നിരവധി സിനിമകളിൽ വില്ലൻ വേഷത്തിൽ തിളങ്ങിയ നടൻ കുണ്ടറ ജോണിയുടെ മരണത്തിന്റെ ഞെട്ടലിലാണ് സിനിമ ലോകം. ഇന്നലെ രാത്രിയാണ് ഹൃദായാഘാതത്തെെത്തുടർന്ന് നടൻ നമ്മെ വിട്ടു പിരിഞ്ഞത്. നാല് ഭാഷകളിലായി അഞ്ഞൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് അദ്ദേഹം. 1979-ൽ നിത്യവസന്തം എന്ന സിനിമയിലൂടെയാണ് അദ്ദേഹത്തിൻറെ സിനിമാജീവിതം തുടങ്ങിയത്.
വില്ലൻ വേഷത്തിൽ നിറഞ്ഞാടുന്ന കാലത്തായിരുന്നു ജോണിയുടെ വിവാഹം. ഫാത്തിമ മാതാ കോളേജിലെ ഹിന്ദി വിഭാഗം അധ്യാപിക സ്റ്റെല്ലയാണ് ഭാര്യ. സ്റ്റെല്ലയ്ക്ക് കോളേജിൽ നേരിടേണ്ടിവന്ന വലിയൊരു ചോദ്യം ഈ വില്ലനോടൊപ്പം എങ്ങിനെ കഴിയുന്നു എന്നതായിരുന്നു. മിസ്സിന് പേടിയില്ലേ എന്നു ചോദിക്കുന്നവർ ധാരാളം. ഒരുദിവസം ഒരുവിദ്യാർഥി ഈ ചോദ്യവുമായി ടീച്ചറുടെ അടുത്തു വന്നു.
ഞാൻ എന്തിനാ പേടിക്കുന്നത്. എന്റെ ഭർത്താവല്ലേ എന്നവർ മറുപടി പറഞ്ഞശേഷം അവരവനെ ജോണിക്കു പരിചയപ്പെടുത്തിക്കൊടുത്തു. ജോണി കുറച്ചുനേരം അവനുമായി സംസാരിച്ചു. ആ സന്തോഷത്തോടെ അവൻ ഓടിച്ചെന്ന് കൂട്ടുകാരോട് ഉച്ചത്തിൽ പയുന്നതിന് സ്റ്റെല്ലയും ജോണിയും സാക്ഷികളായിരുന്നു. എടാ പാവമാടാ പുള്ളി… അവൻ ആ പറഞ്ഞതാണ് ജോണിയെ നേരിട്ടറിയുന്നവരും പറഞ്ഞിരുന്നത്. വില്ലനായി അഭിനയം മാത്രം.
എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ. അടുത്ത കാലത്തായി ഈണം നൽകിയ പാട്ടുകളേക്കാൾ…
സിനിമാപിന്നണി ഗായകൻ കീഴാറ്റൂർ മുച്ചിലോട്ട് കാവിന് സമീപത്തെ പുതിയവീട്ടിൽ വിശ്വനാഥൻ (54) അന്തരിച്ചു. ന്യൂമോണിയ ബാധയെത്തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…
കൊച്ചി: ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറിയ യുവാവിന് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത് പൊലീസ്. ഇടപ്പള്ളി റെയില്‍വെ…
മുറിവ് ഗാനത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളിൽ പ്രതികരിച്ച് ഗായിക ഗൗരി ലക്ഷ്മി. എന്റെ പേര് പെണ്ണ് എന്നുതുടങ്ങുന്ന ഗാനത്തിനെതിരെ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് നാല് ജില്ലകളില്‍ മഴ…
മൂന്നാം വട്ടം ഇന്ത്യയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം. ഇന്ത്യ - റഷ്യ…