entertainment

സുധിയുടെ രണ്ട് ഭാര്യമാരും ക്രിസ്ത്യാനികളായിരുന്നു, ഞാൻ ജാതി നോക്കാറില്ല- സുധിയുടെ സഹോദരൻ

കൊല്ലം സുധി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരം ആയിരുന്നു. സുധിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ നിന്നും സുധിയുടെ കുടുംബവും ആരാധകരും സഹപ്രവർത്തകരും ഇതുവരെയും മോചിതരായിട്ടില്ല. ജീവിത പ്രതിസന്ധികളെ മുഴുവൻ തരണം ചെയ്താണ് സുധി എന്ന അതുല്യ കലാകാരൻ ജീവിതം കരപിടിപിടിപ്പിക്കാൻ ഓടിക്കൊണ്ടിരുന്നത്. കൈക്കുഞ്ഞായിരുന്ന മകനെ ഉപേക്ഷിച്ചു ആദ്യ ഭാര്യ പോയപ്പോൾ തളരാതെ സുധി പിടിച്ചു നിന്നത് ആ മകന് വേണ്ടി ആയിരുന്നു. കിച്ചു എന്ന് വിളിക്കുന്ന രാഹുൽ ആയിരുന്നു സുധിയുടെ ജീവിതം എന്ന് തന്നെ പറയാം. കൊല്ലം സുധിയെക്കുറിച്ച് സഹോദരൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

സുധി ആദ്യം കല്യാണം കഴിച്ചതും ക്രിസ്ത്യനെ ആയിരുന്നു. രണ്ടാമത് കെട്ടിയതും അതെ. സുധിയുടെ ഭാര്യ എന്ന് പറഞ്ഞാൽ എന്റെ അനിയത്തിയാണ്. അതിന്റെ ജാതിയൊന്നും ഞാൻ നോക്കാറില്ല, പള്ളിയിൽ പോവാറുണ്ടോ എന്ന് പോലും ചോദിക്കാറില്ല. ഇവിടെ വന്നാൽ ഞങ്ങളൊന്നിച്ച് അമ്പലങ്ങളിലേക്കൊക്കെ പോവാറുണ്ട്.

സുധിയുടെ ആദ്യ സിനിമ ഞങ്ങൾ കണ്ടിരുന്നു. അവനാണ് കൊണ്ടുകാണിച്ചത്. ഇവിടെ വന്നാൽ എല്ലാവരും ഒന്നിച്ച് സിനിമയ്ക്ക് പോവും. ഫുഡൊക്കെ കഴിച്ച് ഞങ്ങളങ്ങ് പോവും. കോര എന്നാണ് അവൻ എന്നെ വിളിക്കുന്നത്. ഞാൻ കൂരി എന്നാണ് അവനെ വിളിക്കുന്നത്. സിനിമയിൽ അഭിനയിച്ച് കഴിഞ്ഞാൽ എന്നോട് വന്ന് വീമ്പ് പറയാറുണ്ട്. ഇപ്പോൾ ഒരു സിനിമ വരും, നോക്കിക്കോ എന്നൊക്കെ പറയും.

സുധിയുടെ കൂടെ പോവണമെന്ന് പറഞ്ഞ് മോൻ വാശി പിടിക്കുന്നത് കൊണ്ടാണ് അവൻ കൊണ്ടുപോയത്. അപ്പോൾ കർട്ടൻ പിടിക്കുന്നു എന്നേയുള്ളൂ. സുധി ഇവിടെയുണ്ടെങ്കിൽ അവൻ സ്‌കൂളിലൊന്നും പോവുകയേയില്ല. അവര് രണ്ടാളും കൂടെ കറങ്ങാനൊക്കെ പോവും. സുധി പോയ ശേഷം അവന്റെ സ്‌കിറ്റുകളൊന്നും കണ്ടിട്ടില്ല. മാനസികപ്രയാസമാണ്. അവൻ പരിപാടിക്ക് പോയെന്ന് വിശ്വസിക്കാനേ പറ്റൂ.

സുധിയുടെ ആദ്യവിവാഹം ഞങ്ങൾ അറിഞ്ഞില്ല. പരിപാടികൾക്കൊക്കെ പോവാനായി വീട്ടിൽ നിന്നും മാറി നിൽക്കാറുണ്ട്. ഒരു കത്തെഴുതി വെച്ചിട്ടുണ്ടെന്നും അത് നോക്കണമെന്നും എന്റെ ഭാര്യയോട് പറഞ്ഞിരുന്നു. തൃശ്ശൂര് ഒരു കുട്ടിയുമായി അടുപ്പത്തിലാണെന്നും, ഒരു കുട്ടിയുണ്ടെന്നുമൊക്കെയായിരുന്നു കത്തിൽ. ഞങ്ങൾക്കെല്ലാവർക്കും സങ്കടമായിരുന്നു. അങ്ങനെ അച്ഛനും അമ്മയും പെങ്ങളുമൊക്കെ പോയി അവരെ ഇങ്ങോട്ട് കൂട്ടി. സന്തോഷത്തോടെ ജീവിച്ച് വരികയായിരുന്നു അവർ. പിന്നീടാണ് അങ്ങോട്ടേക്ക് പോയത്.

അവര് ഡാൻസറായിരുന്നു. സുധിയാണ് കുട്ടിയെ പരിപാടികൾക്കൊക്കെ കൊണ്ടുപോയിരുന്നത്. സ്‌റ്റേജിന് പുറകിൽ കുട്ടിയെ കിടത്തിയാണ് പോയിരുന്നത്. അങ്ങനെയിരിക്കെയാണ് ആ കുട്ടി വേറൊരാളുടെ കൂടെ പോയത്. പിന്നെ സുധിയും മോനും ഇവിടെയായിരുന്നു. അമ്മയാണ് കുഞ്ഞിനെ നോക്കിയത്. ഞങ്ങളാരും നോക്കിയില്ലെന്ന് പറയാനാവില്ലല്ലോ. കാര്യങ്ങളറിയാതെയാണ് ആളുകൾ പലതും പറയുന്നത്. പിന്നീടാണ് രേണുവുമായുള്ള ഇഷ്ടത്തെക്കുറിച്ച് പറഞ്ഞത്. പ്രസവ സമയത്താണ് അവർ അങ്ങോട്ടേക്ക് പോയത്. കൊവിഡ് വന്നതോടെ അവർ അവിടെയായി. ഇടയ്‌ക്കൊക്കെ കുടുംബസമേതമായി ഇങ്ങോട്ടേക്ക് വരാറുണ്ട്. സന്തോഷത്തോടെയാണ് തിരിച്ച് പോവാറുള്ളത്.

Karma News Network

Recent Posts

ഗവര്‍ണറെ അധിക്ഷേപിക്കാൻ സ്വരാജ് നടത്തിയ നീക്കം പാളി, ഒറ്റവാക്കിൽ കണ്ടം വഴിയൊട്ടിച്ചു

സ്വരാജോ ,ഏതു സ്വരാജ് എനിക്ക് ഒന്നും അറിയില്ല ഈ സ്വരാജിനേയും മറ്റും,ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ചെറുവിരൽ അനക്കിയ സ്വരാജിനെ…

23 mins ago

മാന്നാർ കൊലക്കേസ്, മൂന്ന് പ്രതികള്‍ അറസ്റ്റില്‍, ഒന്നാംപ്രതി അനില്‍കുമാറാർ

ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കല എന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്ത കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ്…

25 mins ago

‘മുറുക്കിപ്പിടിക്കും ഇനി അങ്ങോട്ട്’ ഭർത്താവിനെ ചേർത്ത് പിടിച്ച് വായടപ്പിക്കുന്ന മറുപടി നൽകി മീര നന്ദൻ

കഴിഞ്ഞ ദിവസമായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ് വരൻ.…

40 mins ago

കൊയിലാണ്ടി കോളേജിലെ സംഘർഷം, എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…

1 hour ago

സാമ്പത്തിക തട്ടിപ്പ് കേസ്, മാണി സി. കാപ്പൻ എം.എൽ.എക്ക് തിരിച്ചടി

കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…

1 hour ago

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

2 hours ago