കെ പി യോഹന്നാൻ അമേരിക്കയിൽ സുഖവാസത്തിലാണ് എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. എന്നാൽ ബിഷപ്പിനെ നാട്ടിലെത്തിക്കാൻ തയ്യാറെടുക്കുകയാണ് കേന്ദ്രസർക്കാർ. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ മേധാവി ബിഷപ്പ് യോഹന്നാനോട് വിട്ടുവീഴ്ച വേണ്ടെന്ന കടുത്ത നിലപാടിലാണ് അമിത് ഷായും. കോടികളുടെ തിരിമറി നടത്തിയെന്ന കേസിൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മേധാവി ബിഷപ്പ് കെ പി യോഹന്നാനെതിരെയാണ് ശക്തമായ അന്വേഷണം. 30 ഓളം ട്രസ്റ്റുകളിൽ ഭൂരിഭാഗവും കടലാസ് സ്ഥാപനങ്ങളാണെന്നും കള്ളപ്പണം വെളുപ്പിച്ചെന്നും ഉള്ള ആരോപണത്തിന്റെ പശ്ചാത്തലത്തിൽ എൻഫോഴ്സ്മെന്റിന്റെ അന്വേഷണവും അനിവാര്യമായിരിക്കുകയാണ്.
ബിഷപ്പ് കെപി യോഹന്നാനെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാൻ ഇഡിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയതായി സൂചനയുണ്ട്. ഇക്കാര്യത്തിൽ അന്വേഷണ ഏജൻസിയോട് സഹകരിക്കുന്ന സമീപനമാണ് കെ.പി.യോഹന്നാൻ സ്വീകരിച്ചിരിക്കുന്നത്. ഡിസംബറിൽ താൻ ഇന്ത്യയിൽ മടങ്ങിയെത്താമെന്നും ചോദ്യം ചെയ്യലിന് ഹാജരാകാമെന്നുമാണ് അദ്ദേഹത്തിന്റെ സന്ദേശം.
മറ്റൊരു വൈദീകൻ ഡാനിയേൽ വർഗീസ് യു.കെയിലേക്ക് കടന്നിരുന്നു. ഡാനിയേലിനു ഇ.ഡി നോട്ടീസ് അയച്ചിട്ടുണ്ട്. കള്ളപണം എത്തിച്ച് ഇന്ത്യൻ സംബദ് വ്യവസ്ഥ അട്ടിമറിച്ചിട്ട് ആരും വിദേശത്തേക്ക് രക്ഷപെടാമെന്നും ഒളിച്ചിരിക്കാമെന്നും കരുതണ്ട്. വരുന്ന വാർത്തകൾ വ്യാജമെന്ന് സൂചിപ്പിച്ച് കഴിഞ്ഞ ദിവസം ബിലിവേഴ്സ് ചർച്ചിന്റെ പി.ആർ.എ സിജോ പന്തപള്ളി വീഡിയോ ഇറക്കിയിരുന്നു.
ഇതിനിടെ സഭയുടെ നേതൃത്വത്തിനെതിരെ വിശ്വാസികൾ രംഗത്ത് വന്നു. ബിലിവേഴ്സ് ചർച്ചിലെ വൈദീകർ ചിലവിനു പണം ചോദിച്ചപ്പോൾ പശുവിനെയും ആടിനെയും വളർത്തി ജീവിക്കുവാൻ പറഞ്ഞവരാണ് ഇപ്പോൾ ഉള്ള നേതൃത്വം എന്ന് ബിലിവേഴ്സ് ചർച്ച് സേവ് ഫോറം പറഞ്ഞു.അതേ ആളുകളുടെ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിലെ ഡയറക്ടറേറ്റിലെ ബോർഡ് റൂമിൽ നിന്നാണ് കോടികളുടെ നോട്ടുകൾ പിടിച്ചത്. സഭയുടെ പണം മോഷ്ടിച്ച് സഭയുടെ സ്ഥാപനത്തിനുള്ളിൽ തന്നെ ഒളിപ്പിച്ചത് ലോക ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത സംഭവമാണ് എന്ന് ബിലിവേഴ്സ് ചർച്ച് സേവ് ഫോറം പറഞ്ഞു. ഈ കള്ള പണത്തിനു സഭ സമാധാനം പറയണം എന്നും അല്ലാത്തപക്ഷം പത്രസമ്മേളനങ്ങളും വെളിപ്പെടുത്തലുകളും രാജ്യതലസ്ഥാനത്തെക്ക് മാറ്റേണ്ടിവരും എന്നും വിശ്വാസികളുടെ കൂട്ടായ്മ പറഞ്ഞു.
സത്യം തെളിയിക്കാൻ ഏതറ്റംവരെ ജീവനുള്ള കാലത്തോളം പോകുവാൻ തയ്യാറായി തന്നെയാണ് ഈ പ്രവർത്തനങ്ങൾക്ക് ഞങ്ങൾ ചുക്കാൻ പിടിക്കുന്നത് എന്നും വിശ്വാസ സമൂഹ കൂട്ടായ്മ വ്യക്തമാക്കി.കെ.പി യോഹന്നാൻ ഇന്ത്യയിൽ വന്നാൽ അറസ്റ്റിലാകുമോ എന്നും നിയമ നടപടി നേരിടേണ്ടി വരുമോ എന്നും യോഹന്നാൻ തന്നെ ഭയക്കുന്നു. അതിനാൽ 70 വയസു പിന്നിട്ട് ഇദ്ദേഹം അമേരിക്കയിൽ തന്നെ ഒളിവിൽ എന്ന വിധം കഴിയാനാണ് തീരുമാനം എങ്കിൽ കേസന്വേഷണം മറ്റൊരു കീറാമുട്ടിയാകും. അപ്പോൾ ആസ്തികൾ കണ്ടുകെട്ടുന്നതിലേക്കും കേന്ദ്ര സർക്കാർ നടപടി വന്നേക്കാം
കോട്ടയം: ചാരിറ്റിയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. ഏറ്റുമാനൂർ പേരൂർ…
പത്തനംതിട്ട: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി. കോട്ടയം, പത്തനംതിട്ട സ്വദേശികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കരിച്ചു.…
കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ…
തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം…
കൊല്ലം ∙ വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഒൻപതെണ്ണം അവശനിലയിൽ. വെളിനല്ലൂർ വട്ടപ്പാറ…
പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 3 രൂപയും 3.02 രൂപയും വർധിപ്പിച്ച കർണാടകത്തിൽ ജനരോക്ഷം പൊട്ടിപുറപ്പെട്ടു. കോൺഗ്രസ് സർക്കാരിനെതിരെ…