കോഴിക്കോട് തിക്കോടിയിൽ യുവതിയെ തീ കൊളുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ച യുവാവും പുലർച്ചയോടെ മരിച്ചു. പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന തിക്കോടി പള്ളിത്താഴം സ്വദേശി നന്ദകുമാർ(30) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ യുവാവ് പുലർച്ചെ രണ്ട് മണിയോടെയാണ് മരിച്ചത്.
യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് നാട്. ഗേറ്റിന് മുന്നിൽ കത്തിക്കരിഞ്ഞ രണ്ട് മനുഷ്യ ശരീരങ്ങളാണ് ആസമയം പരിസരത്തുണ്ടായിരുന്നവർ കണ്ടത്. ചോറ്റുപാത്രം, ഒരു കുപ്പിയിൽ കറി, രണ്ട് പേരുടെയും ചെരിപ്പുകൾ, കത്തിയ ഒരു നോട്ട് ബുക്ക്, ഒരു ബാഗ്, പെട്രോൾ വാങ്ങിയ രണ്ട് പ്ലാസ്റ്റിക് കുപ്പി ഇതെല്ലാം പ്രദേശത്ത് ചിതറിക്കിടന്നു. കൃഷ്ണപ്രിയ തന്നിൽ നിന്നകന്നു പോകുമോ എന്ന സംശയമാണ് നന്ദകുമാറിനെ ഈ കൃത്യത്തിന് പ്രേരിപ്പിച്ചതെതെന്ന് പറയപ്പെടുന്നു.
പാവപ്പെട്ട കുടുംബത്തിന്റെ പ്രതീക്ഷയായിരുന്നു കൃഷ്ണപ്രിയ. പഠനത്തിൽ മിടുക്കി. പ്ലസ്ടുവും ഡിഗ്രിയും എം.സി.എ.യും കഴിഞ്ഞു. ഡിസംബർ ഒമ്പതിന് തിക്കോടി പഞ്ചായത്തിൽ പ്ലാനിങ് വിഭാഗം പ്രോജക്ട് അസിസ്റ്റൻറായാണ് താത്‌കാലിക ജോലി ലഭിച്ചത്. അച്ഛൻ മനോജന് ഹൃദയസംബന്ധമായ അസുഖമാണ്. എങ്കിലും സാമൂഹിക, ജീവകാരുണ്യ പ്രവർത്തനത്തിന് മുൻപന്തിയിലുണ്ടാകും. അമ്മ സുജാത സോപ്പുനിർമാണജോലി ചെയ്യുന്നു. സി.പി.എം. കുറ്റിവയൽ ബ്രാഞ്ച് മെമ്പറാണ്. സഹോദരൻ യദുകൃഷ്ണൻ വെസ്റ്റ്ഹിൽ ഗവ. പോളിടെക്നിക് വിദ്യാർഥിയാണ്.
നന്ദകുമാർ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി ഇന്നലെ മരണത്തിന് കീഴടങ്ങിയിരുന്നു. തിക്കോടി പഞ്ചായത്തിലെ താത്കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയ(23) ആണ് മിരി്ച്ചത്. ഇന്നലെ രാവിലെ പത്ത് മണിക്കാണ് സംഭവമുണ്ടായത്. തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ വെച്ചാണ് നന്ദകുമാർ കൃഷ്ണപ്രിയയുടെ മേൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്.
കൃഷ്ണപ്രിയയുമായി സംസാരിച്ചു കൊണ്ടിരിക്കെ നന്ദകുമാർ കയ്യിൽ കരുതിയിരുന്ന കുപ്പിയിൽ നിന്നും പെട്രോൾ കൃഷ്ണപ്രിയയുടെ ശരീരത്തിൽ ഒഴിക്കുകയായിരുന്നു. ശേഷം ബാക്കി പെട്രോൾ സ്വന്തം ശരീരത്തിൽ ഒഴിച്ച് യുവാവ് തീ കൊളുത്തി. ഇരുവരും നേരത്തെ പ്രണയത്തിലായിരുന്നെന്നും പ്രണയ ബന്ധത്തിലെ പ്രശ്‌നങ്ങൾ കാരണം ഉണ്ടായ നൈരാശ്യമാണ് അതിക്രമത്തിന് കാരണമായതെന്നാണ് സൂചന.
നടുറോഡിലെ മേയർ- കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കമാണ് ഇപ്പോഴത്തെ രാഷ്ട്രീയ കേരളത്തിലെ ഒരു പ്രധാന ചർച്ചാ വിഷയം. ഡ്രൈവറുമായുള്ള തർക്കത്തിൽ മേയർ…
കണ്ണൂർ ചെറുകുന്നിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. ഗ്യാസ് ടാങ്കറും സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ചാണ് അപകടം. കാസർകോട് കാലിച്ചാനടുക്കം ശാസ്താം പാറ…
കണ്ണൂർ പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിനെയും രക്തസാക്ഷിയാക്കി സിപിഎം. പാനൂർ കിഴക്കുവയിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം എം.…
കേരളത്തിന്റെ മുഖ്യമന്ത്രി കസേര പിടിക്കാൻ ബിജെപി സജ്ജമായി,സഖാക്കൾ ജയിലിൽ കയറാൻ ഒരുങ്ങിക്കോ മുന്നറിയിപ്പു നല്കി ശോഭാ സുരേന്ദ്രൻ. കേരളത്തിലെ മുഖ്യമന്ത്രികസേരയ്ക്കായി…
ന്യൂഡൽഹി∙ ഖലിസ്ഥാൻ അനുകൂല പരിപാടിയിൽ പ്രസംഗിച്ച സംഭവത്തിൽ ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചു. ഏപ്രിൽ 28ന്…
തിരുവനന്തപുരം: ഇ.പി. ജയരാജനെ തൊടാൻ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ഭയമാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ ഏജൻ്റായി ബി.ജെ.പിയുമായി സംസാരിച്ച ഇ.പി…