കോഴിക്കോട്. ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ജീവനക്കാരനെന്ന വ്യാജേനയെത്തി ആശുപത്രി വികസന സമിതിക്ക് കീഴിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു. പൊക്കുന്ന് തച്ചയിൽ പറമ്പ് വി. ദിദിൻകുമാർ എന്നയാൾക്കെതിരെയാണ് പരാതി. പ്രതി പലരിൽ നിന്നായി ഒന്നരക്കോടിയോളം രൂപ തട്ടിയെന്നാണ് പരാതി. രണ്ടു ദിവസത്തിനിടെ 15 പേർ ചേവായൂർ, മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനുകളിൽ പരാതിയുമായി എത്തി. മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമീഷണർ സുദർശന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. ഇവരിൽനിന്ന് 1,25,00,000 രൂപ തട്ടിയെന്നാണ് പൊലീസ് നിഗമനം. തുടർന്ന്ദിദിൻ കുമാറിനെതിരെ സാമ്പത്തിക തട്ടിപ്പിന് പൊലീസ് കേസ് എടുത്തു.
ആശുപത്രി വികസന സമിതിക്ക് കീഴിൽ വിവിധ ജോലികൾ വാഗ്ദാനം ചെയ്താണ് പണം തട്ടിയത്. ഭാര്യക്ക് ഡേറ്റ എൻട്രി ഓപറേറ്റർ ജോലി ശരിപ്പെടുത്താമെന്ന് ഉറപ്പുനൽകി ദിദിൻ 3,76,000 രൂപ തട്ടിയതായി കുരുവട്ടൂർ സ്വദേശി പറഞ്ഞു. പന്തീരാങ്കാവ് സ്വദേശിയിൽനിന്ന് 3,75,000 രൂപയും തട്ടിയിട്ടുണ്ട്. പണം നൽകിയവരെ കബളിപ്പിക്കുന്നതിനായി ആശുപത്രിയുടെ സീൽ പതിച്ച് നിയമന ഉത്തരവെന്ന് തോന്നിപ്പിക്കുന്ന പേപ്പർ കോപ്പിയും തട്ടിപ്പിനിരയായവർക്ക് ഇയാൾ അയച്ചുകൊടുത്തിരുന്നു.
എന്നാൽ, ഇയാൾ മെഡിക്കൽ കോളജ് ജീവനക്കാരനാണോ എന്നതു സംബന്ധിച്ച് പൊലീസിന് വ്യക്തത ലഭിച്ചിട്ടില്ല. വ്യാഴാഴ്ചയാണ് മെഡിക്കൽ കോളജ് പൊലീസിൽ ആദ്യ പരാതി ലഭിച്ചത്. ഇതിനു പിന്നാലെ പരാതിയുമായി കൂടുതൽ പേർ രംഗത്തെത്തുകയായിരുന്നു. 40ൽ അധികം പേർ ദിദിൻ കുമാറിന്റെ തട്ടിപ്പിനിരയായതായാണ് വിവരം. വരും ദിവസങ്ങളിൽ കൂടുതൽ പേർ പരാതിയുമായി പൊലീസിനെ സമീപിക്കുമെന്നാണ് കരുതുന്നത്. ഒന്നര വർഷത്തിനിടക്കാണ് ദിദിൻ ആശുപത്രി വികസന സമിതിക്കു കീഴിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽനിന്നായി പണം തട്ടിയത്.
ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരനാണെന്നായിരുന്നു ഇയാൾ പറഞ്ഞിരുന്നത്. തന്റെ സ്വാധീനം തെളിയിക്കുന്നതിനായി ആശുപത്രിയിൽനിന്ന് സർജറി അടക്കമുള്ള കാര്യങ്ങൾ ഇയാൾ ഇടപെട്ട് നേരത്തേയാക്കിക്കൊടുത്തിരുന്നതായും പരാതിക്കാർ പറഞ്ഞു.
പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും ജോലി ലഭിക്കാതിരിക്കുകയും പണം തിരികെ നൽകാതിരിക്കുകയും ചെയ്തതോടെയാണ് തട്ടിപ്പിനിരയായവർ പരാതിയുമായി രംഗത്തെത്തിയത്. ദിദിൻ ഒളിവിലാണ്. പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ പൊലീസിൽ അറിയിക്കണമെന്ന് മെഡിക്കൽ കോളജ് പൊലീസ് പറഞ്ഞു.
നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…
ഇസ്രയേൽ-ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…