്കുക
ഈ എസ് ഐ അനന്തലാൽ പീഡിപ്പിച്ച നിരപരാധിയായ ഒരാൾ ഇപ്പോൾ മനോരോഗിയായി വീട്ടിൽ പൂട്ടിയിട്ട നിലയിലാണ്. കൊച്ചിയിലെ ഡീലുകളുടെ ദല്ലാൾ ആയിരുന്ന അനന്തലാലിനു കേരളാ പോലീസ് ഡി ജി പി നല്കിയ വിശേഷണം ഇങ്ങിനെ
തട്ടിപ്പുകാരിൽ നിന്നും കാശ് വാങ്ങിയ അനന്തലാൽ കേരളത്തിന്റെ മുഴുവൻ പോലീസുകാരുടേയും വില കളഞ്ഞു എന്നും പോലീസിന്റെ യശസ് കളങ്കപ്പെടുത്തി എന്നും ഡി ജി പി അനന്തലാൽ എന്ന ഇയാളേ പറ്റി പച്ചക്ക് എഴുതി വയ്ച്ചിരിക്കുന്നു. നമ്മുടെ ശംബളം വാങ്ങി കള്ളനും മയക്ക് മരുന്ന് കാർക്കും, പിള്ളേരേ ബലാൽസംഗം ചെയ്യുന്നവർക്കും സഹായങ്ങളും കുറ്റകൃത്യം ചെയ്യാൻ സംരക്ഷണവും നല്കുന്ന ഇത്തരം അനന്തലാൽ മാർക്ക് ഇടാനുള്ളതല്ല കാക്കിയും പോലീസിന്റെ തൊപ്പിയും. ഇത്തരം ഫ്രാഡുകളേ പിടിച്ച് രാജ്യദ്രോഹത്തിനു അകത്തിട്ടാൽ മാത്രം പോരാ..ഇവർ ഇതുവരെ ഉണ്ടാക്കിയ സമ്പത്തും [പണവും കണ്ട് കെട്ടണം.. ഇതുവരെ വാങ്ങിയ മുഴുവൻ ശംബളവും തിരിച്ച് പിടിക്കണം..നാട്ടിൽ വേറേ ആമ്പിള്ളേർ ഇല്ലാഞ്ഞിട്ടല്ലല്ലോ..ഇത്തരക്കാർ പോലീസിൽ തുടരുന്നത്
പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…
ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…
കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…